Download Manorama Online App
ഗാസ ∙ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായ തെക്കൻ ഗാസയിലെ റഫയിൽനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം തുടങ്ങി. റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതോടെ എല്ലാ പ്രതീക്ഷയും മങ്ങി, അഭയം എവിടെയെന്നറിയാതെയാണ് ജനം വീണ്ടും അലച്ചിൽ തുടങ്ങിയത്. തെക്കുനിന്ന് മധ്യഗാസയിലേക്കാണ് ഇപ്പോൾ കൂട്ടപ്പലായനം. നേരത്തേ, ഗാസയുടെ വടക്കൻ, മധ്യ മേഖലകളിൽ യുദ്ധം രൂക്ഷമായപ്പോൾ ജനം ജീവനുംകൊണ്ടോടിയത് തെക്കൻ പട്ടണമായ റഫയിലേക്കായിരുന്നു. അവസാന ആശ്രയമായിരുന്ന റഫയിൽനിന്നും തുരത്തപ്പെട്ട് ആയിരക്കണക്കിനു പലസ്തീൻകാർ മധ്യഗാസയിലെ ദെയ്ർ അൽബലയിലെത്തി താൽക്കാലിക കൂടാരങ്ങൾ കെട്ടിത്തുടങ്ങി.
സോൾ ∙ ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നൽകിയ കിം കി നാം (94) അന്തരിച്ചു. 2022 മുതൽ ചികിത്സയിലായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്
ഗാസ ∙ ലോകരാജ്യങ്ങളുടെ അഭ്യർഥന തള്ളി റഫയിൽ ഇസ്രയേൽ കടുത്ത നടപടിയുമായി മുന്നോട്ട്. ഗാസയ്ക്കും ഈജിപ്തിനുമിടയിലെ അതിർത്തി പട്ടണമായ റഫയിലെ അതിർത്തി കവാടം ഇസ്രയേൽ പട്ടാളം കയ്യേറി. ഗാസയിലേക്ക് രാജ്യാന്തരസഹായമെത്തിയിരുന്ന നിർണായക പാതയാണ് ഇസ്രയേൽ പിടിച്ചെടുത്തത്. അതിർത്തിപാത പിടിച്ചത് യുദ്ധം രൂക്ഷമാക്കുമെന്ന് ഈജിപ്ത് ആരോപിച്ചു. മറ്റൊരു പാതയായ കെരെം ശലോം നേരത്തേ തന്നെ ഇസ്രയേൽ അടച്ചിരുന്നു.
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രമുഖ കക്ഷിയായ ജനതാ സമാജ്വാദി പാർട്ടി– നേപ്പാൾ (ജെഎസ്പി– എൻ) പിളർന്നു. പാർട്ടിയുടെ 12 പാർലമെന്റംഗങ്ങളിൽ 7 പേരും 29 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് ജനതാ സമാജ്വാദി പാർട്ടി (ജെഎസ്പി) രൂപീകരിച്ചു. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകി. അശോക് റായ് ആണ് പുതിയ നേതാവ്.
മോസ്കോ ∙ കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡന്റായും മാറി മാറി റഷ്യ അടക്കിഭരിക്കുന്ന വ്ലാഡിമിർ പുട്ടിൻ വീണ്ടും അധികാരമേറ്റു. പ്രസിഡന്റായുള്ള സത്യപ്രതിജ്ഞയും ചടങ്ങുകളും സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടന്നു. തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്നാരോപിച്ച് യുഎസും യുകെയും കാനഡയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും പ്രതിനിധിയെ അയച്ചില്ല.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ വീണ്ടും കാനഡയെ വിമർശിച്ച് ഇന്ത്യ. കനേഡിയൻ നഗരത്തിൽ ഇന്ത്യൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖലിസ്ഥാൻകാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനം.
പ്രാഗ്∙ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ യുഎസിന് കൈമാറാൻ അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുണിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത വഴി പദ്ധതിയിട്ടു എന്ന് യുഎസ് ആരോപിച്ചിരുന്നു.
ന്യൂയോർക്ക്∙ ഇന്ത്യന് വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഓക്സിജന് റിലീഫ് വാല്വില് തകരാര് കണ്ടെത്തിയതിനെത്തുടര്ന്നാണ് വിക്ഷേപണത്തിന് 90 മിനിറ്റ് മുന്പ് ദൗത്യം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി
ജറുസലം ∙ റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു.
മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഞ്ചാമത്തെ ഭരണകാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിന്റെ അംബാസഡർ പങ്കെടുക്കും. റഷ്യയുടെ പ്രസിഡന്റായി 6 വർഷം കൂടി പുട്ടിൻ (71) തുടരും. പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിൻ തുടരുമെന്നാണു സൂചന. പ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കും മാറ്റമുണ്ടാകില്ല.
പാരിസ് ∙ അപൂർവമായ യൂറോപ്പ് പര്യടനത്തിനു കുടുംബസമേതമെത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഫ്രാൻസിൽ ആദ്യസ്വീകരണം. പാരിസിൽ, ഔദ്യോഗിക വസതിയായ എലീസെ കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഷിയെ വരവേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിൽ മക്രോ ചൈന സന്ദർശിച്ചിരുന്നു.
ഗാസ∙ ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. റാഫയുടെ ചിലഭാഗങ്ങളില്നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച്
ലണ്ടൻ∙ ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.
ജറുസലം ∙ കയ്റോയിൽ വെടിനിർത്തൽ ചർച്ചകളിൽ ഇരുപക്ഷവും അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടരവേ, ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ ഖത്തർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥരാകുന്നതു തുടരണമോ വേണ്ടയോ എന്ന ആലോചനകളുടെ ഭാഗമായാണിത്.
വാഷിങ്ടൻ ∙ കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു – പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് നിർമിതബുദ്ധി (എഐ) സംവിധാനമാണ്. യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിനെയും വഹിച്ചായിരുന്നു ചരിത്രയാത്ര. പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേർന്നുള്ള യാത്രയിൽ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു. മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിലായിരുന്നു മിന്നൽയാത്ര. സൈനിക വ്യോമയാനരംഗത്ത് എഐ ഉപയോഗത്തിലെ നിർണായക ചുവടുവയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങൾ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം.
ലൊസാഞ്ചലസ് ∙ 2 വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പോപ് സൂപ്പർ താരവും ഗായികയുമായ ബ്രിട്നി സ്പിയേഴ്സും (42) നടനും മോഡലുമായ സാം അസ്ഗരിയും (30) പിരിഞ്ഞു. സ്വത്തുക്കൾ പങ്കുവയ്ക്കാനും ധാരണയായി. 6 വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആയിരുന്നു ഇറാനിയൻ വംശജനായ അസ്ഗരിയുമായുള്ള വിവാഹം. ഈ ബന്ധത്തിൽ കുട്ടികളില്ല.
ലണ്ടൻ ∙ പാപ്പരത്വ കേസിൽ ജർമൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർക്ക് ആശ്വാസം. ബാങ്കുകൾക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കർ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു. ബെക്കർക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളിൽ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികൾ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരുന്നു.
ജറുസലം ∙ ഗാസയിൽ ഹമാസിന്റെ തടവിലുളള ബന്ദികളിലൊരാൾ കൂടി മരിച്ചു. ഇതോടെ മരിച്ച ബന്ദികളുടെ എണ്ണം 38 ആയെന്ന് ഇസ്രയേൽ ബന്ദികളുടെ കുടുംബ ഫോറം അറിയിച്ചു. ബന്ദികളെ അടിയന്തരമായി മോചിപ്പിക്കാൻ കരാറുണ്ടാക്കണമെന്നാവശ്യപ്പെട്ടു ടെൽ അവീവിൽ ഇസ്രയേൽ സൈനിക ആസ്ഥാനത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ ധർണ നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഇസ്രയേലിലെ 2 തീവ്രവാദി സംഘടനകൾക്കും 4 വ്യക്തികൾക്കുമെതിരെ ബ്രിട്ടൻ ഉപരോധമേർപ്പെടുത്തി.
ന്യൂഡൽഹി ∙ പോർച്ചുഗീസ് ചരക്കുകപ്പലായ എംഎസ്സി ഏരീസിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് സഹ്കനയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. 3
ഓട്ടവ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി
ദുബായ്∙ കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസ് വൈകിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.
