പത്തനംതിട്ട∙ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികര്‍ക്കു ജാമ്യമില്ല. ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല മുൻസിഫ് കോടതി തള്ളിയത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
അതിനിടെ, കേസിൽ ഒന്നാം പ്രതി ഫാ.സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. വിധി വരുന്നതുവരെ അറസ്റ്റ് പാടില്ല. രഹസ്യമായി വാദം കേട്ടശേഷമാണ് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടു ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.