Download Manorama Online App
ചിതയുടെ വെളിച്ചത്തിൽക്കൂടി ജീവിതത്തെ നോക്കിയവരെ കണ്ടിട്ടുണ്ടോ. അവർക്കു പറയാനുള്ളതു കേട്ടിട്ടുണ്ടോ. ഓരോ ചിതയിൽ നിന്നും ഉയർന്നതു ഗന്ധമോ ദുർഗന്ധമോ എന്നത് അവരുടെ മാത്രം അറിവാണ്. അവർ പറയുന്ന ജീവിതമാണ് മധുശങ്കർ മീനാക്ഷിയുടെ മരിപ്പാഴി എന്ന നോവൽ.
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
തിരുവനന്തപുരം ഗവ. ഡെന്റൽ കോളജ്, വിയന്ന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1980ൽ അടിമാലി ഗവ. ആശുപത്രിയിൽ ഡെന്റൽ സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം.
തമ്പി ആന്റണിയുടെ പുതിയ നോവലായ ഏകാന്തതയുടെ നിമിഷങ്ങളിലെ ജെസ്സീലാ ജോ എന്ന നായിക മഞ്ഞുതുള്ളിയെ അനുസ്മരിപ്പിക്കുമെങ്കിലും വാസ്തവത്തില് അവളൊരു തിളക്കമുള്ള നക്ഷത്രമാണ്! 'പതിവു നായികാസങ്കല്പ്പത്തില്നിന്നു വ്യത്യസ്തയാണ്
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല.
റാമെല്ലയിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ മൗനിയായി ഇരിക്കുന്ന ബർഗൂതി തന്റെ ശരീരം മുഴുവൻ കഥകൾ പറയുകയാണ് എന്ന് എഴുതുന്നു. പലസ്തീനിൽ നിറയെ പച്ചപ്പ് ആണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്ന താൻ, ചുണ്ണാമ്പ് നിറത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ ആണ് കാണുന്നത്.
അധികാരം, അതിനു പുറത്തുനിൽക്കുന്ന മനുഷ്യരുടെ ജീവിതത്തെ എങ്ങനെയൊക്കെ ചുരുക്കുകയും ഒതുക്കുകയും ചെയ്യുന്നുവെന്ന് വെളിവാക്കുന്ന കഥകളാണ് ഐ.ആർ.പ്രസാദിന്റെ ‘ദസുവ’യിലുള്ളത്.
ആൾദൈവത്തെക്കുറിച്ചൊരു പരാമർശമുണ്ട് ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും പുതിയ നോവലായ മഞ്ഞപ്പുസ്തകത്തിന്റെ അവസാന ഭാഗത്ത്. എന്നാൽ അതൊരു വ്യക്തിയെക്കുറിച്ചല്ല. ആംബുലൻസിനെക്കുറിച്ചാണ്. പരുക്കേറ്റവരെ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസിന് ആൾദൈവം എന്ന വിളിപ്പേര് യാദൃഛികമോ അസംബന്ധമോ അല്ല.
കവി എന്ന കവിതയിൽ കൽപറ്റ പറയുന്നത് കവിയെക്കുറിച്ചല്ല അമ്മയെക്കുറിച്ചാണ്. അമാനുഷികയോ സാഹസികയോ അല്ലാത്ത അമ്മയെക്കുറിച്ച്. കാൽ തെറ്റി ബസിനടിയിലേക്കു വീഴുന്ന മകളെ പിടിച്ചുമാറ്റാനാകാതെ, തൊട്ടടുത്തു തന്നെ പകച്ചു നിൽക്കുന്ന അമ്മ. വേറൊരു വിശേഷണം കൂടിയുണ്ട്. അവളെപ്പെറ്റ പാടേ ചത്തു പോയരമ്മ. മകളെ
മെഷീനുകളെ, നിർമിത ബുദ്ധിയെ എല്ലാം നിർമിച്ചത് ദൈവം ആദിയിൽ മണ്ണു കുഴച്ച് അടരുകളാക്കിയ മനുഷ്യ ബ്രെയിൻ അല്ലേ. മെഷീനുകളെ അപ്രസക്തമാക്കാൻ കഴിവുള്ള മനുഷ്യ ബ്രെയിൻ അനാദിയായ കാലം മുതലേ ഇവിടെ ഉണ്ട്. പക്ഷേ, അതിനെ നമ്മൾ ഇതേവരെ പിടിച്ചെടുത്തിട്ടില്ല. മെറ്റവേഴ്സിന്റെ അദ്ഭുതലോകത്തേക്ക് മലയാളത്തെ നയിക്കുന്ന
പിഴയും ശിക്ഷയും പേടിച്ച് നിയമം അനുസരിക്കുന്നതിനു പകരം വിദ്യാർഥികൾ സ്വയം നിയമ പാലകരായി മാറുന്നതാണ് എസ്പിസി. കാഴ്ചക്കാരായി നിൽക്കുന്നതിനു പകരം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ട് ഗുണപരമായ മാറ്റം കൊണ്ടുവരുന്നവർ.
മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും.
സാങ്കേതികവിദ്യയുടെ നന്മയും തിന്മയും അറിഞ്ഞുകൊണ്ട് തന്നെ അതിനെ കൈനീട്ടി സ്വീകരിച്ചവരാണ് മനുഷ്യർ. ഇന്ന് ചെറുതു മുതൽ വലുതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുവാൻ ശാസ്ത്ര സംബന്ധമായ പല സാങ്കേതികവിദ്യകളും നാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇനി അവയുടെ കടന്നുകയറ്റം മനസ്സിലേക്കാണ്. തെളിച്ചു പറഞ്ഞാൽ തലച്ചോറിലേക്ക്.
