ജീവന്റെ കാവലാളായി ഭൂമിയിലേക്കു ദൈവം പറഞ്ഞു വിട്ട പ്രതിനിധിയാണ് ഡോക്ടർമാർ എന്നാണു പൊതുവെ പറയാറുള്ളത്. എന്നാൽ ഭൂമിയിലെ ആ ദൈവം തന്നെ ചൂഷണത്തിന്റെ പുതിയ മുഖമായി മാറിയാലോ? എങ്കിൽ അത്തരമൊരു കഥയാണ് ഈ ന്യൂജെൻ യുഗത്തിൽ ഉക്രൈനിൽ നിന്നും കേൾക്കുന്നത്. എഡ്ഗര്‍ കാമിന്‍സ്‌കൈ എന്ന ഉക്രൈൻ ഡോക്ടർ പ്രശസ്തനാകുന്നത് അദ്ദേഹം ചെയ്ത ശസ്ത്രക്രിയയുടെ പേരിലോ അദ്ദേഹം രക്ഷിച്ച ജീവിതങ്ങളുടെ പേരിലോ അല്ല, മറിച്ച് സ്ത്രീകളായ രോഗികളോട്ു കാണിച്ച ചൂഷണത്തിന്റെ പേരിലാണ്.
ശസ്ത്രക്രിയയ്ക്കായി തന്റെ മുന്നിൽ എത്തുന്ന രോഗികളെ മയക്കിക്കെടുത്തിയ ശേഷം അവരുടെ നഗ്നമായ ശരീരത്തോടൊപ്പം സെൽഫി എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഡോക്ടറെ പൂർണ്ണമായും വിശ്വസിച്ചു ചികിത്സയ്ക്കായി വരുമ്പോഴും ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോഴും രോഗികൾ എഡ്ഗര്‍ തങ്ങളോട് ചെയ്തു കൊണ്ടിരിക്കുന്ന ചതി അറിയുന്നില്ല. സെൽഫി എടുക്കുന്നതുകൊണ്ട് മാത്രം കഴിഞ്ഞില്ല ഈ ഡോക്ടറുടെ ക്രൂരത. അബോധാവസ്ഥയിലായ നഗ്നരായ സ്ത്രീകളുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് അത് ഇന്‍സ്റ്റര്‍ഗ്രാമില്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്യും.
ഡോക്ടര്‍ക്ക് ഒരു ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. കഴിഞ്ഞ 8 വർഷമായി പ്ലാസ്റ്റിക് സർജറിയിൽ തന്റെ മികവു തെളിയിച്ച വ്യക്തിയാണ് എഡ്ഗര്‍ കാമിന്‍സ്‌കൈ. നാടെങ്ങും സെൽഫികൾ താരമായതോടെയാണ് എഡ്ഗര്‍ കാമിന്‍സ്‌കൈ ഇത്തരം കടുംകൈ ചെയ്യാൻ തുടങ്ങിയത്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഇത്തരം സെൽഫികൾ പരന്നതോടെ ഡോക്ടർ കുടുക്കിലായി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ‘സെല്‍ഫികളുടെ രാജാവ്’ എന്നാണ് എഡ്ഗര്‍ കാമിന്‍സ്‌കൈ അറിയപ്പെടുന്നത്. കാര്യം പുറത്തറിഞ്ഞ സ്ഥിതിക്ക് ഡോക്ടറുടെ ഭാവി എന്താകുമെന്ന് കണ്ടു തന്നെ അറിയണം.