ബെംഗളൂരു ∙ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ബിജെപി മുൻമന്ത്രി ജി.ജനാർദന റെഡ്ഡിക്ക് ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുകേസിൽ ആംബിഡന്റ് മാർക്കറ്റിങ് കമ്പനി ഉടമ സയിദ് അഹമ്മദ് ഫരീദിനു ജാമ്യം നേടിക്കൊടുക്കാൻ 20 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
എന്നാൽ, ഇതുമായി റെഡ്ഡിക്കു ബന്ധമില്ലെന്നു മറ്റൊരു പ്രതിയുമായ മെഹ്ഫൂസ് അലിഖാൻ സത്യവാങ്മൂലം സമർപ്പിച്ചു.