Download Manorama Online App
കാലത്ത് തന്നെ മുത്തശ്ശിയും അമ്മാമയും കൂടി പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പണിയാളുകളെല്ലാവരും എത്തി. വീട്ടിലെ ഒരുക്കങ്ങൾ പൂർത്തിയാക്കി അവനേയും കൊണ്ട് ആൺപണിയാളുകളും അമ്മാമയും പോയി.
എന്റെ നേരെയിരുന്ന തിളങ്ങുന്ന കണ്ണുകൾ അവിടെ എന്നെ നോക്കി നിൽക്കുന്നു.. എന്നിട്ട് പറഞ്ഞു, "ഏറെ ആലോചിക്കണ്ട, ഞാനാണ് നിങ്ങളുടെ പൈസ കൊടുത്തത്, ഒരു കടമായിട്ട് അതവിടെ ഇരിക്കട്ടെ" അയാളുടെ വാക്കുകൾ അവസാനിക്കുന്നതിന് മുന്നേ അവള് കുറച്ച് പൈസ എടുത്ത് അയാൾക്ക് നേരെ നീട്ടി..
രാജാവ് മകന് മോക്ഷം ലഭിക്കാൻ ആ രാജ്യത്തിലെ എല്ലാ കുട്ടികളുടെയും പുസ്തകങ്ങളും, കളിപ്പാട്ടങ്ങളും രാജകുമാരന്റെ സ്വർണ കുജത്തിൽ നിക്ഷേപിക്കാൻ രാജശാസനം ഇറക്കി. മനസ്സില്ലാ മനസോടെ കുട്ടികൾ തന്റെ പുസ്തകങ്ങളും കളിപ്പാടങ്ങളും ആ സ്വർണ കുജത്തിൽ കൊണ്ട് ഉപേക്ഷിക്കാൻ തുടങ്ങി.
ധാരാളം തണൽ വേണം തണൽ മരങ്ങൾ നടണം.. നട്ട മരങ്ങൾ എല്ലാം ഇല പൊഴിഞ്ഞു പോയി. ഇനി തണൽ വേണമെങ്കിൽ സ്വയം മരങ്ങൾ നടണം വെള്ളം ഒഴിക്കണം വെയിലിൽ വാടാതെ വളർത്തണം കഷ്ടപ്പാട് തന്നെ !!! എങ്കിലും നടണം തണൽ തരും വലിയ മരങ്ങൾ അവ ഭാവി തലമുറക്കു കാവൽ ആകും തണൽ തരാത്ത മരങ്ങൾ പാഴാണ് ഹൃദയത്തിൽ കനിവു
കാലത്തെഴുന്നേറ്റു വെട്ടക്കുരുപ്പിൽ രാവിനെ പയ്യെ മറക്കാം. വെള്ളിവെളിച്ചത്തിളക്കത്തുടുപ്പിൽ കണ്ണടച്ചാലും വെളുപ്പാ. വാനിൽ കറുത്തു തുടിക്കും മുകിലോ പെയ്ത നീർത്തുള്ളിയും വെള്ള. കാർമുടിക്കെട്ടിന്റെ തുമ്പത്തു ചേർക്കും പൂവിന്നിതളിനും വെള്ള. രാവിൻ മകുടക്കലയായ് വിളങ്ങും താരകളൊക്കെയും
ഊണെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഭാര്യ വെളിപ്പെടുത്തിയത്. "പിന്നെ, അതെന്റെ വകേലമ്മാവനും അമ്മാവന്റെ മോളുടെ മോളുമാ.. എല്ലാ അവധിക്കാലത്തും അമ്മാവൻ ഏതെങ്കിലും ബന്ധു വീട്ടിലാണ് താമസിക്കുന്നത്. ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വീടാ.."
സ്ട്രെക്ച്ചറിൽ നിന്നും ചോരയൊലിപ്പിച്ച അവളെ പുറത്തെടുത്തു. മിഴികൾ ചതിച്ച് തലച്ചോറിൽ കാഴ്ച്ച കൊടുക്കാതെ അല്ല അവൾ അവിടെത്തിയത്. ഉറ്റുനോക്കി നിന്ന അവളുടെ കാഴ്ച്ചയും സമയത്തിന്റെ കണക്ക് കൂട്ടലും കൃത്യമായിരുന്നു. ആ വാഹനം നിർത്താതെ തന്നെ കടന്ന് പോയി.
നിന്റെ കണ്ണുകളിലെ നിലാവട്ടത്തിലാണ് വസന്തമെന്ന ഒറ്റവരികവിതയെഴുതിയത്.. ചുവപ്പെന്നടയാളപ്പെടുത്തിയ പൂക്കളിലാണ് പ്രണയമെന്നെഴുതിയത്.. മഴയെന്നെഴുതി ശ്രുതിമീട്ടിയ രാഗത്തെയാണ് ജീവിതമെന്നെഴുതിയത്.. രാത്രിയുടെ തുമ്പ് മടക്കിയ നിലാവാണ് പകലിനോട് വെളിച്ചത്തെക്കുറിച്ചു പറഞ്ഞത്.. സ്നേഹത്തിന്റെ
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും 'കാനനഛായ'യിന്നുകിട്ടുമോ? പിടയും സങ്കടം തപിക്കും നേരം തണുത്ത നിലാവ് തീരം അണഞ്ഞു അരങ്ങുണർത്തും തിരമാലകൾ പോലെ എല്ലാം നീളുന്ന ജീവിതത്തിൻ തരംഗം കാണെ കാണെ തെളിനീർ വറ്റുന്ന ഉറവയായി! കണ്ടു കണ്ടിട്ടും കണ്ടെത്താൻ കഴിയാതെ കണ്ണുകൾ വാത്സല്യത്തിനായി
ചാറ്റൽ മഴയുള്ള വൈകുന്നേരം നഗരത്തിലെ പുസ്തക പ്രദർശനശാലയിലൊന്നിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. തൊണ്ടയിൽ ഉറച്ചഗദ്ഗദം നിശ്വാസത്തിലലിയുംവരെ ഒരു നിമിഷം നോക്കി നിന്നു. കണ്ണിലും മാനത്തും മഴ കനത്തു. പുതുമണ്ണിൽ മഴ വീണപോലെ പുസ്തകത്തിന്റെ ഗന്ധം പരന്നു. പുസ്തകം കൊണ്ട് കൊട്ടാരം പണിത്
വ്രത വിശുദ്ധിയുടെ നാളുകളിൽ വിശപ്പിന്റെ ആഴങ്ങൾ പരതവേ ഒരു പിൻവിളിയായ് നീയെന്നിൽ ഓർമ്മകൾ കോരിയിടുന്നുണ്ട് സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ് സതീർഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു സഖാക്കളൊക്കെയും
പറന്നു നടന്ന പെൺകിളി തൻ പാതി ചിറകരിഞ്ഞൊരിക്കൽ വീഴ്ത്തി. അവൾ പറന്നു. വീടിനു ചുറ്റും. പ്രിയതമനുയരത്തിൽ പറന്നതു കണ്ടവൾ നോക്കി - യതു സ്വന്തം ചിറകിൽ. ഒരു നാൾ മക്കളും ചിറകടിച്ചുയർന്നു പൊങ്ങി. മിഴിനീർ പൊഴിച്ചു തളർന്നു വീണവൾ. കൂടെ പറക്കുവാൻ കഴിയാതെ.
മലേഷ്യയിലെ ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു കമ്പനിയിൽ പുതിയതായി ജോലിക്കെത്തിയതായിരുന്നു അവൻ അവധി ദിവസങ്ങളിൽ മിക്കവാറും ഞങ്ങളുടെ റൂമിൽ വരുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്.
തിരക്കേറിയ നഗരവീഥിയിലൂടെ തോളിൽ ഒരു വലിയ ബാഗും തൂക്കി നടന്നു നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ പല ചിന്തകളും അലയടിക്കുന്നുണ്ടായിരുന്നു. തീ പൊള്ളുന്ന ചൂടിനെയും അവഗണിച്ചു കൊണ്ടാണ് അവന്റെ നടത്തം. 'ഇന്നത്തെ തന്റെ ടാസ്ക് കഴിഞ്ഞിട്ടില്ല.' നടത്തത്തിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി.
