ന്യൂഡൽഹി ∙ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ മലേഷ്യയ്ക്കു നൽകിയ കത്തിന്റെ പകർപ്പും മലേഷ്യ നൽകിയ മറുപടിയും പരസ്യപ്പെടുത്താനാകില്ലെന്നു വിദേശകാര്യ മന്ത്രാലയം. ഈ ആവശ്യം ഉന്നയിച്ചു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
വിദേശരാജ്യത്തുനിന്നു ലഭിക്കുന്ന രേഖകൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിയെന്ന കേസിലും സാമ്പത്തിക തിരിമറി േകസിലും അന്വേഷണം നേരിടുന്ന സാക്കിർ നായിക് 2016 ജൂലൈയിലാണ് ഇന്ത്യവിട്ടത്.