ശശി തരൂരിന് വിദേശയാത്രയ്ക്ക് അനുമതി

ന്യൂഡൽഹി ∙ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസിൽ പ്രതിയായ ഭർത്താവ് ശശി തരൂർ എംപിക്ക് വിദേശത്തു പോകാൻ കോടതിയുടെ അനുമതി. യുഎസ്, കാനഡ, ജർമനി ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് ഡിസംബറിനുള്ളിൽ എട്ടുതവണ യാത്രയ്ക്കുള്ള അനുമതി തേടിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. എംപി കേസന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നു ചൂണ്ടിക്കാട്ടി അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമർ വിശാലാണു വിദേശയാത്രയ്ക്ക് അനുമതി നൽകിയത്. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്നു കരുതാൻ ന്യായമൊന്നുമില്ലെന്നു കോടതി നിരീക്ഷിച്ചു.