കുട്ടി വരയ്ക്കുന്നു കടലാസില് വീട്. മേല്ക്കൂരയെന്ന് ത്രികോണം. വീട്ടുചുവരുകളെന്ന് ചതുരം. ചതുരങ്ങളും ത്രികോണങ്ങളും ചേര്ത്തു വരയ്ക്കുമ്പോള് വീടായെന്ന് സംതൃപ്തനാവാതെ മേല്ക്കൂരയ്ക്കു മേലെ ഒരു വൃത്തം കൂടി വരച്ചുവെക്കുന്നു. ചന്ദ്രനോ സൂര്യനോയെന്ന് വ്യക്തമാകാതെ. പകലോ
കൃഷ്ണാ നിന്നുടെ ലീലകൾ പാടുവാ- നെന്നുടെനാവിനൊരീണം നൽകേണം നിന്നുടെ മുരളീഗാനം കേൾക്കാനടിയനു ശ്രവണം നൽകേണം കോമളരൂപമതൊരുമാത്ര കാണുവാൻ കണ്ണിണ രണ്ടു നൽകേണം പൂമേനിയൊന്ന് പുൽകീടാനായ് പാണികൾ രണ്ടും നൽകേണം ഗുരുവായൂർ പുരമൊന്ന് വന്നീടാനായ് ഭഗവദ് കൃപ നൽകീടേണം കണ്ണാ നിന്നെ
ആഴിയിലെ അടിയൊഴുക്കിനെപ്പറ്റി ഞാനെന്തു പറയാൻ മരുഭൂമിയിലെ മണൽക്കാറ്റിനെപ്പറ്റിയും ഞാനെന്തു പറയും കാറ്റ് എവിടെ നിന്ന് വന്ന് എവിടേക്ക് പോകുന്നു എന്നും എനിക്കറിയില്ല ഉടൽ വേദനയോടെ ഉലകിൽ ജീവന്റെ താളമൊരുക്കി മാറിലെ പാലാഴിയിൽ സ്നേഹം ചാലിച്ച് അമ്മ മുമ്പേ നടന്നു അകലെ, സൂര്യനും
ഇരുനിറവും വട്ടമുഖവും വിടർന്ന കണ്ണുകളും മുതുകിനു താഴെവരെ നീണ്ട മുടിയുമുള്ള അവളെ എല്ലാരും മരിയക്കുട്ടിന്നാ വിളിക്കാറ്..!. അവൾക്ക് കൊറേനാള് മുതലേ മമ്മൂട്ടിയോട് വല്യ ആരാധനയോ... ഇഷ്ടോ ഒക്കെയാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോ 'കറുത്ത പക്ഷികൾ' സിനിമ കണ്ടതിൽപ്പിന്നെ തുടങ്ങിയതാ.
അമ്പലത്തിൽ കയറി കൈകൂപ്പി നിൽക്കുമ്പോൾ ദേവിയുടെ രൂപത്തിൽ ഇപ്പോൾ കാണുന്നത് ശ്രീജയെയാണ്. തൊഴുതു, ശ്രീകോവിലിനു പുറത്തേക്ക് കടക്കുമ്പോൾ, നേരിയ ചിരിയോടെ അതാ മുന്നിൽ, അവൾ.. മനസ്സ് സന്തോഷംകൊണ്ട് മേളം കൊട്ടാൻ തുടങ്ങി.
കാടു പോലായിരുന്നു അവിടം തണൽ വിരിച്ചു നിൽക്കുന്ന ആൽമരങ്ങൾ, മാവുകൾ ആ മരങ്ങളുടെ നിഴലിൽ അവയിൽനിന്നുതന്നെ തൂങ്ങുന്ന ശതാവരിവള്ളികൾ ആത്മാക്കളെപ്പോലെ നൃത്തം ചെയ്തിരുന്നു. കാറ്റു വീശിയടിച്ചാലും ഇളകുന്നതു പോലും അറിയാത്ത വലിയ മരങ്ങള്ക്കിടയില് ആണ് ഗ്രാമത്തിലെ കൊച്ചു ക്ഷേത്രം
ആലംബമില്ലാത്തവൻ തെരുവിലുറങ്ങുമ്പോൾ നിഴലാൽ നീട്ടിതൊടുന്നു ഒരു വീട്. അവന്റെ ഉച്ചിയിലെരിയുന്ന ഉന്മാദക്കനലുകൾക്കുമേൽ കുളിർപന്തലായി പടർന്നിറങ്ങുന്നു, വീട്. അവന്റെ മാറാപ്പിലുറങ്ങുന്ന കിനാക്കൾ എത്രമേലുയരം കൊതിച്ചിരിക്കാം. വിടരാതെപോയ കിനാക്കളെ പൊതിഞ്ഞുപിടിച്ച വീട്ടിൽനിന്നും ഏതോ
ഏഴാകാശങ്ങൾക്കും സമുദ്രത്തിനും മീതെ നീയാണെനിക്ക് ലോകം.... നീയെന്ന ലഹരിയിൽ ഞാൻ അടിമപ്പെട്ടപ്പോൾ ഒരു ഭ്രാന്തിയുടെ ജനനമവിടെ മൊട്ടിട്ടു...! നിന്നിലലിഞ്ഞപ്പോഴാണ് അസ്തമിക്കാത്ത ഭ്രാന്തി എന്നിലുദിച്ചത്.. കാലം കൊഴിയുന്നതിനനുസരിച്ച് ഓർമ്മകളും നിഴലായി മാറുന്നു... അന്ന് നീയെന്ന ചങ്ങലയിൽ
ഇന്നലെ നീ ചാത്തനായിരുന്നു ഇന്നിതാ ഭഗവതിയായി നാളെ ചിലപ്പോൾ പൊന്നു മുത്തപ്പൻ ആയിരിക്കാം അതും കഴിഞ്ഞ് കാളിയായി കലി കയറി ചുവട് വെക്കും പിന്നെയും പിന്നെയും കെട്ടി ആടാൻ പല പല വേഷങ്ങൾ മുഖത്തെഴുത്തിലെ വർണ്ണങ്ങളിൽ വിരിയുന്ന ഭാവങ്ങൾ പലതാണ് തുടിയും തോറ്റവും ദൈവത്താരുടെ പുറപ്പാട് കുറിക്കുമ്പോൾ നീ
എന്റെ വീട്ടിൽ ഓടികൊണ്ടിരിക്കുന്ന ഒരു യന്ത്രം ഉണ്ടായിരുന്നു സൂര്യൻ ഉണരുന്നതിന് മുന്നേ ആ യന്ത്രം ഉണർന്നിരുന്നു ആ യന്ത്രത്തിന്റെ കൈ എത്താത്ത ഇടം വീട്ടിൽ ഉണ്ടായിരുന്നില്ല ആ യന്ത്രം വീട് വെട്ടി തിളക്കിയിരുന്നു ആ യന്ത്രം വീട്ടിലുള്ളവരുടെ വിശപ്പ് ഊതികെടുത്തിയിരുന്നു പെട്ടന്ന് ആ യന്ത്രം
ലുംബിനിതൻ രാജകുമാരനിതാ വിശ്വ- നൊമ്പരമുൾക്കൊണ്ടിറങ്ങാൻ നേരമായ്, ഉള്ളിലിരുതലഖഡ്ഗം വീശും പോലേതോ പ്രഹേളികയിലുലാവുന്നു ചഞ്ചലചിത്തം. ആത്മദുഃഖത്തിൻ തായ് വേരറുക്കുവാ- നീ ക്ഷിതിയിലെ മാനവരാശിക്കാകെ ദുരിതമോചനമേകാനിതളിടുന്നു നൂനം രാജതരുണന്റെയുള്ളിലൊരഭിമതസൂനം. രണ്ടു പ്രവചനങ്ങൾ! പണ്ടു
