ഭാര്യയെ കൊന്ന് ഏഴു കഷണങ്ങളാക്കി വഴിയിൽ തള്ളി; ഭർത്താവും സഹോദരങ്ങളും അറസ്റ്റിൽ

ന്യൂഡൽഹി∙ ഭാര്യയെ കൊന്ന ശേഷം വെട്ടിനുറുക്കി കാർഡ്ബോർഡ് പെട്ടിക്കുള്ളിലാക്കി വഴിയിൽ തള്ളിയ ഭർത്താവും രണ്ടു സഹോദരങ്ങളും അറസ്റ്റിൽ. ഡൽഹിയിലെ സരിത വിഹാറിനു സമീപം കഴിഞ്ഞ ആഴ്ചയാണു സ്ത്രീയുടെ മൃതദേഹം ഏഴു കഷണങ്ങളായി വെട്ടിനുറുക്കിയ നിലയിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ബിഹാർ സ്വദേശിയായ ജൂഹിയുടേതാണെന്നു തിരിച്ചറിഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് സാജിദിനെയും രണ്ടു സഹോദരങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി സാജിദിനുള്ള ബന്ധത്തിനു ജൂഹി തടസ്സമായതാണു. കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. 2011ൽ വിവാഹിതരായ സാജിദിനും ജൂഹിക്കും രണ്ടു പെൺമക്കളുണ്ട്. എൻജിനീയറായ സാജിദ് തൊഴിൽരഹിതനാണ്.