തിരുവിളയാടൽ എന്ന പുസ്തകത്തിലെ 8 കഥകളിലും അദ്ദേഹത്തിന്റെ പതിവു വഴിയിലൂടെത്തന്നെയാണ് ഉണ്ണി സഞ്ചരിക്കുന്നതെങ്കിലും രഹസ്യത്തിന്റെ ഒരു താക്കോൽ, അദൃശ്യമായ ഒരു മറ, അറിവിന്റെ ഒരു ഉറവ എവിടെയോ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.
എഴുതാൻ കൊതിക്കുന്നവരാണ് വായനക്കാരാകുന്നത്. വായിക്കുന്ന പ്രിയപ്പെട്ട വാക്കുകൾ അവർക്ക് നഷ്ടപ്പെട്ട സുഹൃത്തുക്കളാണ്. മോഹിപ്പിക്കുന്ന ഭാവനകൾ അകന്നുപോയ കാമുകിമാരാണ്. കണ്ണാടി പോലെ തെളിയും, മേഘം മൂടിയ ആകാശം പോലെ മറയ്ക്കും, മഴവില്ല് കാട്ടി അടുത്തേക്കു വിളിക്കും. കളയാൻ മനസ്സ് വരാത്ത കണ്ണാടി കൂടിയാണ്
പ്രണയം ഒരു ചെടിയിലെ ഒറ്റപ്പൂവല്ല. ജീവ വൃക്ഷത്തിലെ ഏകശിഖരമല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതോ ഒരോളോടു മാത്രം തോന്നുന്ന വികാരമോ അല്ല. വിവാഹമെന്നോ വിഹിതമെന്നോ അവിഹിതമെന്നോ വേർതിരിക്കാനാവില്ല. സദാചാര, ദുരാചാര നിമയങ്ങളും ബാധകമല്ല. പ്രണയം എന്ന ഒറ്റച്ചരടിലാണ് ടാഗോർ ഗീതാഞ്ജലിയിലെ ഗീതകങ്ങൾ
ലോക പ്രശസ്ത ന്യൂറോസർജൻ ഡോ. കുമാരൻ ബഹുലേയന്റെ ആത്മകഥയാണ് ഡോക്ടർ ബി. സാമൂഹിക അസമത്വങ്ങൾ നടമാടിയിരുന്ന കാലത്ത്, പൊതുവഴിയോ വിദ്യാലയമോ പോലും ഇല്ലാതിരുന്ന അവികസിതമായ ഒരു ഗ്രാമത്തിൽ, ഒരു പിന്നാക്ക ജാതിയിൽ ജനിച്ചു വളർന്ന്, കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും പിന്നീട് ലോകമറയുന്ന ഭിഷഗ്വരനുമായി വളർന്ന ഒരു
"ജ്ഞ എന്നതിനർത്ഥം അറിയുക എന്നാണെന്നറിയുക. പക്ഷേ അറിഞ്ഞതെല്ലാം ശ്രദ്ധയിൽ വയ്ക്കാവുന്നതല്ല, ജീവിതത്തിന് ആവശ്യമായ ഏതു ജ്ഞാനമാണോ ശ്രദ്ധയിൽ വയ്ക്കുക. അതാണ് ശരിയായ ജ്ഞാനം." ശിവജി സാവന്ത് എഴുതിയതുപോലെ എഴുത്തുകാരൻതാൻ ഗ്രാഹ്യമാക്കിയ ജ്ഞാനം ആധികാരികമായി ഉൾപ്പെടുത്തി എഴുത്തിലൂടെ പകർത്തിയിടുകയാണ് ഈ
നിങ്ങൾ ഇണയുമായുള്ള ആദ്യ ചുംബനം ഓർക്കുംനേരം ഞാൻ നിങ്ങളുടെ കൈകളെവിടെയായിരുന്നെന്ന് തിരയും. ആദ്യ സംഭോഗ സുഖം ഓർക്കുമ്പോൾ നിങ്ങളുടെ ശരീരമെവിടെയായിരുന്നെന്നും..? ഇനി വായിക്കൂ എന്നു പറഞ്ഞാണ് അജിജേഷ് പച്ചാട്ട് ‘തീർപ്പടിച്ചോല’ എന്ന കഥ തുടങ്ങുന്നത്. വിവാഹം കഴിഞ്ഞ് അധിക നാളുകൾ ആകുംമുമ്പ് തന്നെ ബന്ധം
ഓരോ വർഷവും, എണ്ണമറ്റ വ്യക്തികൾ തങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്താനും ഒരു ഓട്ട യാത്ര ആരംഭിക്കാനും പ്രതിജ്ഞയെടുക്കുന്നു, എന്നിട്ടും പലർക്കും ഈ ആശയം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു. ചോദ്യം അവശേഷിക്കുന്നു: ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ എന്താണ് ബുദ്ധിമുട്ട്? ആരോഗ്യക്ഷമത നിലനിർത്തുന്നതിനും
കലയിലെ രാഷ്ടീയ ശരിയെക്കുറിച്ചുള്ള വാദങ്ങൾ സമർഥിക്കാൻ മൂന്നു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് സുനിൽ പി. ഇളയിടം. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും പത്തൊൻപതാം നൂറ്റാണ്ടിലെ സമുന്നത തൊഴിലാളി നേതാവുമായിരുന്ന ഫെർഡിനൻഡ് ലസ്സാലിന്റെ നാടകത്തെക്കുറിച്ച് മാർക്സും ഏംഗൽസും എഴുതിയ നിരൂപണം.