ന്യൂയോർക്ക്∙ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ മുന്നൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് ക്യാംപസുകളിലും നടന്ന റാലികളിലാണ് ന്യൂയോര്ക്ക് സിറ്റി പൊലീസിന്റെ നടപടി.പ്രതിഷേധക്കാര് കയ്യേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാളും പൊലീസ്
ന്യൂയോർക്ക് ∙ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറിയാണ് നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്.
കീവ് ∙ യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിൽ റഷ്യൻ മിസൈൽ പതിച്ച് 5 പേർ മരിച്ചു. ആക്രമണത്തിനു സാക്ഷിയായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരിൽ പെടുന്നു.
ജറുസലം ∙ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനൽ കോടതി (ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് – ഐസിസി ) ഗാസയിലെ 2 പ്രമുഖ ആശുപത്രികളിലെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ അൽ ഷിഫ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രികളിലെ സ്റ്റാഫിൽനിന്നാണു തെളിവെടുത്തത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജറുസലം ∙ നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്.
നയ്റോബി ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മയ് മഹിയു മേഖലയിൽ കനത്ത മഴയിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടു തകർന്നു കുത്തിയൊലിച്ച വെള്ളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന.
ന്യൂയോർക്ക് ∙ ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് യുഎസ് പത്രമായ വാഷിങ്ടൻ പോസ്റ്റ് പുറത്തുവിട്ടു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും ‘റോ’ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നു പത്രം വെളിപ്പെടുത്തി.
ന്യൂഡൽഹി∙ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. ജസ്റ്റിൻ ട്രൂഡോ സംസാരിക്കുന്നതിനിടെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.
കീവ് ∙ കിഴക്കൻ മേഖലയിൽ റഷ്യൻ സേനയോടു പിടിച്ചുനിൽക്കാനാവാതെ യുക്രെയ്ൻ സൈന്യം 3 ഗ്രാമങ്ങൾ വിട്ടുനൽകി പിന്മാറ്റം തുടങ്ങി. ആവശ്യത്തിനു സൈനികരില്ലാത്തതും ആയുധക്ഷാമവുമാണു പിന്മാറ്റത്തിനു കാരണമെന്നു മുതിർന്ന കമാൻഡർ അറിയിച്ചു. കഴിഞ്ഞയാഴ്ച യുഎസ് അനുവദിച്ച ആയുധങ്ങൾ എത്തുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
ബെയ്ജിങ് ∙ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ച് ഒരാഴ്ച തികയും മുൻപ് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് ബിസിനസ് ചർച്ചയ്ക്കായി ചൈനയിൽ. രാജ്യാന്തര വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് സമിതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ മസ്ക് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി
ജറുസലം ∙ ഗാസ വെടിനിർത്തൽ ചർച്ചയ്ക്കായി ഹമാസ് സംഘം ഇന്നു കയ്റോയിലെത്തും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ തയാറാക്കിയ പുതിയ വെടിനിർത്തൽ കരാർ ചർച്ച ചെയ്യും. വെടിനിർത്തലിന് ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞദിവസം ഹമാസ് നേതൃത്വത്തിനു കൈമാറിയിരുന്നു. പത്തു ലക്ഷത്തിലേറെ പലസ്തീൻ അഭയാർഥികൾ
ന്യൂയോർക്ക് ∙ ഗാസ യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടു ന്യൂയോർക്ക് മുതൽ കലിഫോർണിയ വരെ യുഎസ് സർവകലാശാലകളിൽ തുടരുന്ന പ്രക്ഷോഭത്തിൽ ശനിയാഴ്ച 200 ൽ ഏറെപ്പേർ അറസ്റ്റിലായി. 18ന് ആരംഭിച്ച സമരവുമായി ബന്ധപ്പെട്ട് ഇതുവരെ യുഎസിൽ 700 ൽ ഏറെ വിദ്യാർഥികൾ അറസ്റ്റിലായി. സമരത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാല
വാഷിങ്ടൻ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ) സെക്സ് ഡോൾ വാങ്ങി അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിൾ കൻസാസിലെ ഹെയ്സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്.
