ADVERTISEMENT

പാലക്കാട് ∙ വസ്ത്രധാരണത്തിലെ കർശന വ്യവസ്ഥ പിൻവലിച്ച ഇത്തവണത്തെ നീറ്റ് പരീക്ഷ ജില്ലയിൽ സുഗമമായി നടന്നു. 14 സെന്റുകളിലായി നടന്ന പരീക്ഷയിൽ 6106 പേർ പരീക്ഷയെഴുതി. 6411 പേരാണു ജില്ലയിൽ റജിസ്റ്റർ ചെയ്തത്. 70%  പെൺകുട്ടികളും 30% ആൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്.

ഫുൾ സ്ലീവും ഡാർക് കളർ വസ്ത്രവും ജീൻസും ഹിജാബുമെല്ലാം ധരിച്ച് കുട്ടികളെത്തി. പരിശോധനയ്ക്കുശേഷം ഒരു തടസ്സവുമില്ലാതെ എല്ലാവരും ഹാളിലേക്കും കടന്നു.  പൊള്ളുന്ന ചൂടിൽ ഓരോ സെന്ററിലും പ്രത്യേക ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നു.   വെള്ളക്കുപ്പിയുമായി പരീക്ഷാ ഹാളിൽ പ്രവേശിക്കാനും അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com