വിപ്ലവം എത്ര ദൂരെയോ അത്രയ്ക്ക് ആവേശമേറുന്ന ഒരു മനസ്സുണ്ട് മലയാളിക്ക്. തന്നെ ബാധിക്കാത്തതും താൻ ഒരുതരത്തിലും ഭാഗഭാക്കാകാത്തതുമായ വിപ്ലവത്തിന് ആംശസ നേർന്നും സഖാവിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സുഖമായി ജീവിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും. യുദ്ധവും സംഘർഷവുമുൾപ്പെടെ ദുരന്തങ്ങളോടുമുണ്ട് കപടനാട്യം
കഥകളുടെയും എഴുത്തിന്റെയും ഒരു നീരുറവയാണ് ജേക്കബ് ഏബ്രഹാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കഥകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമാണ് ആ തൂലികകൾ. കുമരി എന്ന നോവലിനുശേഷം ഏറെ ആസ്വാദകപ്രീതി നേടിയ ഇരുമുഖി, സാരി, ഒരു ക്രിസ്മസ് രാവിൽ തുടങ്ങി മൂന്നു നോവെല്ലകളാണ് ഈ പുസ്തകത്തിൽ.
വാളിനു മുന്നിൽ നിന്നാണ് ഷഹറാസാദ് കഥ പറഞ്ഞത്. ഒന്നല്ല. ആയിരത്തൊന്നെണ്ണം. അതും ഒന്നിനൊന്നു മികച്ചത്. കഥകൾക്കു മുന്നിൽ വാളിന്റെ മൂർച്ച ഇല്ലാതായി പകരം വരണമാല്യം വന്നു. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നിന്നാണ് കുടിയേറ്റം തുടങ്ങുന്നത്. സ്വന്തം പ്രവൃത്തി കൊണ്ടായാലും മറ്റുള്ളവരുടെ
വ്യവഹാരമാല എന്നൊരു പുസ്തകമുണ്ട്. തിരുവിതാംകൂറിന്റെ ലോ ആൻ ആൻഡ് ഓർഡർ അഥവാ ക്രമസമാധാന നിയമങ്ങളെക്കുറിച്ചുള്ള പ്രസക്തമായ രേഖയാണിത്. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന കാലത്ത് കൃത്യമായ ഹിന്ദു കോഡ് തിരുവിതാംകൂർ പാലിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ഇതിപ്പോൾ ഒരു മാതൃകയാക്കുകയാണ്. പുതിയൊരു ഹിന്ദുരാഷ്ട്രം
എപ്പോഴും ദേശത്തിന്റെ ചരിത്രമാണ് എഴുതപ്പെടുന്നത്. ചക്രവർത്തിമാരോ ഭരണാധികാരികളോ പ്രതിനായകരോ അല്ലാത്ത സാധാരണക്കാരുടെ ജീവചരിത്രം അവഗണിക്കപ്പെടുന്നു. ചരിത്രത്തിൽ ഇടം പിടിക്കാത്ത അവരുടെ അനുഭവമണ്ഡലം ഒരുപക്ഷേ രാഷ്ട്ര ചരിത്രത്തെ പോലും അതിശയിക്കുന്നതാകാം. അത്തരം അനുഭവമണ്ഡലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന
ആദ്യ ജാതനെ ബലി കൊടുക്കുംപോലെയാണത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ സമർപ്പിക്കും പോലെ. വിഭവം ഉൾപ്പെടെ ഏറ്റവും മികച്ചതാണ് നേദിക്കുന്നത്. ഏറ്റവും മികച്ച വേഷത്തിൽ അവനെ(ളെ) കാണാൻ പോകും പോലെ. പ്രണയവും ഏറ്റവും മികച്ചതിനെ മാത്രം തിരഞ്ഞെടുക്കുന്നു. ബലിമൃഗമാകാൻ. രക്തവും സാക്ഷിയുമാകാൻ. ഒരിക്കൽ, ആ
യാദൃശ്ചികമായി എന്റെ കയ്യിൽ എത്തിപ്പെട്ട ഒരു ചെറുകഥാ സമാഹാരമാണ് ഉമയുടെ, 'ഡാഫൊഡിൽസ് പൂക്കുന്ന കാലം.' പുസ്തകത്തിന്റെ കവറാണോ, പേരാണോ, എന്താണ് എന്നെ ആകർഷിച്ചത് എന്നറിയില്ല, സോഷ്യൽ മീഡിയയിൽ ഈ പുസ്തകത്തെക്കുറിച്ചു കണ്ടതുമുതൽ അത് വായിക്കണമെന്ന് ഞാൻ മനസ്സിലുറച്ചു. പിന്നീട് ആമസോൺ കിൻഡിൽ വഴി പുസ്തകം
ഒരു നോവലിനേക്കാൾ ചെറുതും ചെറുകഥയേക്കാൾ ദൈർഘ്യമേറിയതുമായ സാങ്കൽപ്പികാഖ്യാനമാണ് നോവല്ലെ. പുതിയത് എന്നർഥമുള്ള നോവെല്ല എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് നോവെല്ലെ എന്ന വാക്കുണ്ടാകുന്നത്. നവോത്ഥാനത്തിന്റെ തുടക്കത്തിലാണ് നോവെല്ലകൾ സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നോവലുകൾക്ക് അതിന്റെ കേന്ദ്ര
രാത്രി. ഉപ്പുമെത്ത. ഉപ്പുകാറ്റ്. ആദോ, നക്ഷത്രങ്ങളുടെ ആഴം ഞാനറിയുന്നു. നിന്റെ ദൈവം ഇനിയും മാനത്തുദിച്ചിട്ടില്ല. എന്റെ ദൈവമോ എന്നെ കൈവിട്ടിരിക്കുന്നു. എന്നെ വെറുക്കുന്നവരിൽ അവൻ മുമ്പനായിരിക്കുന്നു. അവനെന്നെ വിരൽപിടിച്ചു കൂട്ടിക്കൊണ്ടുപോയി ദുരിതക്കയത്തിൽ തള്ളിയിട്ടു. ഓരോ തവണ ഞാൻ എഴുന്നേറ്റു