വിടരുവാൻ വെമ്പുന്ന ആശാമുകുളങ്ങൾ നിറയുന്ന സ്വപ്നങ്ങളാകുന്നു ജീവിതം. ജീവിതം വെട്ടിപ്പിടിക്കുവാൻ വെമ്പുന്ന മനസ്സിൽ പ്രതീക്ഷതൻ തേരോടും മുകുളങ്ങൾ.. ആശകളൊന്നായ് തകർന്നു പോയ് അന്നൊരാ പ്രളയം വിനാശം വിതച്ചൊരു നാളുകൾ.. സമ്പാദ്യമെല്ലാം ഒലിച്ചു പോയ് മാനുഷൻ എത്ര നിസ്സാരൻ, അറിഞ്ഞൊരാ
വിലക്ഷണമായ തൽക്ഷണകവിതകളെഴുതി വായനക്കാരെ ദ്രോഹിച്ചതിന് ദൈവം എനിക്ക് തക്കതായ ശിക്ഷ നൽകട്ടെ; വരും ജന്മമെങ്കിലും എന്നെ ഒരു നീലപ്പൂങ്കുയിലാക്കട്ടെ! 2 പഞ്ചമരാഗം പാടിയ ആദ്യ റൗണ്ടിൽത്തന്നെ റിയാലിറ്റി ഷോയിൽ മഹാഭാഗ്യത്തോടെ മത്സരിച്ച നീലപ്പൂങ്കുയിൽ മത്സരത്തിൽ നിന്നും റൺ ഔട്ട്! സംഗതി
മനസ്സറിയണമെങ്കിൽ മനസ്സ് വായിക്കാൻ അറിയണം വായിച്ചാൽ മാത്രം പോര മനസ്സിലാക്കാനുമറിയണം. ഏകാകിയായ ഒരു മനസ്സിനെന്നും വിരഹമാണ്. ആൾക്കൂട്ടത്തിനിടയിലും തിരക്കുജീവിതത്തിനിടയിലും അതിന് വിരഹമാണ്. നികത്താനാവാത്ത വിരഹം!!!! നികത്തണമെന്നൊരു ചിന്തയും ആ മനസ്സിനില്ല. ഇടയ്ക്കെപ്പോഴൊ കയറി
ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിന്റെ, ഉടഞ്ഞാണശിഞ്ജിതമെന്റെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന
ദേഹത്ത് എന്തോ സ്പർശിക്കുന്നതു പോലെ തോന്നിയിട്ടാണ് അയാൾ കണ്ണു തുറന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ചേർന്നൊരുകൂട്ടമാളുകൾ ചുറ്റും കൂടി നിൽക്കുന്നു. താൻ സ്വപ്നം കാണുന്നതാണോ? അയാൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ശരീരത്തിന് വല്ലാത്തൊരു ഭാരം..
കുറച്ചു സമയത്തിനുശേഷം കുട്ടികളുടെ അടുക്കലേക്ക് വെള്ള വസ്ത്രം ധരിച്ച് മുടിയെല്ലാം അഴിച്ചു ചിരിക്കുമ്പോള് പുറത്തേക്ക് ഉന്തി നില്ക്കുന്ന രണ്ടു പല്ലുകളോടു കൂടിയ ഒരു സ്ത്രീ രൂപം വന്നു. ചേച്ചിയെന്നു വിളിച്ചുകൊണ്ട് കുട്ടികള് അവളുടെ അടുക്കലേക്ക് ഓടിയണയുന്നു. അവള് സ്നേഹത്തോടെ കുട്ടികളെ തലോടി ഇരിക്കാന് പറഞ്ഞു.
നമ്മുടെയെല്ലാം ജീവിതത്തിന് പല കാലഘട്ടങ്ങളുണ്ടെന്ന തിരിച്ചറിവ് പലർക്കും പല സാഹചര്യങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ജീവിതം ഒരു പുഴയുടെ തുടർച്ചയായ ഒഴുക്കല്ലെന്നും അതെവിടെയൊക്കെയോ ചെറു ചാലുകളെപ്പോലെ നേർത്തു വരികയും ഇടയ്ക്കെപ്പോഴോ വറ്റിവരണ്ടു നിശ്ചലമാവുകയും ചെയ്യപ്പെടും. ഒരു പക്ഷെ താൽക്കാലികമായ ഒരു
ഉലയിൽ നീറുമൊരു ഉരുവായി അന്നു നീ കാൽവരിയിൽ എരിഞ്ഞോരു പാരിൻ വെളിച്ചമേ, പാടുന്നു നിൻപുകൾ മാലോകർ സർവരും നിന്നുയിർത്തെഴുന്നേൽപ്പ് കാതോർക്കുന്നൂ... സ്നേഹവും സഹനവും ത്യാഗവുമഹിംസയും പാരിന്നു പീയൂഷ ധാരയായ് ഏകിയ വിശ്വ പ്രവാചകാ നിൻ നാമം പുലരട്ടെ: ആചന്ദ്ര
1. മൃണാളിനിയുടെ മഹസ്സർ വെളിച്ചമകത്തേക്ക് കടക്കുമ്പോൾ മഹസ്സറിന്റെ അതിസൂക്ഷ്മ നേത്രങ്ങൾ മുറിയാകെയൊന്നോടി ചികഞ്ഞ്.. ബിക്കിനി നിറഞ്ഞാടി വ്യാളികൾ വിഹരിക്കുന്ന അവളിലേക്ക് ചാഞ്ഞു. മൃദുവായ താമരയിതളുകൾ ചിതറി കിടക്കുമ്പോലെയവൾ! നീണ്ടു മെലിഞ്ഞ കൈവിരലുകൾ മുൻ വാതിലിനു നേരെ അളപത്മവും കടകാമുഖവും
എന്റെയും, അവളുടെയും ആദ്യത്തെ യാത്രയായിരുന്നു ഊട്ടിയുടെ വസന്തത്തിലേക്ക്... അവളുടെ സ്വപ്നമായിരുന്നു ഈ യാത്ര. അത് കൊണ്ട് തന്നെ, നീലഗിരി മലകളിലെ മുഴുവൻ കുളിരും, തണുപ്പും മഞ്ഞുമൊക്കെ, ഒപ്പിയെടുത്താസ്വദിച്ച്, കുളിര് കോരുന്ന ഒരു യാത്രയായിരുന്നു എന്റെ മനസ്സ് നിറയെ.
ഉയിരിന്റെ ഉപ്പായി കതിർ ചൂടും കനവായി കനവിന്റെ നിറമായി ചാരത്തണയുന്നു തോഴീ നീയിന്നും ഓർമ്മയിൽ തെളിയുന്ന ചിത്രശലഭമായ് എൻ മനോവേണുവിൽ ശ്രുതി മീട്ടും രാഗമായ് ആത്മാവിൻ അവസാന- മില്ലാത്ത ദാഹമായ് മനസ്സിന്റെ ശ്രീകോവിൽ വിളങ്ങുമൊരു ദീപമായ് സുരഭിയാം മധുവൂറും ചെമ്പകപ്പൂവായി നിത്യവും
ഹരി കുടപ്പനക്കുന്ന് എഴുതി എം. ജയചന്ദ്രൻ സംഗീതം പകർന്ന ഗാനത്തിന് മുഴുവൻ എന്റെ ബാല്യകൗമാരത്തിന്റെ ഓർമ്മകളാണ്. ആ ഓർമ്മകളെ തൊട്ടുണർത്തുന്ന വരികളായിരുന്നു പാട്ടിലുടനീളം.
