തൃശൂരില്‍ ഭാര്യയെ തീകൊളുത്തി കൊന്നയാള്‍ അറസ്റ്റില്‍; പിടിയിലായത് മുംബൈയില്‍നിന്ന്

ജീതു, വിരാജ്

മുംബൈ∙ തൃശൂര്‍ ചെങ്ങാലൂരില്‍ ഭാര്യയെ തീവച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയില്‍ ബന്ധുവീട്ടില്‍നിന്നു ഭര്‍ത്താവ് വിരാജിനെ പൊലീസ് പിടികൂടി. ഭാര്യ ജീതുവിനെ ആളുകള്‍ നോക്കിനില്‍ക്കെ തീകൊള‌ുത്തിയതു സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

Read more at: എന്‍റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ല: നെഞ്ചുപൊട്ടി ജനാർദനൻ

ആറുവര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ വിരാജും ജീതുവും തീരുമാനിച്ചത് ഒരു മാസം മുമ്പായിരുന്നു. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീ യൂണിറ്റില്‍നിന്നു ജീതു വായ്പയെടുത്തിരുന്നു. കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകർ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പമാണു ജീതു എത്തിയത്.

Read more at: പകച്ചുപോയി, കാഴ്ചക്കാരായി നിന്നതല്ല: യുവതിയെ തീവച്ചത് കണ്ടുനിന്ന പഞ്ചായത്തംഗം

കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെമേൽ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. കണ്ടുനിന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആരും സഹായിക്കാത്തതു വലിയ ചര്‍ച്ചകളും ഉയര്‍ത്തി. പ്രതി വിരാജിനെ പ്രാദേശിക സിപിഎം നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന ആരോപണവുമായി കെപിഎംഎസ് രംഗത്തെത്തിയിരുന്നു.