ശ്രീനഗർ ∙ ലഷ്കറെ തയിബയുടെ കമാൻഡർ മെഹ്‍റുദീൻ ബംഗ്രൂ ഉൾപ്പെടെ 3 ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിരക്കേറിയ ഫത്തേ കദൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. പൊലീസിനൊപ്പം ഏറ്റുമുട്ടലിൽ പങ്കുചേർന്ന സിആർപിഎഫ് പ്രത്യേക സംഘത്തിലെ 3 ജവാന്മാർക്കു പരുക്കേറ്റു. ഒട്ടേറെ കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്നയാളാണ് ബംഗ്രൂ.
ബംഗ്രൂവും കൂട്ടാളികളും ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെ മകൻ റായിസ്, ഫഹദ് വാസ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു ഭീകരർ. കൊല്ലപ്പെട്ട പൊലീസുകാരൻ ജമ്മുവിലെ റീസിൽ നിന്നുള്ള കമാൽ ആണ്. ഏറ്റുമുട്ടലിൽ 2 വീടുകൾ തകർന്നു.