ജ്യോതിശാസ്ത്രപ്രകാരം ആണ്ടു പിറക്കുന്ന ദിനമാണ് വിഷു. കലി വർഷത്തിന്റെ ആരംഭ ദിവസം. വിഷുവിനെ കുറിച്ചുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ബാല രൂപം തനിക്ക് കാണണമെന്നും ഭഗവാനോടൊപ്പം തനിക്ക് കളിക്കണം എന്നും ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞ് ഉണ്ടായിരുന്നു. അതിനുവേണ്ടി എപ്പോഴും പ്രാർഥിച്ചിരുന്ന ബാലന്റെ
ദീപാവലിദിനത്തിൽ രാത്രിയാണ് രാധയുടെ വീട്ടിലേക്കു കാന്തൻ ഓടിക്കയറിയത്. അവൾ പെഴച്ചുപോയതും അവന്റെ ജീവിതം മാറ്റിമറിച്ചതുമായ രാത്രി. രണ്ടു കാലുകളും തളർന്നുനിലത്തിരുന്ന് ഇഴയാൻമാത്രം കഴിയുന്ന പെണ്ണാണ് രാധ.
പ്രിയമുള്ള തോഴി നീ എന്റെ ജീവനെ നിറമുള്ളതായെന്നും മാറ്റിടുന്നു നിനവുകൾ നീയെത്ര നൽകിടുന്നു കനവുകൾ ഞാനെത്ര കണ്ടിടുന്നു കരയുവാനറിയാത്ത മൃദുമന്ദഹാസമേ മധുരമാം സ്മൃതികൾ എനിക്കു നൽകി മൃദുലമാം മഞ്ഞുകണങ്ങളായ് നീ എന്റെ കഠിനമായ ഹൃദയത്തിൽ തൊട്ടുനിന്നു കുളിരും തണുപ്പും പകർന്നു തന്നു കനിവെന്നുമെന്നിൽ
അന്നത്തെ ദിവസം മുംതാസ് വികാസിനോട് അധികം സംസാരിച്ചില്ല. ഇത്തരം സന്ദർഭങ്ങൾ മുമ്പും പലതുണ്ടായിട്ടും അപ്പോഴൊക്കെ അവയെ വളരെ കൂളായി നേരിട്ട അവളുടെ ഇത്തവണത്തെ ഭാവമാറ്റം വികാസിൽ ചെറിയ അമ്പരപ്പ് ഉളവാക്കാതിരുന്നില്ല. ഹരീഷിന്റെ ഫ്ലാറ്റിൽ പലരും വന്നും പൊയ്ക്കൊണ്ടിരുന്നു.
അവൾ ചിരിക്കുമ്പോൾ ആ ചുണ്ടുകളിൽ നുണയുടെ പനിനീർ പൂക്കൾ വിടരുന്നത് എനിക്കു കാണാൻ കഴിയും.. അവൾ കടക്കണ്ണു കൊണ്ട് നോക്കുമ്പോൾ കൃഷ്ണമണികളിൽ കല്ലു വച്ച നുണയുടെ മിന്നലാട്ടം എനിക്കുകാണാൻ കഴിയും അവൾ സ്നേഹ സല്ലാപം നടത്തുമ്പോൾ അതിൽ ഒരായിരം നുണയുടെ നഖക്ഷതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും അവൾ വിരൽ
ഉളിയുടെ മൂർച്ചതലപ്പിൽ ശില പൂർണത തേടികൊണ്ടേയിരുന്നു മുറിഞ്ഞു വേർപെട്ടുപോയ ഇടങ്ങളിലെ അവ്യക്തതകളിൽ മുഖം കൊത്താൻ പേടിച്ച് ശിൽപിയും അറ്റുപോയ കൽച്ചീളുകളുടെ അയഥാർഥ വേദനകളിൽ നെഞ്ചുരുകിയിട്ടും വേർപെട്ടുപോകുന്നവ ബാക്കിവയ്ക്കുന്ന പൂർണതകൾക്കായി ശില തന്റെ കരച്ചിലുകൾ ഉളിയുടെ സംഗീതത്തിൽ ഒളിപ്പിച്ചു
അഗ്നിപർവ്വതം പോലെ പ്രക്ഷുബ്ധമായി മുറുക്കിത്തുപ്പുന്ന യൗവ്വനം ഉണ്ടായിരുന്നു. ലാവകൾ പരിഭവമൗനശിലകളായ് തണുത്തുറഞ്ഞ ദിനരാത്രങ്ങളുണ്ടായിരുന്നു. ചന്ദ്രക്കലയുടെ തുമ്പു കൊണ്ട ആനന്ദനോവിനായി കൊതിച്ചൊഴുകുന്ന മേഘസ്വപ്നങ്ങളുണ്ടായിരുന്നു. പുൽക്കൊടിത്തുമ്പിൽ ഞാന്നുകിടന്ന് ലോകം മുഴുവൻ
മനസ്സിന്റെ ജാലകം തുറന്നു പറന്നേറാനെനിക്ക് നിന്റെ ചിന്തകളിലെയൊരു ചില്ലതരൂ.. കളിയൂഞ്ഞാൽ കെട്ടി ഞാന- തിലാലോലമാനന്ദമാടിടട്ടേ.. നിന്റെ ചിന്തയിലൊരു കൂടൊരുക്കിയതിലെന്റെ ജീവന്റെ ജീവൻ കൊരുത്തു വെക്കാം... നിന്നിൽപ്പൂക്കും വസന്തവും, സുഗന്ധവും മകരന്ദവും, ഞാനാവോളമൊന്ന് നുകർന്നിടട്ടെ... നിന്നിലൂടെ
ഗ്രാമത്തിലെ നാലും കൂടുന്ന മുക്കിൽ പൊട്ടിപൊളിഞ്ഞ ആൽത്തറയ്ക്കടുത്ത് പഴയകാലം ഓർമ്മിപ്പിക്കുന്ന ആ ഓലമേഞ്ഞ ചായക്കടയും ബഞ്ചും ഒക്കെ സുരേന്ദ്രൻ മുതലാളി പുനർസൃഷ്ടിച്ചത്, ലാഭം കിട്ടും എന്ന ആഗ്രഹത്തിലല്ലന്ന് നന്നായി അറിയുന്നത് കുഞ്ഞുമുഹമ്മദിന് തന്നെയാണ്.
പടക്കം പൊട്ടുന്ന….. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ പുറത്തു നോക്കിയാ കുഞ്ഞായെ, വെടിക്കെട്ടിന് തീ കൊടുത്തത്, അടുത്ത വീട്ടിലെ കൊച്ചപ്പൻ. അടുപ്പിൽ വെച്ച പാത്രത്തിൽ നിന്നും… തിളച്ചു പൊങ്ങിയ പാലിൽ മണം, വാലാട്ടി നിന്ന പൂച്ചയെ തട്ടി... തിരിച്ചു ഓടിയ കുഞ്ഞായ... മലക്കം മറഞ്ഞത്
താപമിതയ്യോ ഭൂവിൻമെയ്മേൽ ചുറ്റുന്നുഷ്ണസർപ്പമിതാണേ തീയിൻ ചിറകുകൾ കൂടെക്കൂടെ വീശിയടിച്ചതിഘോരം ഘോരം അഗ്നിജ്വലിച്ചുതെറിച്ചീടുന്ന കണ്ണുകൾ രണ്ടും ചുറ്റുമുഴറ്റി സീൽക്കാരങ്ങൾ തോറും ചുടുചുടു കാറ്റിന്നലകൾ പാറീടുന്നൂ. എരിപൊരി വെയിലിൽനിന്നും പിന്നെയു മുയിരുൾക്കൊള്ളുന്നീയൊരു
ഞങ്ങൾ കൂട്ടുകാരല്ല. കാണുമ്പോൾ കൂട്ട് കൂടുന്ന ഞങ്ങൾ കൂട്ടുകാരാണ്. വർഷങ്ങൾക്കപ്പുറം പരിചയമുള്ള ഞങ്ങൾ പരിചയക്കാരല്ല. ഒറ്റമുറിയിൽ കഥകൾ പറഞ്ഞിരിക്കുമ്പോൾ ഞങ്ങൾ പരിചയപ്പെടാറുണ്ട്. മാസത്തിലൊരിക്കൽ വിശേഷം തിരക്കുമ്പോഴും ഞങ്ങൾ പരിചയപ്പെടാറുണ്ട്. എങ്കിലും ഞങ്ങൾ പരിചയക്കാരല്ല. ഞങ്ങൾ
ആൾക്കൂട്ടം മുഖമില്ലാത്തവർ ഒളിപാർക്കുന്ന ഒറ്റമുറി സത്രം.. വിഡ്ഢിയും വിപ്ലവകാരിയും ഒറ്റപ്പായിൽ ഉണ്ടുറങ്ങുന്ന ഇടം. ആൾക്കൂട്ടം തുരുമ്പിച്ചതെങ്കിലും കണ്ണികൾ ഉറച്ച ചങ്ങല. വിപ്ലവകാരിയും കലാപകാരിയും കരൾ കടഞ്ഞെടുത്ത വിരുദ്ധ ചിന്തകളുടെ ഉറഞ്ഞ കൊടിപാറിച്ചു ആരോ ചൂണ്ടിയ
പരസ്പരം അദമ്യമായ വിശ്വാസം മാത്രം ഉണ്ടായാൽ മതി എന്ന് ബോധ്യപ്പെടുത്തി ഒന്നും കാംഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവൾ, പിന്നിൽ നിന്ന് കുത്തുമെന്നോ. സ്വന്തമെന്ന് കരുതിയ മക്കളെപ്പോലും വെടക്കാക്കി തനിക്കാകും എന്ന് ആരാണ് ചിന്തിക്കുക.
