Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെ നേട്ടങ്ങളെ പുകഴ്ത്തിയവർ ഇന്ന് അവരുടെ ശീലങ്ങളെണ്ണുന്നു

sridevi-ranbir

ശ്രീദേവിയുടെ മരണ വാർത്ത കേട്ട ആഘാതത്തിൽ നിന്നും മോചിതരായ ആരാധകർ പ്രിയ താരത്തിന്റെ തീരാനഷ്ടത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്.

ശ്രീദേവിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും അവരുടെ അഭിനയപാടവത്തെ പ്രശംസിച്ചും ആരാധകർ കത്തിക്കയറി.  ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നായിരുന്നു പ്രാഥമീക നിഗമനമെങ്കിലും ബാത്ത്ടബിൽ മുങ്ങിമരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഹൃദ്രോഗം മൂലമാണ് മരിച്ചതെന്ന അഭ്യൂഹങ്ങൾ പടർന്നതിനെത്തുടർന്ന് എല്ലാവരും അവരെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. തുടർച്ചയായ സൗന്ദര്യശസ്ത്രക്രിയകൾ മൂലമാണ് അവർ മരിച്ചതെന്ന് ആരാധകരെന്ന് ഊറ്റം കൊള്ളുന്നവർ പറഞ്ഞു പരത്തി. പിന്നീട് സത്യം അതല്ല എന്നു തെളിഞ്ഞപ്പോൾ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടു എന്നു പറഞ്ഞായിരുന്നു അടുത്ത പുകിൽ. തലയ്ക്കു പിന്നിലെ ആഴമേറിയ മുറിവും കൂടിയായപ്പോൾ പരദൂഷണക്കാർക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.

ശ്രീദേവിയെക്കുറിച്ചു പ്രചരിക്കുന്ന വ്യാജവാർത്തക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ടാണ് രൺബീർ കപൂർ ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അവരുടെ നേട്ടങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞവർ ഇന്ന് സംസാരിക്കാൻ താൽപ്പര്യം കാട്ടുന്നത് അവരുടെ ശീലങ്ങളെക്കുറിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്.