Activate your premium subscription today
2025 ഏപ്രിൽ 21ന് സംഭവിച്ച പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം, കത്തോലിക്കാ വിശ്വാസികളുടെയും ലോകസമൂഹത്തിന്റെയും ഹൃദയത്തിൽ ദുഃഖഭാരമായി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിലെ ചരിത്രത്തിന്റെ സാക്ഷിയായി നിന്ന അദ്ദേഹം, തന്റെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ
ഞാനാദ്യമായി വിവര്‍ത്തനം ചെയ്യുന്നത് മഹാശ്വേതാദേവി ജഞാനപീഠപുരസ്ക്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗമാണ് - ലളിതമായ ഭാഷയില്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ മഹാശ്വേത നടത്തിയ ആ പ്രസംഗം വളരെ ഇഷ്ടത്തോടെയാണ് മലയാളത്തിലേക്ക്, അച്ചടിച്ചു കാണണമെന്ന പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ, വിവര്‍ത്തനം ചെയ്തത്. പിന്നീട് കല്പന
ഐറിഷ് എഴുത്തുകാരനും നോവലിസ്റ്റുമായ ബ്രാം സ്റ്റോക്കർ (Bram Stoker, 1847–1912) ലോകസാഹിത്യത്തിലെ ഏറ്റവും ഭീകരവും പ്രശസ്തവുമായ കഥാപാത്രങ്ങളിലൊന്നായ കൗണ്ട് ഡ്രാക്കുളയുടെ സ്രഷ്ടാവാണ്. 1897ൽ പ്രസിദ്ധീകരിച്ച 'ഡ്രാക്കുള' (Dracula) നോവൽ വാമ്പയർ ഐതിഹ്യങ്ങളെ ഒരു ആധുനിക സാഹിത്യകൃതിയാക്കി മാറ്റി, ഹൊറർ
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന
ക്യാംപസ് സർഗാത്മകതയ്ക്ക് കേരളത്തിലെ ഏറ്റവും വലിയ ആദരവുമായി മലയാള മനോരമ. രണ്ടുവിഭാഗം മത്സരങ്ങളാണ് യുവ മലയാളോത്സവത്തിലുള്ളത്: മികച്ച കോളജ് മാഗസിനുകൾക്കുള്ള ചീഫ് എഡിറ്റേഴ്സ് ട്രോഫിയും വിവിധ രചനാ വിഭാഗങ്ങളിലായി മനോരമ – ഹോർത്തൂസ് യുവമലയാളം പുരസ്കാരങ്ങളും. ∙ മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോളജ് മാഗസിൻ
ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തക രൂപത്തിലും ഹ്രസ്വ ചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യുമന്ത്രി കെ. രാജനും ചേർന്നാണ് ‘ഗോൾഡ്’ എന്ന പേരുള്ള ആത്മകഥ പുറത്തിറക്കിയത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ
ലാറ്റിനമേരിക്കന്‍ സാഹിത്യമെന്നാല്‍ മാര്‍ക്കേസ് എന്നു വിചാരിച്ചു നിദ്രയാണ്ടിരുന്ന എന്നെപ്പോലെ അനേകരായ വായനക്കാരുടെ അടുത്തേക്ക് മറ്റൊരു രാഷ്ട്രീയവും ഭാവുകത്വവും പറഞ്ഞാണ് യോസ ഇടിച്ചു കയറിയത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ പരിണിതഫലമായി
അരനൂറ്റാണ്ട് ദീർഘിച്ച എഴുത്തുജീവിതത്തിൽ ഇരട്ട ആക്രമണം നയിച്ച രാഷ്ടീയക്കാരൻ. സംഭവബഹുലമായ യോസയുടെ എഴുത്തിന് മതിയാകുന്നില്ല വിശേഷണം. പത്രപ്രവർത്തകൻ എന്ന നിലയിൽ സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. സമകാലിക സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് സുചിന്തിമായ അഭിപ്രായങ്ങൾ സധൈര്യം പറഞ്ഞു. നോവലിൽ
വിഷു കേരളീയരുടെ പുതുവത്സരാഘോഷമാണ്. 'വിഷുവത്' എന്ന സംസ്കൃത പദത്തിൽ നിന്നാണ് 'വിഷു' എന്ന പദം ഉരുത്തിരിഞ്ഞത്. രാപകലുകൾ തുല്യമായി വരുന്നത് എന്നാണ് ഇതിനർഥം. ഇത് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. പന്ത്രണ്ട് രാശികളിലൂടെയുള്ള സൂര്യന്റെ സഞ്ചാരമാണ് ഋതുഭേദങ്ങൾക്കു കാരണമാകുന്നത്. സൂര്യൻ മീനരാശിയിൽനിന്നു മാറി
പ്രണയം, രഹസ്യങ്ങൾ,വാംപയർ – ഇവയെല്ലാം ഒന്നിച്ചു വരുന്ന ഒരു മായാലോകമാണ് 'ദ് വാംപയർ ഡയറീസ്'. അമേരിക്കൻ എഴുത്തുകാരി എൽ.ജെ.സ്മിത്ത് എഴുതിയ ഈ യംഗ് ആഡൾട്ട് ഫാന്റസി സീരീസ് 1991ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. മിസ്റ്റിക് ഫോൾസ് എന്ന ചെറിയ പട്ടണത്തില്‍ ജീവിക്കുന്ന എലീന