അലസമായ ഒരു മയക്കത്തിനു ശേഷം അവൻ കണ്ണുതുറക്കുമ്പോൾ, കാർ പതിയെ ഒരു ഓൾഡ് ഏജ് ഹോമിന്റെ മുമ്പിൽ എത്തിയിരുന്നു.. ഏദൻ ഓൾഡ് കെയർ ഹോം.. വലിയ ഒരു ചുറ്റു മതിലോടു കൂടിയ ധാരാളം മരങ്ങളും ചെടികളും ഉള്ള ഒരു ഹോം കെയർ..
ബൈബിളിലെ ഒരു ചെറിയ ഇതിവൃത്തത്തെ അധികരിച്ചാണ് വള്ളത്തോള് തന്റെ മനോഹര ഖണ്ഡകാവ്യങ്ങളിലൊന്നായ 'മഗ്ദലനമറിയം' രചിച്ചത്. ആശാന്റെ അവസാനത്തെ കൃതിയായ 'കരുണ'യുടെ ഇതിവൃത്തം മതപശ്ചാത്തലമുള്ളതോ മതഗ്രന്ഥങ്ങളിലുള്ളതോ ആണെന്നു പറയാവതല്ലെങ്കിലും
വേദനിക്കുന്ന മനുഷ്യരുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ? അവരുടെ കണ്ണിന് താഴെ കരിനീലിച്ച ഒരു പാടുണ്ട്. വേദനയുടെ അളവുകൾ രേഖപ്പെടുത്തിയ അളവുകോലാണത്. അവരുടെ കണ്ണുകൾക്ക് നിരാശയുടെ ദംശനമേറ്റ് തിളക്കം നഷ്ടപ്പെട്ടിരിക്കും. ദുരനുഭവങ്ങളുടെ ഭാരത്താൽ കൺപോളകൾക്ക് വീക്കമുണ്ടാകും. മോഹഭംഗങ്ങളുടെ
കിനാവിന്റെ അറ്റത്ത് ഉയലാടിയ നിശാഗന്ധിയാണ് നിന്നെകുറിച്ചെന്നോട് മൊഴിഞ്ഞത് ഓർമ്മതെറ്റുകളിൽ അടർന്നുവീണപ്പോഴായിരുന്നു സ്വപ്നമെന്ന മരുഭൂമിയിലെ മലമുഴക്കിവേഴാമ്പൽ ഇരുളിൽ നഷ്ടപ്പെട്ട ഉറക്കത്തിന്റെ അർഥം തേടിയലഞ്ഞത്! കടലാസുപൂക്കളുടെ ചുവപ്പിനെ അസ്തമയത്തിന്ന് കടം കൊടുത്തപ്പോഴാണ് അണഞ്ഞുപോയ
ഒരു തുറന്ന പുസ്തകത്തിൽ നിന്നാണ് എനിക്കവളെ കിട്ടിയത്. വെട്ടം വീണപ്പോൾ തുടങ്ങിയ യാത്ര അവസാനിച്ചത് രാജകീയ കലാലയത്തിന്റെ മുറിയുടെ വാതിൽക്കലാണ്. മുപ്പത്തിയേഴ് അക്ഷരങ്ങൾ സ്ഥാനം പിടിച്ച ചതുര മുറിയിലെ നീളൻ ബഞ്ചിന്റെ അറ്റത്തെ നിരയിലെ കോമ്പല്ല് പൊന്തിയ അക്ഷരം മാത്രമാണ് ഞാൻ പുസ്തകത്തിൽ
അക്ഷരക്കൂട്ടങ്ങൾ,ക്കുൾപ്പൊ- രുളി,ന്നൊ, ലിയലകളും അക്ഷരാതീതപ്പൊരുളിൽ ഒളിഞ്ഞു തെളിഞ്ഞൊരൊളിയും കവിതയായെന്നുമെന്നും വിതക്കുവാൻ കൊയ്യുവാൻ വാക്കിന്നർഥമെന്നപോൽ ‘കവി’യും ‘വിത’യുമൊന്നാവാൻ കവിതകൾ ഭാവരസാമൃത- ഹൃദ്യതയേറ്റി സമ്പന്നമാകട്ടെ കവി ഭാവനാ ഗരിമയിലെന്നും അതി സമ്പന്നൻ. മധുരമ,ൽപ്പം ചവർപ്പും
തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ യുദ്ധം ചെയ്തവനോ പോരാളി? മരിച്ചുവീണവന് നിരപരാധി? മരിച്ചവർക്കിവിടെ അന്ത്യകൂദാശയില്ല വായ്ക്കരിയിടാനും പുഷ്പചക്രം ചാർത്താനും പൊതിയാനുമാളില്ല. അവർക്കുവേണ്ടി കരയാൻ പ്രാർഥിക്കാനാരുമില്ല ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ, ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം. ഒരൊറ്റ
ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര മനോഹരമാണോ എന്ന ചിന്ത വന്നത്. അയാം ഫാളിങ് ഫോർ യു(I'm falling for u)എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ
മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു അഭിനേത്രിയാണ് കാർത്തിക. സ്വാഭാവിക തനതു സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കലാകാരിയാണ് കാർത്തിക.
