അല്ല പിന്നെ, മകളുടെ ഫോൺ ഭ്രാന്ത് മാറ്റാൻ അച്ഛൻ കണ്ട വഴിയേ..

നാഴികയ്ക്കു നാൽപ്പതുനേരവും സ്മാർട്ഫോണിൽ കുത്തിയിരുന്നാലും മതിയാവില്ല. കാലത്ത് എഴുന്നേറ്റു വരുന്നതു തൊട്ടു കൂടപ്പിറപ്പിനെയും രക്ഷിതാക്കളെയും പങ്കാളിയെയുംകാള്‍ ഒട്ടിയിരിക്കുന്ന ആത്മമിത്രം. പ്രത്യേകിച്ച് ടീനേജ് പ്രായക്കാരിലാണ് സ്മാർട്ഫോൺ ഭ്രമം പിടിച്ചാൽ കിട്ടാത്ത രീതിയിലെത്തിയിരിക്കുന്നത്. ഇവിടെ ‌കൗമാരക്കാരിയായ മകളുടെ സ്മാർട്ഫോൺ പ്രേമം കണ്ടു വട്ടായ അച്ഛൻ കൊടുത്ത എട്ടിന്റെ പണിയാണ് വൈറലാകുന്നത്.

കണ്ണുംനട്ടു ഫോണിൽ മുഴുകിയിരിക്കുന്നതാണ് മകളുടെ ഇഷ്ടവിനോദം. എന്തു പറഞ്ഞി‌ട്ടും അവൾ ഈ സ്വഭാവം മാറ്റുന്നില്ല. അപ്പോപ്പിന്നെ ആ കടുംകൈ തന്നെ ചെയ്തു. എന്താണെന്നോ? മകൾ ഫോൺ വലിച്ചെറിഞ്ഞ് ഓടാനായി അവളുടെ മടിയിലേക്ക് ഒരു പല്ലിക്കുട്ടനെ അങ്ങ് ഇട്ടുകൊടുത്തു. പല്ലി ദേഹത്തു വീണില്ല പെണ്ണു കാറിപ്പൊളിക്കാൻ തുടങ്ങി. ഇങ്ങനെയാണെങ്കിലും ആദ്യം ഫോണ്‍ മാറ്റി വച്ചില്ല കേട്ടോ, പിന്നെയും പേടിമൂത്തു നിവൃത്തിയില്ലാതായപ്പോഴാണ് ഫോൺ പതിയെ നിലത്തിട്ട് ഒരൊറ്റ ഓട്ടംവച്ചത്.

എന്തായാലും അച്ഛന്മാരായാല്‍ ഇങ്ങനെ വേണം.. സ്മാർട്ഫോൺ ഭ്രാന്ത് തലയ്ക്കുപിടിച്ച മക്കളെ പിന്നെ എങ്ങനെ മെരുക്കാനാ