ജറുസലം∙ ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
ജറുസലം ∙ വെടിനിർത്തലിനായി ഇസ്രയേൽ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പഠിച്ചുവരികയാണെന്നു ഹമാസ് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപു ഹമാസ് നൽകിയ വെടിനിർത്തൽ വ്യവസ്ഥകൾക്കു മറുപടിയായുള്ള നിർദേശങ്ങളാണ് ഇസ്രയേൽ കൈമാറിയിരിക്കുന്നതെന്നാണു സൂചന.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാല ക്യാംപസുകളിലെ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം രണ്ടാം ആഴ്ചയിലേക്കു കടന്നു. പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാലയിൽ കഴിഞ്ഞ 2 ദിവസവും സമരക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രതിഷേധം തുടരുമെന്നു വിദ്യാർഥി നേതാക്കൾ അറിയിച്ചു. ക്യാംപസിൽ കുടിൽകെട്ടിയുള്ള പ്രതിഷേധം കൊളംബിയയിൽ നിന്നാണ് ആരംഭിച്ചത്.
ജറുസലം ∙ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം. 3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചു.
ലണ്ടൻ∙ പ്രണയ നൈരാശ്യത്തെ തുടർന്ന് മുൻ കാമുകിയായ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തഞ്ചുകാരന് യുകെയിൽ 16 വർഷം തടവുശിക്ഷ. ഹൈദരാബാദിൽ നിന്നുള്ള ശ്രീറാം അംബാർല എന്ന യുവാവിനെയാണ് യുകെ കോടതി ശിക്ഷിച്ചത്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൊണ്ടുവന്നതിന് 12 മാസം തടവുശിക്ഷ വേറെയുമുണ്ട്.
ടെഹ്റാൻ∙ ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജറുസലം ∙ റഫയിൽ ബോംബാക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പലസ്തീൻ യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി. സബ്രീൻ അൽ റൂഹ് എന്നാണു കുഞ്ഞിനു പേരിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഫയിലെ വീട്ടിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നാണു ഗർഭിണിയായ സബ്രീനു ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതു വാർത്തയായിരുന്നു.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലകളിൽ പടരുന്ന ഗാസാ യുദ്ധവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസും അധികൃതരും നടപടികൾ കടുപ്പിച്ചു. വിഖ്യാതമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജ അടക്കം 2 ബിരുദവിദ്യാർഥികൾ അറസ്റ്റിലായി; ഇവരെ ക്യാംപസിൽനിന്നു വിലക്കി. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യൻ വിദ്യാർഥിനി.
ബ്രിട്ടനിലെ രാജകുമാരിയാകും മുൻപ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17–ാം വയസ്സിൽ ഡയാന സ്പെൻസർ അയച്ച ആദ്യ ജോലി അപേക്ഷ 45 വർഷങ്ങൾക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളിൽ ഈ മാസം 30ന് നടക്കുന്ന ലേലത്തിൽ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.
ബഹ്റൈന്∙ തായ്ലന്ഡില്നിന്ന് ഒരു വര്ഷം മുന്പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ മോര്ച്ചറിയില് കണ്ടെത്തി. കയ്കാന് കയ്നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്റൈനിലെ മോര്ച്ചറിയില് കണ്ടെത്തിയത്.
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു
ഇസ്തംബുൾ / ഗാസ ∙ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽവന്നാൽ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽഹയ്യ വാഗ്ദാനം ചെയ്തു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാൽ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയിൽ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഹയ്യ പറഞ്ഞു. 5 വർഷമോ അതിൽക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്.
ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ 28.2 കോടി (59 രാജ്യങ്ങളിലായി). മുൻവർഷത്തെക്കാൾ 2.4 കോടി അധികം. ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ: 7.05 ലക്ഷം 5.77 ലക്ഷം പേരും ഗാസയിൽ.
ധരംശാല ∙ ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു.
ന്യൂയോർക്ക് ∙ ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന യുഎൻ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്. വിഷയം രാഷ്ട്രീയവൽകരിച്ചെന്നും എല്ലാത്തരം ആയുധങ്ങളും ബഹിരാകാശത്ത് നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു റഷ്യയുടെ വീറ്റോ.