സുന്ദരിയായിരുന്നു. ധീരയായിരുന്നു. മറ്റാരെയും പോലെ ആയിരുന്നുമില്ല: അവസാനത്തെ ഗണികയെക്കുറിച്ച് ഇതിലും വലിയ സാക്ഷ്യമില്ല. പറയുന്നത് മകനാണ്. ഏകമകൻ. മനീഷ് ഗെയ്ൿവാദ്. ആരായിരുന്നു ഗെയ്ക് വാദ്. മനീഷിന് അറിയില്ല. അമ്മ രേഖയ്ക്കുമറിയില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, ചുവന്ന തെരുവിൽ വിൽക്കപ്പെട്ട തന്റെ
ഭാഷയിൽ ഭയത്തിന്റെ കർബൺ അളവ് കൂടുന്ന കാലത്ത് ഭാഷയിലൂടെ തന്നെ പ്രതിരോധത്തിന്റെ കോട്ടയും ഭയമകറ്റി അഭയത്തിന്റെ തണലും പകരുന്ന കാവ്യാനുഭവമാണ് സഞ്ചാരി മരങ്ങളുടേത്. പൂക്കൈത, തകഴിയും മാന്ത്രിക്കക്കുതിരയും തുടങ്ങിയ സമാഹാരങ്ങൾക്കു ശേഷം, കൂടുതൽ കലുഷമായ വർത്തമാനകാലത്ത് കാവ്യവരത്തിലൂടെ പുതിയ
തീക്ഷ്ണ യൗവനത്തിന്റെ തുടിപ്പുകളും വേദനയും കണ്ണീരും ചാലിച്ച വരികളിലേക്കാണ് ദ് ലാസ്റ്റ് ലിവിങ് തിങ് (THE LAST LIVING THING) വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. പലരിലേക്കു പടര്ന്നു കിടക്കുമ്പോഴും ഓരോ മനുഷ്യനും ആത്യന്തികമായി ഒറ്റയ്ക്കാണെന്നു പറഞ്ഞുവയ്ക്കുന്ന വരികള് മുതല് അമ്മയുടെ യൗവനം
ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് രക്തത്തിലേക്കു കടത്തിവിടാനുള്ള ശ്വാസകോശത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതായിരുന്നു അയ്യപ്പപ്പണിക്കരുടെ മരണ കാരണമായ രോഗം. ഓക്സിജൻ സിലിണ്ടർ വീട്ടിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊക്കെ വേണ്ടിവരുന്ന വലിയ ചെലവ് വഹിക്കാൻ
1991 ൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് എം.എം.ലോറൻസ്. എതിർസ്ഥാനാർഥി യുഡിഎഫിലെ കെ.ബാബു. വി.എസ്. അച്യുതാനന്ദനാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. സ്ഥാനാർഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്താൻ വിഎസിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് ലോറൻസ് പറയുന്നു. എല്ലാവർക്കും മത്സരിക്കാൻ കഴിയില്ല
കിനാവ് കാണാത്തവരായി ആരുമുണ്ടാവില്ല. കാണുന്ന കിനാവുകൾക്ക് ഒക്കെ എന്തെങ്കിലും അർഥം ഉണ്ടാകുമോ എന്നും ഇവയൊക്കെ സത്യമായാലോ എന്നും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 'കിനാവ്' പറയുന്നത് സ്വപ്നങ്ങളുടെ കഥയാണ്. ഓരോ സ്വപ്നവും ചില സൂചനകളാണ്. അവയെ വ്യാഖ്യാനിക്കാൻ കഴിവുള്ള ജോസഫിന്റെ കഥയാണ്. ജോസഫിന്റെ അച്ഛൻ
ഇതിഹാസങ്ങൾ പുനർജനിക്കുന്നു; ഇനി വരുന്ന തലമുറകൾക്കായും
അച്ഛമ്മയുടെ ദയാവായ്പ്, വല്യമ്മയുടെ സമചിത്തത, അമ്മമ്മയുടെ അകമഴിഞ്ഞ ഹൃദയാലുത, അടുക്കള ഭരിച്ച വല്യമ്മയുടെ മടുപ്പില്ലാത്ത പാചകവിദ്യ, സൽക്കാരപ്രിയം; കിട്ടുംതോറും കൊടുക്കുകയും കൊടുക്കുംതോറും കിട്ടുകയും ചെയ്യുന്ന ഭാഗ്യം മനുഷ്യ മനസ്സിനുണ്ട്. ഇതൊരു ബാലപാഠമാണ്. ജനിച്ചുവളർന്ന തറവാടിനെക്കുറിച്ചും
കരുത്തും മൂർച്ചയും കൂടിയ ആക്ഷേപഹാസ്യം തന്നെയാണ് സക്കറിയ പുതിയ കഥകളിലും ആയുധമാക്കുന്നത്. ഒരു കഥയിൽ സ്വയം കഥാപാത്രമായി ആത്മവിമർശനത്തിന്റെ കൂരമ്പ് സ്വന്തം നെഞ്ചിനു നേരെ തിരിച്ചുവയ്ക്കാനും അദ്ദേഹം മടി കാണിച്ചിട്ടില്ല. ഭക്തിഗായകൻ എന്ന കഥയിൽ വി.കെ.മാധവൻകുട്ടി, ടി.എൻ.ഗോപകുമാർ എന്നിവരും കഥാപാത്രങ്ങളാണെങ്കിലും വില്ലനായി തന്നെത്തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ദുരൂഹത ചൂഴ്ന്നുനിൽക്കുന്ന ഫാം ഹൗസിലേക്കുള്ള യാത്രയിൽ കഥ തുടങ്ങുന്നു. ഭാര്യ അരുണയ്ക്ക് ഒരു സൂചനയും കൊടുക്കാതെയാണ് യാത്ര. കാരണം, നയിക്കുന്നത് ഒരു സ്ത്രീയാണെന്നതു തന്നെ. കാത്തിരിക്കുന്ന ലോകത്തും രഹസ്യമായി സൂക്ഷിക്കേണ്ട എന്തൊക്കൊയോ ഉണ്ടെന്ന മുൻവിധി വെറുതെയല്ല. വേട്ടപ്പട്ടികളുമായി സഹവസിക്കുന്ന, പെരുമ്പാമ്പിനെ തലയണയാക്കുന്ന, ചിലന്തികൾ കൂട്ടുകാരായുള്ള അരുൾ സ്വാമി. അയാളുടെ അധോലോകം. അതിനെ സംരക്ഷിക്കാൻ നിയമത്തിന്റെ പഴുതുകൾ തേടാനാണ് അഭിഭാഷകന്റെ സഹായം തേടുന്നത്. അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല.