ദുര്യോധനൻ അറിയപ്പെടുക വില്ലൻ എന്ന നിലയിലാണ്. പക്ഷെ വ്യാസ മഹർഷിയുടെ ക്യാൻവാസ് വളരെ വിശാലമായിരുന്നു. ഓരോ പേരുകാരും ഓരോരോ വ്യക്തിത്വങ്ങളായിരുന്നു. നന്മ മരങ്ങളും തിന്മ മരങ്ങളും ഉണ്ടെന്ന് അർഥം. സുയോധനൻ എന്ന പേര് സൂചിപ്പിക്കുന്നത് A Good Warrior എന്നാണ്
നാദം കിളികളുടെ നാദം.. ഗീതം ശുദ്ധമാം സംഗീതം.. തകിലും നാദസ്വരവും മത്സരത്തിൽ ലയിക്കവേ.. കൂട്ടിനായി കൂടുന്നു പ്രകൃതിതൻ താളവും.. പ്രകൃതിതൻ താളവും.. കേൾക്കുമാറാകുന്നു എൻ കർണ്ണങ്ങളാൽ.. ഈ ഗർഭത്തിലും… ഈ ഗർഭത്തിലും.. ലയമാകും ഗീതം… ഇമ്പമാകും ഗീതം… ആ സംഗീതം…!! തുടിക്കുന്നു എൻ ഹൃദയം ജനനത്തിനായി
ബാല്യമെത്ര മനോഹരമെന്ന് ഞാൻ കുറിച്ചുകൊണ്ടിരിക്കെയാണ് ഗാസയിൽ ബോംബുപൊട്ടിയതും മൂവായിരം പൂമൊട്ടുകൾ ഞെട്ടറ്റുവീണതും. പത്രമച്ചടിച്ച ഭാസ്കരേട്ടൻ നെഞ്ച് പൊട്ടി മരിച്ചതും പത്രം വായിച്ച നെതന്യാഹു പൊട്ടിചിരിച്ചതും കുഞ്ഞിന്റെ നെഞ്ചിലെ തുള കണ്ടാണ് ! ഞാൻ കല്ല് തട്ടി വീണ കാലത്ത് അവർ വെടിയുണ്ടയേറ്റ്
സ്വപ്നം കാണാൻ തുടങ്ങിയ നാളുകളിൽ പറവകളെപ്പോലെ പാറി നടക്കാൻ മോഹിച്ചു.. ആശയുടെ മുകുളങ്ങൾ ചിറകുകളായി.. മഴവില്ലിന്റെ ചാരുതയിൽ ലയിച്ചങ്ങനെ പറന്നുയരാൻ ചിറകുവിടർത്തി പറക്കാനാഞ്ഞപ്പോഴാണ് ചിറകുകളെ ചേർത്ത് കെട്ടിയ കടും കെട്ടു കണ്ടത്. കെട്ടിനെ അറുത്തെറിഞ്ഞ് ചിറകുവിരിച്ചു
മിഥിലാപുരിയിലെ മൈഥിലിയായ് മട്ടുപ്പാവിൽ വാഴേണ്ടവൾ ജനകന്റെ പുത്രിയാം ജാനകിയായ് ജനഹൃദയങ്ങളിൽ വാഴേണ്ടവൾ!! രാമായണത്തിന്നേതോ ഇതളിലായ് വിരഹത്തിൻ നിദ്രയിലാഴ്ന്നൊരുവൾ ജ്യേഷ്ഠത്തിയാം സീതതൻ സന്തുഷ്ടിക്കായ് തന്നുടെയാനന്ദം ഹോമിച്ചവൾ രാമാനുജനാം ലക്ഷ്മണൻ തൻ ധർമ്മ പത്നി അവൾ... ജീവിതാനന്ദം
പിരിഞ്ഞാലും പിരിയാതെ ഓർമ്മതൻ മൺചെരാതിൽ, വൈഡൂര്യത്തരികൾ വിതറുന്നു ഇതളിലെ മഞ്ഞുകണം പോൽ നീ! വിരിയാനെനിക്കു കിട്ടിയ പച്ചച്ചില്ല - നീ! ഓളം മുറിച്ച് കടപ്പാനെനിക്കു കിട്ടിയ നൗക - നീ! തകർന്നടിയാനെനിക്കു കിട്ടിയ തീരം - നീ! കൂട്ട് കൂടാനെനിക്കു കിട്ടിയ കൂട് -
വിഭവങ്ങളുടെ പെരുങ്കൂനയിൽ നിന്ന് നീ ഹലുവാ കഷ്ണം പെറുക്കിയെടുക്ക ഉണക്ക മത്സ്യം എനിക്കായ് നീക്കിവെച്ച് പള്ളിമേടയിലും അൽത്താരയിലും കയറി തൊണ്ട കീറി സമത്വം പ്രസംഗിക്കുക നിനക്കു ചരിക്കാൻ തങ്കത്തേരൊരുക്കി കോവർ കഴുതയെ എനിക്കു വിട്ടേക്കുക സ്വർലോകത്തേക്ക് ളോഹയിട്ട് നീ മാത്രം പോവുക രക്ത
ജീവിതമൊരു പാവക്കൂത്ത് അജ്ഞാതമാം ഏതോ വിരൽകളിൽ കോർത്ത നൂലിഴകളിൽ കെട്ടി ഞാത്തിയ പാവ രൂപങ്ങൾ നാമെല്ലാം ഉടലുകൾ ചലിക്കുന്നു ആ ചലനമൊരു ഭാഷയാകുന്നു അദൃശ്യനായൊരു കൂത്തുകവി പാടുന്ന വരികളിൽ നിഴലാട്ടമാടുന്ന തോൽപാവകൾ വെളിച്ചത്തിൻ നേർമുഖത്തിൽ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഇരുളിൽ ആടുന്ന
പ്രണയത്തിനൊരു ദിനമുണ്ടത്രേ പ്രണയദിനം! പ്രണയത്തിനു നിറവും ഗന്ധവുമുണ്ടെ - ന്നൊരു കൂട്ടർ പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു കൂട്ടർ ! പ്രണയത്തെക്കുറിച്ചുള്ള വാദപ്രതിവാദ- ങ്ങൾക്കിടയിൽ പ്രണയം ചെറുനോട്ടത്തിൽ പുഞ്ചിരിയിൽ പകർന്നു പകർന്നങ്ങനെ ഋതു ഭേദങ്ങളില്ലാതെ കണ്ണുപൊത്തിക്കളി തുടർന്നു
ധാരാളം പേർ മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ ഈ ഒരു മനുഷ്യനെ ഞാൻ ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്തെ പ്രസന്ന ഭാവം കാരണമാണ്. പൊതുവെ ഗൗരവഭാവത്തിലും അസ്വസ്ഥതയിലും കാണാറുള്ള മുഖങ്ങളിൽ നിന്ന് വേറിട്ടൊരു മുഖം. ആരുമായും സംസാരിക്കുവാൻ താൽപ്പര്യപ്പെടുന്ന ഒരാൾ.
എട മാനേ.. എളകട.... നീ... വള്ളമെല്ലാം തള്ളി പോണ്ട്രാ ഡേയ് എളകടാ.. കർമ്മല മാതാവ് എന്ന വള്ളത്തിന്റെ വലക്കാനെ അപ്പൻ വിളിക്കണ വിളിയാണ്. വെള്ളക്ക് തൊടങ്ങിയ വിളിയാണ്. മൂന്നു മണി മൊതല് വിളിക്കേണ് മകനിക്കാണെങ്കി അനക്കോമില്ല. പൊറത്ത് ചീവീടുക്ക ചെത്തം ഒച്ചത്തി കേക്കാം.. അടുത്തൊള്ള ചെറ്റക്കുടിലീന്നെല്ലാം
ടെമ്പോവാനിൽ വീട്ടുസാധനങ്ങളെല്ലാം കയറ്റി അതിനു മുകളിൽ കയറിയിരുന്നു യാത്രചെയ്യുമ്പോൾ രാജന് കണ്ണിൽ ചോര പൊടിഞ്ഞു. എന്നുതുടങ്ങിയ യാത്രയാണിത്? ഒറ്റാംതടിയായിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതു കടത്തിണ്ണയിലും കിടന്നുറങ്ങാമായിരുന്നു. സ്വന്തം തടിയോടുപോലും സ്നേഹമില്ലാതെ എന്തും ചെയ്യാം, എവിടേയും
നിത്യവുമുള്ള എന്റെ സന്ദർശനവും ഞങ്ങളുടെ നീണ്ട് പോകുന്ന സംഭാഷണങ്ങളും രാജേന്ദ്രന്റെ അമ്മയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. “മോനേ, അവൻ മോനോട് പണം വല്ലതും കടം വാങ്ങിയിട്ടുണ്ടോ?”
കഴിഞ്ഞ വർഷം താറാ കൂട്ടങ്ങളുമായി വന്ന തമിഴ് നാടോടികളിൽ ഒരു തമിഴത്തി കുട്ടിയുടെ മുഖം മാത്രമേ അവനു ഇന്ന് ഓർമ്മ ഉള്ളൂ. അവളുടെ പേരെന്താണെന്നോ, നാടേതെന്നോ, ഏത് നാടോടി കുടുംബത്തിലെ ആണെന്നോ ഒന്നും അവനറിയില്ലായിരുന്നു.
നിത്യ കല്യാണി പൂവിനെ അപര നാമമായ ചംബുടു എന്ന പേരിൽ ആദ്യമായി പരിചയപ്പെടുത്തിയത് അയാളാണത്രെ, അപ്പോൾ നാട്ടുകാർ ഇട്ട പേരാണ് 'ചംബുടു' ചംബുടു പൂക്കളുമായി വരുമ്പോൾ കോളനിയിൽ ഉള്ള എല്ലാ കുടുംബങ്ങളും എന്തെങ്കിലും ഒരു സമ്മാനം അയാൾക്കായി കരുതിയിട്ടുണ്ടാകും.
