ഒടുവിൽ ആ പെൺകുട്ടിയെ കണ്ടെത്തി! ഇത് മലയാളിയുടെ കർമ്മ വിജയം!

ദില്ലി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന ആ പെൺകുട്ടിയെ കണ്ടെത്തി

ഒരു ത്രില്ലർ സിനിമയുടെ തിരക്കഥ പോലെ തോന്നാം ഈ സംഭവങ്ങൾ..കഥ തുടങ്ങുന്നത് ഇങ്ങനെ- പത്തു വയസിനടുത്ത് പ്രായം വരുന്ന ഒരു ഭിക്ഷാടകനായ ബാലകന്റെ കയ്യിൽ കിടന്ന് സദാ ഉറങ്ങുന്ന രണ്ടുവയസ്സുകാരി ബാലിക. എന്ത് കൊണ്ട് ആ പെൺകുട്ടി സദാ സമയം ഇങ്ങനെ ഉറങ്ങുന്നു? ഈ കുട്ടികൾക്ക് പിന്നിൽ ഭിക്ഷാടന മാഫിയ ഉള്ളതായി സംശയം തോന്നിയ ഡൽഹി സ്വദേശിനിയായ ദീപ മനോജ് എന്ന സാമൂഹ്യപ്രവർത്തക ആ രംഗം വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു.

ഇരുട്ടി വെളുക്കും മുൻപ് പതിനഞ്ചര ലക്ഷം ആളുകളാണ് ഫേസ്‌ബുക്കിലൂടെ ആ വിഡിയോ കാണുകയും വാർത്ത വായിക്കുകയും ചെയ്തത്. പക്ഷേ തൊട്ടടുത്ത ദിവസം ആ പോസ്റ്റ് ഫെയ്‌സ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി.

രാജ്യത്ത് നിലനിൽക്കുന്ന ഭിക്ഷാടന മാഫിയക്ക് എതിരെയും ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകലിന് എതിരെയും ശക്തമായ പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദീപയ്ക്ക് ലഭിച്ചത്. ആ ഇടപെടലുകൾ ഫലം കണ്ടു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ദില്ലി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ആ പെൺകുട്ടിയെ കണ്ടെത്തി. ഇനി അവൾ ഭിക്ഷയാചിക്കാൻ തെരുവിൽ വരില്ല. അവൾ നല്ല വസ്ത്രങ്ങൾ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്കൂളിലേക്ക് പോകും.  ബാംഗ്ളൂർ സുഹൃത്ത് ആഷ്ണ, മധു പരമേശ്വരൻ പ്രതാപൻ, ജയരാജ്, ജോബി എന്നി സുഹൃത്തുക്കൾ ഈ ഓപ്പറേഷനിൽ ആദ്യാവസാനം ഉണ്ടായിരുന്നു. ദീപ മനോജിന്റെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം...    

"ഒരു ടീം വർക്ക്‌ ന്റെ വിജയം... അന്ന് മുതൽ അവളെ കണ്ടെത്താൻ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാൻ.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂർണ പിന്തുണയും... പിന്നെ പേടിയല്ല.. ആവേശമായിരുന്നു..

ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാർ കൈ കോർത്തു.. അതിൽ മുഖ്യം Ashna Abbas.. Shiju Chacko.. samson paul.. Vinod.. Parvati.. Joseph Michael Jose എന്നിവർ ഒക്കെ ആയിരുന്നു..

ഇന്നലെ ഞങ്ങൾക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങൾ നടത്തി.. ഒരു ചേരിയിൽ ആയിരുന്നു ഞങ്ങൾ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാൽ രാത്രിയിൽ അപകടം ഒഴിവാക്കാനും ഞങ്ങൾ തീരുമാനിച്ചു.. കാലിൽ മുറിവുള്ള അവൾ treatment നു എത്തുന്ന വിവരം ഡോക്ടർ വിളിച്ചറിയിച്ചു.. ഞാൻ ഇന്നലെ ഡോക്ടറെ കണ്ടു അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന details കൈമാറിയിരുന്നു... മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളിൽ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്നും.. അവൾക്കു കൈ നിറയെ മധു അങ്കിൾ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവൾക്കു ഒരു സർജറി ഉണ്ട്.... അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു..

അങ്ങനെ ആ ദൈത്യം പൂർണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂർണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം.."

Read more on: Lifestyle, Viral, Social media