ഒടുവിൽ കരീനയും സമ്മതിച്ചു ; തൈമൂർ എന്ന പേരുമാറ്റി

കുഞ്ഞിന്റെ പേരുമാറ്റാൻ ഒടുവിൽ കരീനയും സമ്മതിച്ചു.

വിവാദങ്ങൾക്കിനി വിട നൽകാം. കുഞ്ഞിന്റെ പേരുമാറ്റാൻ ഒടുവിൽ കരീനയും സമ്മതിച്ചു. 2016 ഡിസംബർ 20 നാണ് സെയ്ഫ്–കരീന ദമ്പതികൾക്ക് ആൺകുഞ്ഞു പിറന്നത്. കൺമണിക്ക് തൈമൂർ എന്ന പേരു നൽകിയതോടെയാണ് താരദമ്പതികൾ പുലവാലു പിടിച്ചത്. ദുഷ്ടനായ ഭരണാധികാരിയുടെ പേരല്ലാതെ കുഞ്ഞിനു മറ്റുപേരുകളൊന്നും നൽകാൻ കഴിഞ്ഞില്ലേ എന്ന് ആരാധകരും അഭ്യുദയകാക്ഷികളും ചോദിക്കുമ്പോഴും തങ്ങൾക്കിഷ്ടപ്പെട്ട പേര് കുഞ്ഞിനു നൽകുകയായിരുന്നുവെന്ന വാദത്തിൽ ദമ്പതികൾ ഉറച്ചു നിന്നു.

കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി.

എന്നാൽ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വീണ്ടും വീണ്ടും വിവാദങ്ങളുണ്ടായപ്പോൾ കുഞ്ഞിന്റെ അച്ഛൻ സെയ്ഫ് അലീഖാൻ അൽപം മാറിച്ചിന്തിക്കാൻ തീരുമാനിച്ചു. കുഞ്ഞിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി ആലോചിച്ചു. ഇതുസംബന്ധിച്ച് പിആർഒയുടെ സഹായത്തോടെ ഒരു കത്തും തയാറാക്കി. എന്നാൽ പിന്നീട് ആ കത്ത് പുറത്തുവിടേണ്ട എന്നും തീരുമാനിച്ചു. പക്ഷെ അപ്പോഴും കരീനയ്ക്ക് ആ തീരുമാനത്തോട് വിയോജിപ്പായിരുന്നു.ആളുകൾ എന്തൊക്കെ പറഞ്ഞാലും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും അവർ ഭർത്താവിനോടു പറഞ്ഞു.

പക്ഷെ കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി. അങ്ങനെയാണ് കുഞ്ഞിനെ ലിറ്റിൽ ജോൺ എന്നുവിളിച്ചു തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളും കുഞ്ഞിനെ ജോൺ എന്നുവിളിച്ചു തുടങ്ങി. ഇനിയെങ്കിലും ഒരു പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്നാണ് സെയ്ഫും കരീനയും ആശ്വസിക്കുന്നത്.