മോസ്കോ ∙ സൈനിക കരാർ ഇടപാടുകളിൽ കൈക്കൂലി വാങ്ങിയ കുറ്റത്തിന് അറസ്റ്റിലായ റഷ്യയിലെ പ്രതിരോധ ഉപമന്ത്രി ടിമൂർ ഇവാനോവിനെ പദവിയിൽനിന്നു പുറത്താക്കി. പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിന്റെ വിശ്വസ്തനായ ഇവാനോവ് (48) യുക്രയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. പ്രതിരോധ ഉപമന്ത്രിമാർ 12 പേരാണ് റഷ്യയിലുള്ളത്. 2016 മുതൽ ഉപമന്ത്രിയായ ഇവാനോവ് കൈക്കൂലിപ്പണമായി 10 ലക്ഷം റൂബിൾ (ഏകദേശം 9 ലക്ഷം രൂപ) കൈപ്പറ്റിയെന്നാണ് മോസ്കോയിലെ കോടതി കണ്ടെത്തിയത്. 15 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വംശഹത്യ നിർത്തണം എന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ ക്യാംപസുകളെ സമരകേന്ദ്രങ്ങളാക്കിയത്.
ഭൂചലനം പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല രൂപപ്പെടുന്നതെന്നും ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങൾ ചില അദൃശ്യ സമാനകൾ പങ്കിടുന്നുണ്ടെന്നും ഭൂചലന ഗവേഷകനും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് മുൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ഗവേഷകനുമായ ഡോ. സി.പി.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നു. ഭൂഗർഭത്തിലെ
ന്യൂയോർക്ക്, ജറുസലം ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ യുഎസ് സർവകലാശാലകളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലായി. ബ്രൂക്ലിനിലും പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സമരകേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ വിദ്യാർഥികൾ ഉയർത്തിയ സമരപ്പന്തലുകൾ വെള്ളിയാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന് അധികൃതർ അന്ത്യശാസനം നൽകിയിട്ടുണ്ട്.
ന്യൂയോർക്ക് ∙ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന്റെ സ്ഥാപകൻ ചാങ്പെങ് ഷാവോയ്ക്ക് 3 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ വാഷിങ്ടൻ കോടതിയിൽ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണിത്. ഈ മാസം 30ന് ശിക്ഷ വിധിച്ചേക്കും.
ടെഹ്റാൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.
ലണ്ടനിൽ കോടതി വിധിച്ച വിവാഹമോചനം ‘കംപ്യൂട്ടർ തെറ്റ്’ മൂലം ലഭിച്ചതു വേറെ ദമ്പതികൾക്ക്. ‘കംപ്യൂട്ടർ പുറപ്പെടുവിച്ച വിധി’ തിരുത്താൻ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയിൽ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. ‘വിവാഹമോചനത്തിന്റെ ദേവത’ എന്നറിയപ്പെടുന്ന അയേഷ വാർദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാർക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാൻ കാരണം. വില്യം എന്നയാൾ ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ ഹർജി ഫയൽ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസിൽ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.
കലങ്ങി മറിയുന്ന രാഷ്ട്രീയവും ചരിത്രവുമുള്ള തയ്വാന്റെ ഭൂമിശാസ്ത്രം എന്നും കുലുക്കങ്ങളുടേതാണ്. നിലയ്ക്കാത്ത ഭൂമികുലുക്കത്തിലുംകാലിടറാതെ നിൽക്കാൻ പഠിച്ചു എന്നതാണു ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന തയ്വാനെവ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ കീഴിൽ
ജറുസലം ∙ ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.
രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്. കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.
കീവ് ∙ റഷ്യയുടെ മിസൈലാക്രമണം രൂക്ഷമായ വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ 250 മീറ്റർ ഉയരമുള്ള ടിവി ടവർ നിലം പൊത്തി. ടവർ വീണതോടെ ടിവി സംപ്രേഷണം നിർത്തിവച്ചു. ഹർകീവിൽ ജനവാസം അസാധ്യമാക്കാനുള്ള തന്ത്രങ്ങളാണു റഷ്യയുടേതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഹർകീവിൽ സൈന്യമിറങ്ങിയുള്ള ആക്രമണവും റഷ്യ പദ്ധതിയിടുന്നതായാണു നിഗമനം.
