ഡമാസ്കസ്∙ വിമതരും സർക്കാർ സേനയും തമ്മിൽ പോരാട്ടം നടക്കുന്ന സിറിയയിലെ അലപ്പോയിൽ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഇത് ആക്രമണമാണോ ഉപേക്ഷിക്കപ്പെട്ട ബോംബ് പൊട്ടിയതാണോയെന്ന് വ്യക്തമാക്കിയില്ല.
ഇതേസമയം, യുഎസ് പൈലറ്റില്ലാ വിമാനങ്ങൾ യെമനിൽ രണ്ടിടത്തായി നടത്തിയ ആക്രമണങ്ങളിൽ അഞ്ച് അൽ ഖായിദ ഭീകരർ കൊല്ലപ്പെട്ടു. ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം കഴിഞ്ഞ നാലു മാസത്തിനിടെ യുഎസ് യെമനിൽ വ്യോമാക്രമണങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.