ബാഗ്ദാദ്∙ ഇറാഖിൽ വടക്കുകിഴക്കൻ ബാഗ്‌ദാദിലെ സദർ സിറ്റിയിൽ ഷിയ പള്ളിക്കു സമീപം ആയുധപ്പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. 90 പേർക്കു പരുക്കേറ്റു. വീടുകളും കെട്ടിടങ്ങളും കാറുകളും തകർന്നു. ഗ്രനേഡുകളും ഷെല്ലുകളും ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ജനങ്ങൾക്കുനേരെയുള്ള ഭീകരാക്രമണമാണിതെന്ന് ഇറാഖ് ടിവി റിപ്പോർട്ടു ചെയ്തു.
Advertisement