101 നിലകളുള്ള അംബരചുംബിയായ ‘തായ്പേയ് 101’ എന്ന കെട്ടിടത്തെ തയ്വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്. ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്. 660 ടൺ ഭാരമുള്ള ഒരു പെൻഡുലമാണ് ആ കെട്ടിടത്തെ കുലുങ്ങാതെ കാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ക്വാലാലംപൂർ∙ മലേഷ്യയിൽ പരിശീലന പറക്കലിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർക്കു ദാരുണാന്ത്യം. പെരക്കിലെ ലുമൂട്ട്നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിൽ ഇന്നു രാവിലെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്റ്ററുകളുടെറോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്.
ഇസ്ലാമാബാദ്∙കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് വലിയ പിന്തുണ നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. മൂന്നുദിവസത്തെ പാക്ക് സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്താൻ തയ്യാറായില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ്
ടെഹ്റാന്∙ ഇറാനും ഇസ്രയേലും തമ്മില് സംഘര്ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല് സൈനിക കേന്ദ്രങ്ങള്ക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന് ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന് പിന്തുണയോടെ ലെബനന് ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്ത്തിക്കുന്നത്.
തായ്പേയ്∙ തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തായ്വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്.
ദുബായ്∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.
ജറുസലം ∙ ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി. പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാലെ ∙ മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂല നിലപാടുള്ള പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ മുന്നണി 71 സീറ്റുമായി വൻഭൂരിപക്ഷം നേടി. 93 അംഗ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുയ്സുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസിന് (പിഎൻസി) 68 സീറ്റും ഘടകകക്ഷികളായ മാലദ്വീപ് നാഷനൽ പാർട്ടിക്ക് ഒരു
ടെഹ്റാൻ∙ ഇറാൻ നഗരമായ ഇസ്ഫഹാനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. റഷ്യൻ നിർമിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. 2016ലാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കൈമാറിയത്.
ന്യൂയോർക്ക്∙ ഏഴു വർഷം ലെബനനിൽ ഇസ്ലാമിക് ഭീകരരുടെ തടവിലായിരുന്ന യുഎസ് പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76)അന്തരിച്ചു. മരണവിവരം ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സണാണ് പുറംലോകത്തെ അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണകാരണം പറഞ്ഞിട്ടില്ല. അസോസിയേറ്റഡ് പ്രസിന്റെ
മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന
മൊസൂൾ∙ വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
റഫ (ഗാസ) ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രി സമുച്ചയത്തിലെ കൂട്ടക്കുഴിമാടത്തിൽനിന്നും 200 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആഴ്ചകളോളം ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയാണിത്. രണ്ടാഴ്ച മുൻപാണു സൈന്യം പിൻവാങ്ങിയത്. അഞ്ഞൂറോളം പലസ്തീൻകാരെ ഇവിടെ കാണാതായിരുന്നു. ഇന്നലെ
ദുബായ് ∙ പ്രളയത്തിൽനിന്ന് കരകയറുന്ന യുഎഇയിൽ വിമാന സർവീസ് ഇന്നു മുതൽ സാധാരണ നിലയിലാകും. ദേശീയ, സ്വകാര്യ വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി ഇന്ത്യൻ വിമാന കമ്പനികളും സേവനം പുനരാരംഭിച്ചു. ഡൽഹിയിലേക്കുള്ള ഒരു സർവീസ് ഒഴികെ
മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടി വൻഭൂരിപക്ഷത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ രാത്രി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ 59 എണ്ണം പിഎൻസി സ്വന്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടക്കമായത്. ഭരണകക്ഷിയായ എൻഡിഎ തുടർ ഭരണത്തിന് ലക്ഷ്യമിടുമ്പോൾ
വാഷിങ്ടൻ∙ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്സ യെഹൂദയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഇസ്രയേൽ സൈനിക യൂണിറ്റിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾക്ക് യുഎസിലെ ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം, യുഎസ് നീക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിലാണ്.
ടോക്കിയോ∙ ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.
റഫാ/നൂർ ഷംസ് ∙ റഫായിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 9 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 34,049 ആയി. വെസ്റ്റ് ബാങ്കിൽ സൈനികനടപടി ശക്തമാക്കിയതോടെ 4 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ വീട് നഷ്ടമായവർ അഭയം തേടിയ റഫായിലെ ടെൽ സുൽത്താൻ പ്രദേശത്തെ താമസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേരാണ് കൊല്ലപ്പെട്ടത്.