അന്നു രാത്രി എനിക്കുറങ്ങാനായില്ല. ഫ്ലാറ്റിൽ സഹമുറിയർ സ്വസ്ഥമായി ഉറങ്ങുമ്പോഴും ഞാൻ ഇരുട്ടിൽ എഴുന്നേറ്റു നടക്കുകയായിരുന്നു. എനിക്കാ പാട്ട് ഒന്നുകൂടി കേൾക്കണമായിരുന്നു. എനിക്കയാളെ ഒന്നുകൂടി കാണണമായിരുന്നു. എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നു. നെറ്റിയിലെ പാടിൽ വിരലോടിച്ച് ഞാനിരുന്നു. ഓർമ്മകൾക്ക്
ബസ്തറിന്റെ പൊള്ളുന്ന രാഷ്ട്രീയം സാധാരണക്കാരിൽ നിന്നു മാത്രമല്ല പീപ്പിൾസ് വാർ ഗ്രൂപ്പ് കമ്മാൻഡറിൽ നിന്നു നേരിട്ടുപോലും മനസ്സിലാക്കിയാണ് അവതരിപ്പിക്കുന്നത്. ദളം പ്രവർത്തകരുടെയും സാധാരണക്കാരുടെയും ഈ നാടകങ്ങൾക്കെല്ലാം സാക്ഷിയാകുന്ന കാലത്തിന്റെയും ചോദ്യങ്ങൾ നന്ദിനി ചോദിക്കുന്നു. ഉത്തരങ്ങൾ തേടുന്നു. ചിന്തിക്കാനും വിശകലനം നടത്താനും ബസ്തറിന്റെ മുറിവുകളിൽ സ്നേഹത്തിന്റെ മരുന്നു പുരട്ടാനും ശ്രമിക്കുന്നു.
ദുരൂഹതകൾ ഒളിപ്പിച്ചു വച്ച പഴയ വീടും പരിസരവും വിവേകിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. തന്റെ ഭാര്യയുടെ അച്ഛൻ മിക്കപ്പോഴും അപരിചിതമായ ഒരു ഭൂപ്രദേശം പോലെയായിരുന്നു വിവേകിന്. ചില കാര്യങ്ങൾ കേട്ടാൽ ഹോണ്ട് ചെയ്യും. പിന്നതിന്റെ വേരുകൾ ചികഞ്ഞു കണ്ടെത്തുന്നതുവരെ ഒരു സമാധാനം കിട്ടില്ല എന്ന് വിവേക് സുനന്ദയോട് പറയുന്നുണ്ട്.
വ്യാപാരം ഒരു മുഖംമൂടി മാത്രമായിരുന്നു. കാരണം അയാൾ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നത് യാത്രകളെയാണ്. ആൽഫ മുതൽ ഒമേഗവരെയുള്ള ലോകം അയാൾ കണ്ടു കഴിഞ്ഞു. ഉച്ചി മുതൽ അങ്ങ് പാതാളംവരെയുള്ളത്. കൊടുക്കൽ മുതൽ വാങ്ങൽ വരെയുള്ളത്. ജയം മുതൽ പരാജയം വരെയുള്ളത്. എവിടെ ചെന്നാലും ഈ ലോകം ഒരു മായയാണെന്ന്, ഒരു മിഥ്യയാണെന്ന്
ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ വിശപ്പ് അറിയും. നിങ്ങൾ ഒരേസമയം പ്രണയിയും ഉന്മാദിയും ആവും. വേദനയുടെ നേർത്ത സംഗീതം നിങ്ങളുടെ ഉള്ളിലാകെ അലയടിക്കും. ഈ പുസ്തകത്തിലെ വരികളിൽ നിന്നും രക്ഷപെടാനാവാതെ നിങ്ങൾ ഉഴറും...
ലോക ക്രിക്കറ്റിലെ ശക്തമായ ടീമുകളിലൊന്നാണ് പാക്കിസ്ഥാൻ. ഏതു ടീമിനെയും തോൽപിക്കാനുള്ള കഴിവും ഏതു ടീമിനോടും തോൽക്കുന്ന ദൗർബല്യവുമുള്ള ടീം. ഇടയ്ക്കു തകരാറുണ്ടെങ്കിലും ശക്തരായ ഇടംകൈ ഫാസ്റ്റ് ബൗളർമാരും ബാറ്റ്സ്മാൻമാരുമുള്ള ടീം അനിഷേധ്യ ശക്തിയാണ് എന്നും. മിയാൻ ദാദ്, ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരുടെ
രണ്ട് എഴുത്തുകാർ ചേർന്നെഴുതിയ പുസ്തകങ്ങൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. എംടി–എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി–കെ.എൽ.മോഹനവർമ തുടങ്ങിയവരുടെ കൂട്ടുകെട്ടുകൾ ഉദാഹരണം. എന്നാൽ രണ്ടു രാജ്യങ്ങളിലിരുന്ന്, പരസ്പരം നേരിട്ടു കാണാതെ, വർഷങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകളിലൂടെ മാത്രം ഒരു നോവൽ രണ്ട് എഴുത്തുകാർ ചേർന്നു
ആത്മാവിനോട് ചേർന്നുനിൽക്കുന്ന വരികളിലൂടെയാണ് ക്ഷേമ കെ.തോമസ് കവിതയിൽ ശ്രദ്ധിക്കപ്പെടുന്നത്. കോങ്കണ്ണി എന്ന കാവ്യ സമാഹാരവും. കവിത സ്വകാര്യമാണ്. അങ്ങേയറ്റം സ്വകാര്യമാകുമ്പോഴാണ് കവിത ഓർമിക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് അത് സ്വന്തം വരികളാണെന്ന്, എഴുതാൻ കൊതിച്ചവയാണെന്ന് തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് പകരുന്നുണ്ട് ക്ഷേമയുടെ പല കവിതകളും.
