റിയോ ∙ കാലിനു പരുക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ വിശ്രമത്തിലേക്ക്. ബെലോ ഹൊറിസോണ്ടെയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മർ ഹെലികോപ്റ്ററിലാണ് ആശുപത്രി വിട്ടത്. സാന്റോസ് ക്ലബ്ബിൽ കളിക്കുന്ന കാലംമുതൽക്കെ നെയ്മറെ അറിയുന്ന ബ്രസീലിയൻ ഫിസിയോതെറപ്പിസ്റ്റ് റാഫേൽ മാർട്ടിനിയാണ് വിശ്രമകാലയളവിൽ നെയ്മറുടെ പുരോഗതി വിലയിരുത്തുക. ലോകകപ്പിനു മുൻപ് നെയ്മർ കളിക്കളത്തിൽ തിരിച്ചെത്താൻ സജ്ജനാകും. ഇന്നലെ ചാംപ്യൻസ്
ലീഗിൽ പിഎസ്ജി റയൽ മഡ്രിഡിനോടു തോറ്റ മൽസരത്തിനു പിന്നാലെ നെയ്മർ സഹതാരങ്ങളെ ആശ്വസിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.