ഇന്റർനാഷനൽ ബുക്കർ പ്രൈസിനോട് ഒരു പടികൂടി അടുത്ത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരം ‘ഹാർട്ട് ലാംപ്.’ ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഹാർട്ട് ലാംപ് ഇടം പിടിച്ചത്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം
ഖാലിദ് ഹൊസൈനിയുടെ ദ് കൈറ്റ് റണ്ണർ വായിച്ചിട്ടുള്ളവർക്ക് അതിലെ മനോഹരമായ കഥാപാത്രങ്ങൾ, ബന്ധങ്ങളുടെ സങ്കീർണ്ണത, സ്നേഹം എന്നിവയിൽ മുഴുകി മറികടന്ന അനുഭവം ഒരിക്കലും മറക്കാനാവില്ല. ദ് കൈറ്റ് റണ്ണർ പോലെയുള്ള മനോഹരമായ നിരവധി പുസ്തകങ്ങളുണ്ട്. അവ തേടുന്നവർക്കായി ഇതാ 3 പുസ്തകങ്ങൾ. എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ് –
"ഭാഷകൾ അസൂയാലുക്കളായ പരമാധികാരികളാണ്, കർശനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അതിർത്തികൾ കടക്കാൻ യാത്രക്കാർക്ക് പാസ്പോർട്ടുകൾ വളരെ അപൂർവമായി മാത്രമേ അനുവദിക്കൂ"- രവീന്ദ്രനാഥ ടാഗോർ. സ്വന്തം കൃതികൾ സ്വയം വിവർത്തനം ചെയ്തിട്ടും തൃപ്തികരമാവാത്തതിനെക്കുറിച്ച് പറഞ്ഞത്. ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സ്വന്തം
സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളിലൂടെ, സ്ത്രീകളുടെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അസാധാരണമായ സത്യങ്ങൾ എഴുതുന്നതിൽ ശ്രദ്ധേയയാണ് നൈജീരിയൻ-അമേരിക്കൻ എഴുത്തുകാരിയായ ചിമമാണ്ട എൻഗോസി അഡിച്ചി. അഞ്ച് നോവലുകൾ, രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഒരു ഓർമ്മക്കുറിപ്പ്, നിരവധി ലേഖനങ്ങള്‍ എന്ന എഴുതിയ അഡിച്ചിയുടെ പുതിയ നോവൽ
2021നു ശേഷം അബ്ദുൽ റസാഖ് ഗുർനയുടെ ജീവിതം പാടേ മാറിപ്പോയി; എഴുത്തുജീവിതവും. പഴയ പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം വീണ്ടും വിപണിയിൽ എത്തി. മിക്ക കൃതികളും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു; മാതൃഭാഷയായ സ്വാഹിലിയിലേക്ക് ഉൾപ്പെടെ. ലക്ഷക്കണക്കിനു വായനക്കാരെ പുതുതായി ലഭിച്ചു. ഒരു മാസത്തോളം നീണ്ട ലാറ്റിൻ
1934 മാർച്ച് 31നു നാലപ്പാട്ട്തറവാട്ടിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ആമി. ബാലാമണിയമ്മയുടെ ഈണമുള്ള വരികൾ കേട്ട് വളർന്ന അവൾ, അക്ഷരങ്ങളെ പ്രണയിച്ചത്തിൽ അദ്ഭുതമില്ല. തൂലികയെ തോഴിയാക്കി, മാധവിക്കുട്ടി മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ലോകം തീർത്തു. അവൾ വെറുമൊരു എഴുത്തുകാരിയായിരുന്നില്ല, മലയാള സാഹിത്യത്തിലെ
ഒച്ചയടയുന്നതിനെ ഭീതിയോടെ കണ്ട കവിയും മനുഷ്യനുമായിരുന്നു കടമ്മനിട്ട. ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻമൊഴി എന്നാണ് കൃഷ്ണയോടു പോലും കടമ്മനിട്ടയിലെ കവിയും കാമുകനും പ്രേരിപ്പിച്ചത്. പരാതി പറയുമ്പോൾ പോലും. ഒച്ച ഉയരുന്നതനുസരിച്ച് കേൾവിയുടെ ആഴവും പരപ്പും കൂടുമെന്ന് കവി വിശ്വസിച്ചിരിക്കണം. ആഴത്തിൽ
ഒരു ഇരുട്ടു ജനിക്കുന്നു. അതു സഹനീയമായ ഒരു താപമുണ്ടാക്കുന്നു. ഇരുട്ടു വീഴ്ത്തിയ നിഴല്പ്പാടുകളില്, മുറിവുകളില്‍ ആ താപം പറ്റിപ്പിടിക്കുന്നു. പൊടുന്നനെ അവ നിഴലുകളെ ജീവിപ്പിക്കുകയും മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ഒ.വി.വിജയന് എനിക്ക് അത്തരമൊരു താപമാണ്. നിശ്ചിത ഇടവേളകളില്‍ ഈ താപം എന്റെ
സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. ഒ.വി. വിജയൻ ഇല്ലാതെ കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകളും അതേ. അതിനു മുമ്പുള്ള അനന്ത വർഷങ്ങൾ. ഇനി വരാനിരിക്കുന്നവയോ ? ഇതിഹാസം തന്നെ മറിച്ചുനോക്കാം. നേർത്ത മുന കൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു
Results 1-20 of 3305