വിവാഹ സമയത്ത് പരമഹംസർക്ക് 23 വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് 5 വയസ്സുമായിരുന്നു. അവിടെനിന്നാണ് അവരുടെ യാത്ര തുടങ്ങിയത്. അവരെ തമ്മിൽ അകറ്റിയ ശക്തികളെ അതിജീവിച്ച് അസാധ്യമായ സ്വപ്നത്തെ പിന്തുടർന്ന് ശാരദാ ദേവി പരമഹംസന്റെ അരികിൽ എത്തുക തന്നെ ചെയ്തു.
ഈ പുസ്തകം വായിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ യാത്രകളുടെ വൈവിധ്യമാണ്. തന്റെ തന്നെ വ്യക്തിത്വ ത്തിലെ വൈവിധ്യങ്ങൾ, അദ്ദേഹത്തിന്റെ യാത്രകളിലും അവയുടെ രേഖപ്പെടുത്തലിലും ദൃശ്യമാണ്. അടിസ്ഥാനപരമായി അദ്ദേഹം ഒരു ഗവേഷ കനാണ്. നോം ചോംസ്കിയുടെ ഭാഷാ ശാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം ഗ്ലോബൽ ഡയറക്ടറും വേൾഡ് സോഷ്യൽ ഫോറത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്ന അദ്ദേഹം, ഒട്ടേറെ സ്ഥാപനങ്ങൾ പടുത്തുയർത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ ബിൽഡറാണ്, സാഹിത്യത്തിലും സംഗീതത്തിലും സംസ്കാരത്തിലും ചരിത്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം തല്പരനാണ്. വൈവിധ്യമാർന്ന തന്റെ വ്യക്തിസ്വത്വത്തിന്റെ സവിശേഷതകൾ എല്ലാം നിറഞ്ഞ പുസ്തകമാണ് 'മാപ്പു മിങ്ങായ് ദംറോ'. ഈ പുസ്തകം ആരംഭിക്കുന്നത് ഒരു മിസോറാം യാത്രയുടെ നിന്നാണ്.
പ്രവാസലോകത്ത് രുക്മയുടെ വേദനാജനകമായ അനുഭവങ്ങളും സ്വയം തിരിച്ചറിയലും മാത്രമല്ല, മാവോറി വംശജരായ സ്ത്രീകളെ അനുഭവിക്കുന്ന വർണ-വർഗ-ലിംഗ വിവേചനവും ഇവിടെ ചർച്ച ചെയ്യുന്നു. ആ സംഘർഷാവസ്ഥയിലും പരസ്പരം താങ്ങായി മാറുന്ന രണ്ട് സ്ത്രീകളിലെ പ്രണയവും അവതരിപ്പിക്കുന്നതിലൂടെ ഒരേസമയം വ്യത്യസ്ത തലങ്ങളിലൂടെ ചിന്തിക്കുന്ന രചനാവൈഭവം രചയിതാവ് പ്രകടിപ്പിക്കുന്നു. സ്വാർഥതയും കാമനകളും അനിശ്ചിതത്വങ്ങളും ആവിഷ്കരിക്കുന്ന നോവല് തട്ടിയും തടഞ്ഞുമൊഴുകുന്ന ഒരു നദി പോലെ മുന്നോട്ടു പോകുന്നു. മനുഷ്യരിലൂടെ, സംസ്കാരത്തിലൂടെ, ഓർമകളിലൂടെയുള്ള ഒരു ഒഴുക്കാണ് ഈ നോവൽ.
"അച്ഛനില്ലായ്മ സമ്മാനിച്ച പകപ്പ് മാറ്റാൻ എന്നിലെ കുട്ടി കുറേയേറെ പാടുപെട്ടിട്ടുണ്ട്. എന്നെങ്കിലും എവിടെയെങ്കിലും വച്ച് അച്ഛയെ കാണുമ്പോൾ പറയാൻ ഒരുപാടു വിശേഷങ്ങൾ ഞാൻ ഓർത്തുവച്ചു. ഓർത്തുവച്ച വിശേഷങ്ങൾ ഒന്നും മറന്നുപോകാതിരിക്കാൻ ഞാൻ എഴുതി വയ്ക്കാൻ തുടങ്ങി. അച്ഛ വായിക്കുമെന്നു കരുതി ഞാൻ എഴുതിയ കത്തുകൾ പിന്നീടെപ്പോഴോ ജീവൻ വച്ച് എന്നോടു തന്നെ തിരിച്ചു മിണ്ടാൻ തുടങ്ങി. "
മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളൊന്നാണിത്. അപരവിദ്വേഷം മുഖമുദ്രയാക്കിയ, ഇസ്ലാമോഫോബിയ പടർത്തുന്ന ഫാസിസ്റ്റ് ഭരണകൂടം ഇരുൾ വീഴ്ത്തുന്ന ഇന്ത്യയുടെ ജീവിത ഭൂപടം ഇതിൽ ചുരുൾ നിവരുന്നുണ്ട്. ഒരു പേര് കൊണ്ടു പോലും അന്യവല്ക്കരിക്കപെട്ടവരുടെ കരൾ വിലാപങ്ങളുടെ പ്രതിധ്വനി നോവലിൽ നിറയുന്നു.