മരണത്തിന്റെ കോണിപ്പടിയില്നിന്നും നിലനില്പ്പിന്റെ കൈവരികളിലേക്ക് പച്ചനൂലുപോലെ ജീവിതം പടര്ന്നുകയറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ദിവസം മീരയെ അന്വേഷിച്ച് പോസ്റ്റുമാനെത്തിയത്.
അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു അച്ഛനുമമ്മയും. കൊത്തിയും കിളച്ചും അവർ നൂലൻവാസുന്റെ അടുത്തെത്തി. ''രാധേ... ആ വെട്ടുകത്തി ഇങ്ങോട്ടെടുത്തെ.. ഞാനീ മാത്തയ്യ് വെട്ടാൻ പോവാ'' ''ഉം? അതെന്താ ഇങ്ങടെ നെഞ്ചത്താ നിക്കണ്?''
എന്റെ ശബ്ദം കേട്ട് ഗൃഹനാഥൻ വീടിന് പുറത്തേക്ക് ഇറങ്ങിവന്നു. പ്രായം ഒരറുപത്തഞ്ച് കടന്നിട്ടുണ്ടാകില്ല. തടിച്ച് കുറുകിയ ദേഹം. നര കയറിയ മുടി പറ്റെ വെട്ടിനിർത്തിയിരിക്കുന്നു.മേൽപ്പോട്ട് കയറ്റിയുടുത്ത വെള്ളമുണ്ടും ചുമലിൽ ഒരു തോർത്തുമാണ് വേഷം.
ഞാനാ പുളമരച്ചോട്ടിൽ തന്നെ ഉറങ്ങിവീഴും എന്നായി. അപ്പോൾ ദാ വീണ്ടും ആരോ വാതിൽ തട്ടുന്നു. ഇത്തവണ ഞാന് വീടിന്റെ പുറത്തായത് കൊണ്ട് പെട്ടെന്ന് മുറ്റത്തേക്ക് ഓടിയെത്താന് പറ്റി. മെലിഞ്ഞൊട്ടിയ ശരീരമുള്ള, നരച്ച താടിരോമങ്ങളുള്ള ഒരു വൃദ്ധൻ. അയാൾ എന്നെ സസൂക്ഷ്മം നോക്കി. "നടന്നോളൂ, നിങ്ങളുടെ മുന്നിൽ വഴി കാട്ടപ്പെടും"
പക്ഷെ ആ ഇത്തിരി നേരത്തേക്ക് തോന്നിയ ആ പുഞ്ചിരിയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് അവളെ ഓവർടേക്ക് ചെയ്ത് അവളുടെ കാറിനു മുന്നിൽ നിർത്തി. പെട്ടെന്ന് അവൾ ബ്രേക്ക് ചവിട്ടി. തന്റെ ചിന്തകളെ കീറിമുറിച്ച് കടന്നു വന്നതുകൊണ്ടാണോ പെട്ടെന്നു ബ്രേക്ക് ചവിട്ടേണ്ടി വന്നത് കൊണ്ടാണോ എന്നറിയില്ല ഐഷക്ക് നന്നായി ദേഷ്യം വന്നു.
ക്യാമ്പ് പിരിച്ചുവിട്ടപ്പോൾ മണിമേഖല തന്നെ അയാളെ തേടി വന്നു. തിരിച്ചുപോകാൻ തിരക്കുണ്ടോ? ഇല്ലെങ്കിൽ നമുക്കിവടത്തെ മധുപാന കടയിൽ ഒന്ന് കൂടാം. ആ പേര് അത്ര പരിചയമില്ലാത്തപോലെ അയാൾ അവരെ ഉറ്റുനോക്കി. ബാറിന്റെ തമിഴ് പേരാണ് മധുപാന കടൈ
ജോയലിനോട് ഇരിക്കാൻ പറഞ്ഞ് കന്യാസ്ത്രീ അകത്തേക്കുപോയി. ഇരുട്ടുനിറഞ്ഞ ഇടനാഴികളിലേക്ക് കണ്ണുപായിച്ച് ജോയൽ കസേരമേലിരുന്നു. “ഇവിടെ ഞങ്ങൾ രണ്ടുപേരേയുള്ളു.”, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാതറിൻ മുന്നിൽ. ചാരനിറത്തിലുള്ള ഹാബിറ്റാണ് വേഷം. കറുത്ത ശിരോവസ്ത്രവും പുഞ്ചിരിയൂറുന്ന മുഖവും.
അമ്മാളുവിന് ആരെയും ഒന്നിനും ആശ്രയിക്കുന്നത് ഇഷ്ടമല്ല. കാറിൽ ഒന്ന് പിടിച്ചു കയറ്റുന്നത് പോലും അവർക്കിഷ്ടമല്ല. ജീവിതം തനിയെ നേരിട്ടതിന്റെ ധൈര്യം. പുറപ്പെടുന്നതിന് മുമ്പേ കുഞ്ചനെ വിളിച്ചു. ആരെയും കാണാൻ ഇഷ്ടമല്ല, എന്നാൽ അമ്മാളുവിന്റെ ശബ്ദം കേട്ടപ്പോൾ സമ്മതിച്ചു.
പത്തിരുപത് വർഷമായിട്ട് ഈ കട കൊണ്ട് എന്തുണ്ടാക്കി എന്ന് സുധയും ചോദിക്കാറുണ്ട്. ശരിയാണ്.. അടച്ചുറപ്പുള്ള ഒരു വീടോ ഒരുതരി സ്വർണമോ ഉണ്ടാക്കാനായിട്ടില്ല എങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ള അവളെയും മക്കളെയും പട്ടിണി കൂടാതെ ഈ പത്തിരുപതു വർഷം നോക്കിയില്ലേ? അത് ചിന്തിക്കില്ല.
കുറെയധികം പൊട്ടിത്തെറികൾ, താൽക്കാലികമായി നിർമ്മിച്ചിരുന്ന ആ ഡാം പൊട്ടിത്തകർന്നു, പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടിനെ ലക്ഷ്യമാക്കി വെള്ളം കുതിച്ചൊഴുകി. കുന്ദനും ദീപയും ആ പൊട്ടിത്തെറിയിൽ തെറിച്ചൊഴുകി.
ഒരു കവിയാൽ പ്രണയിക്കപ്പെടുക എന്നാൽ.... എന്നും വസന്തത്തിൽ കഴിയുക എന്നുതന്നെയാണ്. പകലും രാത്രിയും മഴയിലും മഞ്ഞിലും അയാളിൽ അവൾ അവൾ എന്ന കവിത മാത്രം നിറയും. അവളുടെ നോട്ടത്തെ, ചിരിയെ അയാൾ തന്റെ ആത്മാവിലേക്ക് പകർത്തി വയ്ക്കും. അവളുടെ വിരൽത്തുമ്പിൽ അയാൾ
എപ്പോഴും ചിരിക്കുന്ന മുഖവും തുള്ളിച്ചാടി നടക്കുന്ന പ്രകൃതവും ആരോടും അങ്ങോട്ട് കയറി സംസാരിക്കുകയും ചെയ്യുന്ന രേവതി. രേവതിയുടെ പ്രകൃതം അച്ഛന് ഇഷ്ടക്കേട് ഉണ്ടാക്കി തുടങ്ങി. പെണ്ണുങ്ങൾക്ക് സ്ഥാനം അടുക്കളയിൽ ആണ് എന്ന ഇടയ്ക്കുള്ള സംസാരവും...
