സെൽഫിയെടുക്കാൻ 60 അടി ഉയരമുളള പാറയ്ക്കു മുകളിൽ കയറിയ യുവാവു താഴെ വീണു മരിച്ചു. നാമക്കലിലെ കൊല്ലിമലയിലാണു ദുരന്തം. എൻജിനീയറിങ് കോളജ് വിദ്യാർ ഥി പ്രകാശ് ആണു മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെളളച്ചാട്ടത്തിൽ കുളിച്ച ശേഷം മലയുടെ മുകളിൽ കയറി മൊബൈൽ ഫോ ണിൽ ചിത്രങ്ങൾ എടുക്കുകയായിരുന്നു. ഏറ്റവും മുകളിൽ പുറത്തേക്കു തളളി നിൽക്കുന്ന പാറയിൽ കയറി സെൽഫി എടുക്കാനുളള ശ്രമമാണ് അപകടത്തിനിടയാക്കിയത്. നേരത്തെ യുണ്ടായിരുന്ന വിളളൽ വലുതായി പാറ പിളരുകയും പ്രകാശ് താഴ്ചയിലേക്കു വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. തലയ്ക്ക് ആഴത്തിൽ ക്ഷതമേറ്റ പ്രകാശ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.