Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് 131 റൺസിന്റെ തകർപ്പൻ വിജയം

Jalaj-Century

തിരുവനന്തപുരം ∙ തിരുവനന്തപുരം വീണ്ടും കേരളത്തിന്റെ ഭാഗ്യമൈതാനമായി. തുമ്പയിലെ സെന്റ് സേവ്യേഴ്സ് കെസിഎ സ്റ്റേഡിയത്തിൽ കരുത്തരായ രാജസ്ഥാനെ 131 റൺസിന് തകർത്ത് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ചുണക്കുട്ടികൾ വീണ്ടും വിജയവഴിയിൽ. രണ്ടാം ഇന്നിങ്സിൽ തോൽവി ഒഴിവാക്കുന്നതിന് പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്ന രാജസ്ഥാൻ താരങ്ങളെ 211 റൺസിന് ചുരുട്ടിക്കെട്ടിയാണ് കേരളം സീസണിലെ രണ്ടാം ജയം കുറിച്ചത്. 343 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച രാജസ്ഥാൻ 71 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. 30.4 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫാണ് രണ്ടാം ഇന്നിങ്സിൽ രാജസ്ഥാനെ തകർത്തത്. മൽസരത്തിലാകെ 10 വിക്കറ്റും അർധസെഞ്ചുറിയും സെഞ്ചുറിയും ഉൾപ്പെടെ 184 റൺസുമെടുത്ത ജലജ് സക്സേനയാണ് കളിയിലെ കേമൻ.

സ്കോർ: കേരളം – 335, 250/4 ഡിക്ലയേർഡ്, രാജസ്ഥാൻ – 243, 211

വിജയത്തോടെ മൂന്നു മൽസരങ്ങളിൽനിന്ന് കേരളത്തിന് 12 പോയിന്റായി. തിരുവനന്തപുരത്തു നടന്ന ആദ്യ മൽസരത്തിൽ കരുത്തരായ ജാർഖണ്ഡിനെ തോൽപ്പിച്ച കേരളം രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് അവരുടെ മൈതാനത്ത് തോൽവി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് തുമ്പയിലെ കെസിഎ മൈതാനത്ത് കേരളം വീണ്ടും വിജയം തൊട്ടത്. ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിനു കീഴിലാണ് കേരളം ഇത്തവണ കളിക്കുന്നത്.

വിശദമായ വാർത്തയ്ക്ക്