പ്രിയ സഖീ അറിയുമോ എൻ മൗനം നിന്നോടിനിയും മൊഴിയാത്തൊരെൻ ഭാഷയെന്ന് പ്രണയമൊരാഴിയായുള്ളിലുണ്ടെങ്കിലും ചെറു തിരപോലും നിൻ നേർക്കൊഴുകിയില്ല പ്രിയസഖീ അറിയുന്നു ഞാനും, ഇന്നാ - തിരയെ കൊതിക്കുന്ന പെൺകൊടി നീ. അറിയുമോ നിനക്കെന്റെ ഉള്ളം, മതിവരാ- കേവലം തിരയായലിഞ്ഞു ചേരാൻ പ്രളയമായ്
ഗ്രാമത്തിലെ ചേരി പ്രദേശത്ത് താമസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിലെ ശ്മാശാനത്തിന്റെ നടത്തിപ്പുകാരനായ താണുവേലുവിന്റെ മകൻ മണിവേലുവിന്റെ ജീവിത കഥയാണിത്. ‘മണി വേലുവിന്റെ ജീവിതം കൈവണ്ടി പോലെയാണ്’ ഉന്തിയും വലിച്ചും ചുമച്ചും അയാൾ ജീവിതം തള്ളിനീക്കുന്നു.
അകറ്റുമെന്നറിഞ്ഞിട്ടുമൊരു ഇത്തിൾക്കണ്ണിയാവുന്നതെന്തേ.. ഒരുനാൾ വലിച്ചെറിയാമൊരു പാഴ്ച്ചെടിയാണോ... നിന്നിലാഴ്ന്നിറങ്ങിയ വേരിനെ പറിച്ചെടുക്കാനാവാതെ നിന്റെ ശാഖകളിലേക്ക് പടർന്നു കയറുമൊരു മോഹവള്ളി പരാദമാണെന്ന് മറന്നു നിന്നിലെന്നാധിപത്യവും ചുമത്തുന്നൂ.. നിന്റെ ചൂടും,
കുഴിയെടുക്കാനായാല് മജീദ്ക്കാനെയാണ് വിളിക്കുക പ്രത്യേക ജോലിക്കൊന്നും പോവാന് കഴിയാതെ കുഴിയെടുക്കാനുള്ള വിളിക്കായി കാത്തിരിക്കുകയാവും മജീദ്ക്ക ഒരു ചോദ്യമേ അദ്ദേഹത്തിനുള്ളൂ മയ്യിത്തിന്റെ നീളം, വീതി ആഴത്തിനു എവിടെയും ഒരു നിയമമാണ് ഓരോ
ഗുരുവായൂരാണെന്റെ മനസ്സ് അവിടേക്കണയാനെൻ തപസ്സ് പാരിടമാകെയും തമസ്സ്- എങ്കിൽ കണ്ണന്റെയനുഗ്രഹമുഷസ്സ്.... അവിടുത്തെ മുന്നിലീ ഗായകനെങ്ങനെ പാടാതിരിക്കും കണ്ണാ.... അധരം വിതുമ്പുമെൻ ദുഃഖം നീയെങ്ങനെ കാണാതിരിക്കും കണ്ണാ.... ഒരിക്കലും വാടാത്ത ഭക്തി സുമങ്ങളാൽ അർച്ചന
ആരും അറിയാതെയോ ആരും കാണാതെ എന്ന പോലെ ഒളിച്ചു കളിക്കുന്ന കൊച്ചു തുമ്പി എന്നും ത്രസിപ്പിച്ച ചരിതം പ്രണയമെന്ന നിത്യ സത്യം
പ്രണയത്തിൽ വീഴുകയും പുറത്താവുകയും ചെയ്യുന്നതിന് ഉള്ള ടൈം ബ്രേക്ക് ഏറിയാൽ ഒരു വർഷം അതു കഴിഞ്ഞാൽ അതിന്റെ തീവ്രത കുറയുന്നു. ഇന്ന് പ്രണയങ്ങൾ പ്രണയത്തിനു തന്നെ അപവാദം ആയിരിക്കുന്നു. ഒരു പ്രണയം ലൈവിൽ നിൽക്കെ മറ്റൊന്നിലേക്ക് വല വിരിക്കുന്നത് വഴി ടൈം ബ്രേക്കിൽ വേറെ ആളെ തപ്പി ഓടേണ്ടി വരുന്നില്ല.
ശലോമിയുടെ വീട്ടിൽ അസമയത്ത് ചില പ്രേതങ്ങൾ നടക്കുന്നതായി അവർ കണ്ടുപിടിച്ചു. ഇതെന്ത് അക്രമം? ഇതെക്കുറിച്ച് ശലോമിയോട് ചോദിക്കുമ്പോൾ അവൾ അതൊക്കെ നിഷേധിച്ചു. ഇപ്പോൾ നാട്ടുകാർക്ക് ആയോ നൊസ്സ്? അസമയത്ത് നാട്ടുകാർക്കൊക്കെ സലോമിയുടെ വീടിനു മുമ്പിൽ കൂടി നടക്കാൻ പേടിയായി തുടങ്ങി.
വാരി പുണരാതെ, ചുംബിക്കാതെ, ചേർന്ന് നിൽക്കുകയോ നെഞ്ചിൽ ചായുകയോ ചെയ്യാതെ, വേരുകൾ കൊണ്ട് പോലും സ്പർശിക്കാനാവാതെ, താഴ്വാരത്തെ അക്വേഷ്യാ മരവും മലയിടുക്കിലെ അത്തി മരവും അഗാധമായി പ്രണയിച്ചു; രണ്ടിടങ്ങളിൽ വേരുറച്ചു പോയെങ്കിലും, കാറ്റെത്തിയാലവർ വാചാലരാകും, ഇലയനക്കങ്ങളിലൂടെ ആശയും നോവും
സൗഗന്ധികത്തിന്റെ ഹസിതം വിളങ്ങുന്ന ധാവള്യമായ് വന്ന ചന്ദ്രലേഖേ... സ്വപ്നമായ് നാം കണ്ട രാഗങ്ങളിൽ ഇന്ന് പ്രണയ ഗമഗങ്ങൾ ചിരിച്ചുവല്ലേ.... സ്വർഗ്ഗ മയൂരങ്ങൾ മാടി വിളിക്കുന്ന സ്വപ്നാടനത്തിനായിനി- പ്പോവ നാം.... പള്ളിയോടങ്ങൾ പാട്ടു തീർത്തീടുന്ന കായലിൽ സന്ധ്യയായ് അലിയുക
ഒരിക്കലും വാടാത്ത പൂക്കൾക്ക് വേണ്ടി കാത്തിരിക്കുന്നു കാലം വഴിയും നോക്കി ഉറങ്ങാതെ നഷ്ടപ്പെട്ടതിനടുത്ത് നിൽക്കുന്നു പക്ഷേ ആനന്ദത്തിൽ ഉറങ്ങാത്തവർ അവരുടെ വികാരം വ്യത്യസ്തമാണ് നമ്മുടെ ഈ വൃന്ദാവനത്തിലും പൂക്കൾ വിരിഞ്ഞു കാലക്രമേണ എന്തൊക്കെയോ അറിവ് കൈവരുന്നു, ഭാവനകൾ വിടരട്ടെ
മുടിയനന്നെന്നെ മകുടം ചാർത്തി വാഴ്ത്തുക മഞ്ചലേറ്റാനും മൂന്നുപിടി മണ്ണിടാനും മെഴുതിരി കൊളുത്തി ശാന്തിയോതാനും മരണപ്പിറ്റേന്നുമിവനെ കാത്തു കിടക്കുക അരാജകവാദിയെന്നെന്നെ ആട്ടിയകറ്റുക അയോഗ്യനമൃതകുംഭമേന്തുന്ന ആണ്ടറുതിയിൽ അധികാരാസനത്തിലവനട്ടിപ്പേറു കിടക്കയിൽ അർഥവ്യാപ്തിയുണ്ടെന്റെ
ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യമെന്നും അതിന്റെ ഭാഷ പ്രണയാമൃതമാണെന്നും അർഥം അനർഥമായി കാണാതിരുന്നാൽ അവിടെ തെറ്റ് വരുത്താതിരുന്നാൽ അതൊരു മഹാകാവ്യമാണെന്നും പറയുന്നു ശ്രീകുമാരൻ തമ്പി എന്ന കവി.
Results 1-100 of 6577