ഷാർജ/ദുബായ് ∙ ഒരു കൊല്ലം പെയ്യാറുള്ളത്ര മഴ ഏതാനും മണിക്കൂറിനുള്ളിൽ പെയ്തതോടെ മുങ്ങിയ യുഎഇയിൽ മഴമരണം അഞ്ചായി. ഭൂഗർഭനിലയിൽ വെള്ളം കയറിയ 9 നില അപ്പാർട്മെന്റ് ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ടാങ്കർ ലോറി മലവെള്ളത്തിൽ തടാകത്തിലേക്ക് ഒഴുകിപ്പോയി പാക്കിസ്ഥാൻ പൗരൻ മരിച്ചതാണ് ഒടുവിൽ സ്ഥിരീകരിച്ച മഴക്കെടുതി മരണം.
ടെഹ്റാൻ∙ ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജറുസലം ∙ ഇറാൻ നഗരമായ ഇസ്ഫഹാനിലെ വ്യോമസേനാ താവളത്തിനുനേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം. ഒന്നും സംഭവിച്ചിട്ടില്ലെന്നു പ്രതികരിച്ച ഇറാൻ, തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചില്ലെങ്കിലും ആക്രമണം നടത്തുന്നതിനുമുൻപേ തങ്ങളെ വിവരം അറിയിച്ചിരുന്നതായി ഇറ്റലിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് പറഞ്ഞു.
ന്യൂയോർക്ക് ∙ പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകാനുള്ള പ്രമേയത്തെ എതിർത്ത് യുഎസ്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം മാത്രമാണു പലസ്തീൻ ഇപ്പോൾ. പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യുഎൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയമാണു യുഎസ് വീറ്റോ ചെയ്തത്. 15 അംഗ സുരക്ഷാസമിതിയിലെ 12 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ സ്വിറ്റ്സർലൻഡും യുകെയും വിട്ടുനിന്നു.
ജറുസലം ∙ ഏഴാം മാസത്തിലെത്തിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,012 ആയി. പരുക്കേറ്റവർ 76,833. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടു. 63 പേർക്കു പരുക്കേറ്റു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 10,000 പേരെങ്കിലും സ്ത്രീകളാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. റഫയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ കൂടുതൽ സൈനികരെ വിന്യസിച്ചു.
വാഷിങ്ടൻ ∙ നാടൻ ചേലൊത്ത പാട്ടും ഗിറ്റാറിലെ ഗംഭീര കയ്യടക്കവും അനായാസ സൗന്ദര്യത്തോടെ അരങ്ങിലെത്തിച്ച് യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) അരങ്ങൊഴിഞ്ഞു. തോളറ്റം മുടിയും തലയിലൊരു കൗബോയ് തൊപ്പിയും അസാധ്യമായൊന്നുമില്ലെന്നു പാടുന്ന ഗിറ്റാറുമായി ‘സതേൺ റോക്ക്’ എന്ന പുതിയ വിഭാഗം തന്നെ സൃഷ്ടിച്ച ബെറ്റ്സിന്റെ ‘റാംബ്ലിങ് മാൻ’ (1973) റോക്കിലെ ക്ലാസിക്കുകളിലൊന്നാണ്.
ബെയ്ജിങ്∙ ‘ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്സ്’ എന്ന പുതിയ സൈബർ വിഭാഗത്തെ ചൈനീസ് സൈന്യത്തിൽ ഉൾപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൈന്യത്തിന്റെ നട്ടെല്ലായി ഈ വിഭാഗം മാറുമെന്നും ചിൻപിങ് പറഞ്ഞു.
ന്യൂ ഡൽഹി ∙ അടിച്ചോ ഇല്ലയോ ? അടിച്ചതായി ഇസ്രയേലും അടികൊണ്ടതായി ഇറാനും സ്ഥിരീകരിക്കുന്നില്ല; പൂർണമായി നിഷേധിക്കുന്നുമില്ല. ഒരു കാര്യം ഉറപ്പാണ്: ചിത്രം വ്യക്തമാക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയും ഹൂതികളും നടത്തുന്ന ആക്രമണങ്ങൾക്കു മറുപടിയെന്ന നിലയിൽ ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസലേറ്റിനുമേൽ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ 7 സൈനികോദ്യോഗസ്ഥർ അടക്കം 24 പേരാണു കൊല്ലപ്പെട്ടത്.
സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് പള്ളി വളപ്പിൽ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.
ദുബായ് ∙ ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തു നാലു ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിയാതെ യുഎഇ. ഷാർജയിലും ദുബായിലെ ചില മേഖലകളിലുമാണു വെള്ളക്കെട്ട്. ഇതിനിടെ, യുഎഇയിൽ 23നും ഒമാനിൽ 24, 25 തീയതികളിലും വീണ്ടും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാർജയിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.
വാഴ്സ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
ന്യൂഡൽഹി∙ മണി ഹെയ്സ്റ്റ് സീരീസിനെ വെല്ലുന്ന കവർച്ചയുടെ ചുരുളഴിച്ച് കാനഡ. ഒരു ക്രൈം ത്രില്ലറിന്റെ സ്ക്രിപ്റ്റാണോയെന്ന് പോലും തോന്നിപ്പോകുന്ന തരത്തിലുള്ള സ്വർണക്കവർച്ചയുടെയും ആയുധക്കടത്തിന്റെയും പിന്നാമ്പുറക്കഥകളുടെ വേദിയായത് ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളമാണ്. ഒരു വർഷത്തോളം നീണ്ടുനിന്ന
ടെൽ അവീവ്∙ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രയേൽ തിരിഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മധ്യപൂർവ ദേശത്ത്
ദുബായ് ∙ മഴക്കെടുതിയിൽ ഉലഞ്ഞ ജീവിതതാളം തിരികെ പിടിച്ച് യുഎഇ. വിമാന സർവീസുകൾ പുനരാരംഭിച്ചു. മെട്രോ സർവീസും ഭാഗികമായി തുടങ്ങി. വെള്ളക്കെട്ട് ഒഴിവായ പ്രദേശങ്ങളിലേക്കു ബസുകളും ഓടിത്തുടങ്ങി. ഫ്ലാറ്റുകളുടെ താഴത്തെ നിലയിൽ കയറിയ വെള്ളം മൂന്നാം ദിവസവും ഇറങ്ങിയിട്ടില്ല. വെള്ളം കയറിയതിനെ തുടർന്ന് അടച്ച കടകളും ഹോട്ടലുകളും തുറന്നിട്ടില്ല. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ട്.
ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു.
ആംസ്റ്റർഡാം ∙ ഗാസയുടെ വേദന പകർത്തിയ റോയിട്ടേഴ്സ് ഫൊട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ്. ബന്ധുവായ 5 വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം മടിയിൽവച്ചു വിങ്ങിപ്പൊട്ടുന്ന പലസ്തീൻ വനിതയുടെ ചിത്രത്തിനാണു പുരസ്കാരം. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിലെ നാസിർ ഹോസ്പിറ്റലിൽ നിന്ന് 2023 ഒക്ടോബറിൽ എടുത്തതാണ് ഇനാസ് അബു മാമർ (36) എന്ന യുവതിയുടെ ഈ ചിത്രം. പലസ്തീൻ സ്വദേശിയായ സലേമിന്റെ (39) ചിത്രത്തിന് 2010 ലും വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.
വാഷിങ്ടൻ ∙ ഇസ്രയേലിൽ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസും യുകെയും ഉപരോധം ഏർപ്പെടുത്തി. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുപ്പു തുടരുന്നത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി. ഇറാന്റെ ഡ്രോൺ, മിസൈൽ, വ്യവസായവുമായി
ഇസ്ലാമാബാദ് ∙ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.
ദുബായ് ∙ ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
ഗാസ / ജറുസലം / ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഈജിപ്തിലെ കയ്റോയിൽ വെടിനിർത്തൽ ചർച്ചകൾ പാളുന്നതായി സൂചന. ചർച്ചയിൽ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവൻ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
നയ്പീഡോ ∙ മ്യാൻമറിൽ ജയിലിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റി. രാജ്യമെങ്ങും ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനാലാണ് 78കാരിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. സൂ ചിക്കൊപ്പം അറസ്റ്റിലായ മുൻ പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ 28 വിദേശികൾ ഉൾപ്പെടെ 3303 തടവുകാർക്ക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ശിക്ഷയിളവു നൽകി വിട്ടയയ്ക്കുകയും ചെയ്തു.
Results 1-100 of 1229