Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി ഉണരുന്ന എന്റെ പ്രേതക്കുട്ടി

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
poem Representative Image

നിന്നോട് എനിക്ക് ഇഷ്ടം കൂടുന്നതേ ഒള്ളു

നീ അസാധാരണമായി മാത്രം വിരിയുന്ന ഒരു പെൺപൂവാണ്!

ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച ഒരു കരിമ്പിൻ കോല്

            വാക്കുകൾ കൊണ്ട് നീ വെട്ടി മുറിക്കുന്ന

            എന്റെ ഹൃദയം താക്കോലിട്ട് പൂട്ടിയതായിരുന്നു

            കിഴക്ക് നീ ഉദിച്ചു വരുന്ന ഒരു സൂര്യനാണ്!

            രാത്രി പടിഞ്ഞാറ് അസ്തമിച്ചു പോകുമ്പോൾ ഞാൻ നിരാശപ്പെടാറില്ല

            രാത്രി ചന്ദ്രനായും നീ വരും !

ഒരു സ്പർശനവും സാന്നിദ്ധ്യവും ഞാൻ കൊതിയോടെ പ്രതീക്ഷിച്ചിരുന്നു

സ്വകാര്യം പറഞ്ഞത് എന്തായിരുന്നു എന്നറിഞ്ഞതേ ഇല്ല!

എന്റെ ശ്വാസമേറ്റ് നിന്റെ കർണ്ണത്തിന്റെ ഒരിതൾ കൊഴിഞ്ഞിട്ടുണ്ടാകില്ല

അത്ര മൃദുവാണ് എന്റെ ശ്വാസജലം.

            നീ ഒത്തിരി അകലങ്ങളിലാണിപ്പോൾ

            എന്റെ പ്രാണവേദന നിന്നെ ഇരുത്തി ചിന്തിപ്പിക്കുമെങ്കിൽ,

            ഈ ലോകത്തിലേക്ക് നീ തിരിച്ചു വരിക

            ഇവിടെ അവസാന നിമിഷം വരെ ഞാൻ നിന്റെ പാദസ്വരം കേൾക്കാൻ-

            കാതോർത്തിരിക്കും!

പ്രിയേ,

രാത്രി ഉണരുന്ന എന്റെ പ്രേത കുട്ടി,

കല്ലറകൾ തുറന്ന് നീ പുറത്തു വരിക.