ഷിംല∙ ഹിമാചൽ പ്രദേശിൽ കാര്‍ അപകടത്തിൽപെട്ട് 11 പേർ മരിച്ചു. കുളു ജില്ലയിലെ റോഹ്താങ്ങിനു സമീപം കുന്നിൻമുകളില്‍നിന്നു വാഹനം താഴേക്കു മറിയുകയായിരുന്നു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു.
കനത്ത മഴയെ തുടർന്നു കാഴ്ച തടസ്സപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബുധനാഴ്ച രാത്രി നടന്ന അപകടം വ്യാഴാഴ്ച രാവിലെയാണു പൊലീസ് അറിഞ്ഞത്. അധികൃതർ സ്ഥലത്തെത്തുന്നതിനു മുൻപ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. കാലാവസ്ഥാ മാറ്റവും ഉരുൾപ്പൊട്ടലും മൂലം സ്ഥിരമായി ഗതാഗതം തടസ്സപ്പെടുന്ന മേഖലയിലാണ് അപകടമുണ്ടായത്.