സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികളാണ് 2017 ലെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെടുന്നതു തയാനും ആക്രമണങ്ങൾക്ക് ഇരയായവരെ പുനരധിവസിപ്പിക്കാനുമുള്ള പ്രത്യേക പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
∙ പിങ്ക് കൺട്രോൾ റൂമുകൾ, സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ.
∙ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് 34 കോടി.
∙ ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺസ്റ്റോപ് ക്രൈസിസ് സെന്റർ എന്നിവയ്ക്ക് 19.5 കോടി രൂപ.
∙ രണ്ട് എസ്.ഒ.എസ് മോഡൽ ഹോമുകൾക്ക് 3 കോടി രൂപ.
∙ അക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് എത്രയും പെട്ടന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാൻ 5 കോടി രൂപ.
∙ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017–18 ൽ. ജില്ലാതലത്തിൽ 14 ഓഫീസർമാരുടെയും ഡയറക്ടറേറ്റ് തലത്തിൽ ലോ ഓഫീസർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകൾ.
∙ജൻഡർ ബജറ്റ് പുനസ്ഥാപിച്ചു.
∙ 100 ശതമാനവും സ്ത്രീകൾ ഗുണഭോക്താക്കളായ 64 സ്കീമുകൾക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്കലിന്റെ 5.23 ശതമാനം.
∙ സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്കുവേണ്ടിയുള്ള വകയിരുത്തൽ. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.
∙ പദ്ധതിയുടെ 11.5 ശതമാനം വനിതാവികസനത്തിന്.
∙ കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തൽ.
∙ സംസ്ഥാനപദ്ധതിയിൽ ശിശുക്ഷേമത്തിന് പ്രത്യേക പ്രാധാന്യം. ആകെ1,621 കോടി രൂപ. പദ്ധതിയുടെ എട്ടു ശതമാനം.
∙ ഓട്ടിസമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്തുണ നൽകാൻ ജില്ലയിൽ ഒന്നു വീതം ഓട്ടിസം പാർക്കുകൾ. 7 കോടി രൂപ വകയിരുത്തൽ.
∙ കുടുംബശ്രീയിൽ നിന്ന് ആശ്രയപദ്ധതിക്കുള്ള വിവഹിതം 40 ലക്ഷം രൂപയായി ഉയർത്തി. പട്ടികവർഗ്ഗ ആശ്രയയിൽ 50 ലക്ഷം രൂപ.