മെഹുൽ ചോക്സിയെ ജയ്റ്റ്ലിയുടെ നിയമ സ്ഥാപനം സഹായിച്ചു: കോൺഗ്രസ്

അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി ∙ വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിക്കു ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെയും മകൾ, മരുമകൻ എന്നിവരുടെയും പേരിലുള്ള നിയമ സ്ഥാപനം സഹായം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ചോക്സിക്കെതിരായ പരാതികൾ അറിയാമായിരുന്നിട്ടും നിയമ സ്ഥാപനം 24 ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തിൽനിന്നു കൈപ്പറ്റി. പിന്നീടു കേസെടുത്തപ്പോൾ പണം തിരികെ നൽകി. ഇതു സംബന്ധിച്ചു ജയ്റ്റ്ലി മറുപടി നൽകണം. ആരോപണത്തിൽ അന്വേഷണം നടക്കണം. ഇക്കാര്യം തെളിയിക്കപ്പെട്ടാൽ ജയ്റ്റ്ലി സ്ഥാനമൊഴിയണമെന്നും നേതാക്കളായ സച്ചിൻ പൈലറ്റ്, രാജീവ് സതവ്, സുഷ്മിത ദേവ് എന്നിവർ പറഞ്ഞു.