Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപം കാൻഡിയിൽ; അടിയന്തരാവസ്ഥ ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തെ ബാധിക്കില്ല

Indian-Cricket-Team

കൊളംബോ∙ വർഗീയ സംഘർഷം രൂക്ഷമായതിനെ തുടരന്ന‍് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, അവിടെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയെക്കുറിച്ചും ആശങ്ക. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയ്ക്കായി ശ്രീലങ്കയിലുള്ള ഇന്ത്യൻ ടീമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും, കലാപം നടക്കുന്നത് കാൻഡിയിലായതിനാൽ കൊളംബോയിലുള്ള ഇന്ത്യൻ ടീമംഗങ്ങൾ സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ട്. ബംഗ്ലദേശ് കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഉദ്ഘാടന മൽസരത്തിൽ ഇന്ന് വൈകീട്ട് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടാനിരിക്കെയാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, മൽസരത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനം ബാധിക്കില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതർ നൽകുന്ന സൂചന.

കൊച്ചുപൂരം കൊളംബോയിൽ

ഇന്ത്യൻ ടീമിൽ ഇടംതേടുന്ന ഇന്ത്യയുടെ രണ്ടാംനിര താരങ്ങൾക്ക് കഴിവു കാട്ടാൻ സുവർണാവസരവുമായിട്ടാണ് ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കമാകുക. സമീപകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആറു ടെസ്റ്റും എട്ട് ഏകദിനവും നാല് ട്വന്റി 20യും കണ്ടുമടുത്ത കാണികളിൽ താൽപര്യമുണർത്താൻ പോന്ന കളിക്കാവും ഇരുടീമുകളും ശ്രമിക്കുക. കഠിനമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കർ തുടങ്ങിയ യുവതാരങ്ങൾക്ക് കഴിവു തെളിയിക്കാൻ ലഭിച്ച സുവർണാവസരം. 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മങ്ങിപ്പോയ ക്യാപ്റ്റൻ രോഹിത് ശർമ, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ദിനേശ് കാർത്തിക്ക്, കെ.എൽ. രാഹുൽ, ഷാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, അക്സർ പട്ടേൽ എന്നിവർക്ക് 19 മാസം അകലെയുള്ള ലോകകപ്പ് ടീമിൽ സ്ഥാനം തേടാനും ഇവിടെ മികച്ച പ്രകടനം അനിവാര്യം. ലോകകപ്പ് ടീമിനെ മുന്നിൽ കണ്ടാവും മുഖ്യ പരിശീലകൻ രവി ശാസ്ത്രി ആർക്കെങ്കിലും അവസരം നൽകുക. ബംഗ്ലദേശിൽ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റ് ജയിച്ചെത്തുന്ന ശ്രീലങ്ക സ്വന്തം മണ്ണിൽ വർധിത വീര്യത്തോടെ പൊരുതുമ്പോൾ കളിക്ക് ആവേശമേറും. 

related stories