മകളെ കോടീശ്വരനു വിൽക്കാൻ ശ്രമം; മുൻ സൗന്ദര്യ റാണിയ്ക്കു തടവ് ശിക്ഷ

പതിമൂന്നുകാരിയായ മകളെ പണക്കാരനു കാഴ്ചവയ്ക്കാനായി കൊണ്ടു പോയ മുൻ സൗന്ദര്യറാണിയ്ക്കു നാലര വർഷം തടവു ശിക്ഷ. റഷ്യയിലെ സൗന്ദര്യ മത്സര ജേതാവായ ഇറിനാ ഗ്ലാഡ്കിക്കി(35)നെയാണു കോടതി ശിക്ഷിച്ചത്. 

മകൾ കന്യകയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രവുമായാണ് ഇറിനാ മകളുമായി റഷ്യയിലെ ചെല്യാബ്ൻസ്കിൽ നിന്നു മോസ്കോയിലേക്കു തിരിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങളും ഇവരുടെ കയ്യിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ കോടീശ്വരനുമായി 19,100 പൗണ്ടിനാണു കരാർ ഉണ്ടാക്കിയത്. ഇതുപ്രകാരം മകളെ മോസ്‌ക്കോയിലെ ഒരു ആഡംബര നൗകയിൽ എത്തിക്കാനായിരുന്നു പദ്ധതി. 

ഇതേക്കുറിച്ചു വിവരം ലഭിച്ച പൊലീസ് കോടീശ്വരനായി വേഷം മാറിയെത്തി ഇവരെ കുടുക്കി. പൊലീസ് പിടിയിലായതേടെ ഇറിനാ കുറ്റം സമ്മതിച്ചു. ഓൺലൈൻ വഴി ഇ‌ടപാടുകാരനുമായി കരാരിൽ ഏർപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈ കരാറിലെത്താൻ ഇറിനയെ സഹായിച്ച രണ്ടു സഹായികളെയും കോടതി ശിക്ഷിച്ചു. മൂന്നര വർഷം തടവാണ് ഇവർക്കു വിധിച്ചിരിക്കുന്നത്.

പെൺകുട്ടിയുടെ മേൽ ഇറിനയ്ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും നീക്കം ചെയ്ത കോടതി, പ്രായപൂർത്തിയാകും വരെ മകളെ കാണരുതെന്നും ഇനിമുതൽ മുത്തശ്ശിയ്ക്കായിരിക്കും കുട്ടിയുടെ‌ അവകാശമെന്നും വ്യക്തമാക്കി.