ഒരു വാക്കിൽ നിന്ന് കവിത പിറക്കും പോലെ ഒരു സംഭവത്തിൽ നിന്നോ കേവലം ഒരു വ്യക്തിയുടെ നോട്ടത്തിൽ നിന്നോ കഥകളും പിറക്കാം. ഈ കഥകൾ പല തരത്തിൽ എഴുതപ്പെടാം. ഭാഷയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന രീതിയിൽ എഴുതാം. നേർരേഖയിൽ കഥ പറഞ്ഞു പോകാം, വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ രീതിയിലും എഴുതാം. മധുപാലിന്റെ ഇരു
രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ ആക്രമണത്തിൽ മരിച്ചവരിൽ അന്ന് സിംഗപ്പൂരിലായിരുന്ന ഡാഡിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കുടുംബം വിശ്വസിച്ചിരുന്നത്. വർഷങ്ങളോളം അദ്ദേഹത്തെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒടുവിൽ പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോൾ ഒരാൾ പോലും തിരിച്ചറിഞ്ഞില്ല. എന്റെ മമ്മി പോലും. ഡാഡി മരിച്ചെന്ന ഉറച്ച വിശ്വാസത്തിൽ വിധവയുടെ ജീവിതമാണ് മമ്മി നയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ ഡാഡിയെ ഒരാൾ മാത്രം തിരിച്ചറിഞ്ഞു. ഒരേയൊരാൾ. അതു ഡാഡിയുടെ വിശ്വസ്തനായ കെ9 ആയിരുന്നു. സുന്ദർ എന്നു പേരുള്ള ജർമൻ ഷെപ്പേർഡ് !
യാത്രാ വിവരണത്തെ സാഹിത്യ ശാഖയായി വളർത്തിക്കൊണ്ടുവന്നത് എസ്.കെ. പൊറ്റെക്കാട്ടാണ്. വർഷങ്ങൾക്കു ശേഷം ചിന്ത രവി എന്ന രവീന്ദ്രൻ പുതിയൊരു ശൈലി അവതരിപ്പിച്ചു. എടുത്തുപറയേണ്ട പേരുകൾ പിന്നെയുമുണ്ട്. ചെറിയൊരു കിതപ്പിനു ശേഷം പുതിയ നൂറ്റാണ്ടിൽ ആഗോളവൽക്കരണം നൽകിയ ചിറകിൽ മലയാളി വീണ്ടും യാത്ര ചെയ്യാൻ തുടങ്ങി. ഏതാനും പേരുടെ വിശേഷങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിനു പകരം എല്ലാവരും യാത്ര ചെയ്യാൻ തുടങ്ങി. വിശേഷങ്ങൾ പങ്കുവയ്ക്കുന്നുവരുടെ എണ്ണവും കൂടി.
1920-കളിൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുസ്തകശാലയുടെ ഉടമയായ റോജർ മിഫ്ലിനിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സാഹിത്യത്തോടുള്ള അഗാധമായ അഭിനിവേശവും ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് ശക്തിയുണ്ടെന്ന വിശ്വാസവുമുള്ള റോജർ, ഒരു യഥാർഥ പുസ്തകപ്രേമിയാണ്. സ്വന്തം പുസ്തകശാലയ്ക്കു മുകളിലാണ് അയാൾ താമസിക്കുന്നത്. ഓബ്രി ഗിൽബെർട്ട് എന്ന ചെറുപ്പക്കാരനായ പരസ്യക്കാരൻ റോജർ മിഫ്ലിന്റെ സഹായിയാകുന്നതോടെയാണ് അയാളുടെ ശാന്തമായ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
സമാഹാരത്തിലെ ആദ്യ കഥയായ 'ചെന്താരകം', പോളണ്ടിൽ നടക്കുന്ന കഥയാണ്. ബെഞ്ചമിൻ, ഇന്ത്യക്കാരിയായ സുഹൃത്ത് ജാനകി, ബെഞ്ചമിന്റെ മുത്തച്ഛൻ, മുത്തച്ഛന്റെ കൗമാരകാലത്തെ പ്രണയിനി ചെന്താരകം എന്ന് അദ്ദേഹം വിളിച്ചിരുന്ന പോപ്പി എന്ന പെൺകുട്ടി. വിപ്ലവവും പ്രണയവും ഒരുമിച്ചു വന്നാൽ രാജ്യസ്നേഹത്താൽ വിപ്ലവത്തെ വരിച്ച... എന്നാൽ ജീവിത കാലമത്രയും പ്രണയത്തെ ഉള്ളിൽ കൊണ്ട് നടന്ന മുത്തച്ഛൻ...
പഞ്ചാബിൽ വച്ചാണ് ആ അദ്ഭുതം ഗാന്ധിജിയുടെ ജീവിതത്തിൽ വെള്ളിടി പോലെ സംഭവിക്കുന്നത്. രവീന്ദ്ര നാഥ ടാഗോറിന്റെ സഹോദരി സ്വർണ്ണകുമാരിയുടെ മകൾ സരളാദേവിയാണ് ഗാന്ധിജിയെ ആകർഷിച്ചത്. അന്നവർക്ക് 47 വയസ്സുണ്ട്.
ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും വേണു വി.ദേശം മാതൃഭൂമി ബുക്സ് വില 150 രൂപ രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട ഗുരു ദത്ത് മൂന്നാം തവണയെങ്കിലും വിജയിക്കണമെന്ന് ആഗ്രഹിച്ചിരിക്കാം. എന്നാൽ 39–ാം വയസ്സിലെ അകാല മരണം ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാണെന്നും അല്ലെന്നും
ലിയോ ടോൾസ്റ്റോയിയുടെ 'ഇവാൻ ഇലിച്ചിന്റെ മരണം' ജീവിതത്തിന്റെ അർഥം പര്യവേക്ഷണം ചെയ്യുന്ന ഒരു ദാർശനിക കൃതിയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാൻ ഇലിച്ചിന്റെ കഥയാണ് ടോൾസ്റ്റോയി പറയുന്നത്. സഹപ്രവർത്തകരെയും പരിചയക്കാരെയും ഞെട്ടിക്കുന്ന ഇവാന്റെ മരണവാർത്തയോടെയാണ് കഥ ആരംഭിക്കുന്നത്.
ഹരീഷ് നടത്തുന്നത് രാമായണത്തിന്റെ പുനർവായനയല്ല. വ്യാഖ്യാനവുമല്ല. രാമായണ കഥയുടെ നോവൽ രൂപവുമല്ല. കേട്ടതും കേൾക്കാത്തതും വായിച്ചതും വായിക്കാത്തതുമായ വ്യത്യസ്ത രാമായണ കഥകളിൽ നിന്ന് തികച്ചും പുതിയ ഒരു സൃഷ്ടിയാണ്; അതും കാസർകോടൻ ഭാഷയിൽ.
ആനന്ദപുരം എന്ന ഗ്രാമത്തിലെ വിചിത്ര വിസ്മയങ്ങളിലൂടെയുള്ള സഞ്ചാരം ആണ് നവീൻ നീലകണ്ഠൻ കുട്ടികൾക്കായി എഴുതിയ മഴവിൽത്താഴത്തെ മഹേന്ദ്ര ജാലക്കാരൻ എന്ന നോവൽ. ആനന്ദപുരം സീരിസിലെ മൂന്നാമത്തെ പുസ്തകമാണിത്.
നിങ്ങളുടെ കത്തിൽ നിറയെ വേദനയായിരുന്നു. അതേ, ആനന്ദ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളനുഭവിച്ച വിഭാഗത്തിൽപ്പെടുന്നവരാണ് ഞാനും നിങ്ങളുമൊക്കെ. സ്വയം പ്രായശ്ചിത്തം ചെയ്യുക നമ്മുടെ കടമയായിത്തീർന്നിരിക്കുന്നു. അത് എഴുത്തിലൂടെത്തന്നെ ചെയ്യാം. എന്തുകൊണ്ടില്ല? നിങ്ങളെവിടെ നിൽക്കുന്നുവോ, അതാണു നിങ്ങളുടെ രണഭൂമി.
അഭിനന്ദനവും ഉപദേശവും കേട്ട് കോടമ്പാക്കത്ത് സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങിയിറങ്ങിയതാണ്. എല്ലാം നശിപ്പിച്ചത് ഒരു കത്താണ്. നാട്ടിൽ നിന്ന് ബാലേട്ടന്റെ. സി.വി. ശ്രീരാമൻ എന്ന പ്രശസ്ത ചെറുകഥാകൃത്താണ് ബാലേട്ടൻ. അരവിന്ദൻ നിന്നെ വീണ്ടും അന്വേഷിക്കുന്നു.
ജിന്നുകളുടെ ലോകത്തെ വിവരിക്കുമ്പോൾ രചയിതാവിന്റെ സൂക്ഷ്മമായ ശ്രദ്ധയാണ് ഈ പുസ്തകത്തെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നാടോടിക്കഥകളുടെ പാരമ്പര്യവും അറേബ്യൻ കഥകളിലെ കൗതുകഘടകവും ഇതിലുണ്ട്. മണ്ണടരുകളിലെ മഴമണം പോലെ പ്രണയവും ഏകാന്തതയും ഭ്രാന്തും ഒന്നിച്ചു ചേർന്ന് ഒരു മായികലോകം സൃഷ്ടിക്കുകയാണ് ഈ നോവൽ. രചിതാവിന്റെ ആദ്യ കൃതി എന്ന നിലയിൽ, തിരഞ്ഞെടുത്ത ഈ രചനാമണ്ഡലം മികച്ച നിലവാരം പുലർത്തിരിക്കുന്നു. വേരുകൾ തിരഞ്ഞു പോകുന്ന മനുഷ്യരെ ആദ്യമായല്ല മലയാള സാഹിത്യം കാണുന്നത്, എങ്കിലും ആത്തി എന്ന പെൺകുട്ടി മനസ്സിൽ ഇടം നേടുന്നുണ്ട്. വാർധക്യത്തിൽ നിന്നു കൊണ്ട് തന്റെ പിൻതലമുറക്കാരെ കാത്തിരിക്കുന്ന മറ്റു കഥാപാത്രങ്ങളും ഇന്ത്യൻ മണ്ണിലെ കുടുംബവ്യവസ്ഥയുടെ മാറിയ മുഖമാണ് വെളിപ്പെടുത്തുന്നത്.
സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളാണ് ഇവയെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. അത്തരം തെറ്റിദ്ധാരണകള് അപകടമാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, സാമൂഹിക സമ്മർദ്ദങ്ങൾ, ജീവശാസ്ത്രപരമായ ഘടകങ്ങൾ, ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, ഗാർഹിക–തൊഴിൽ സമ്മർദ്ദങ്ങൾ പോലുള്ള ആഘാതങ്ങൾ പലപ്പോഴും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം.
കോഴിക്കോട് ആർഇസിയിൽ അബ്ദുൽ ഗഫാർ അധ്യാപകനായിരിക്കെയാണ് രാജൻ പൊലീസ് ക്രൂരതയ്ക്ക് വിധേയനാകുന്നത്. രാജൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജൻ എന്നൊരാൾ ഉൾപ്പെട്ടിരുന്നു. അയാളെത്തേടി പൊലീസ് ഊർജിത തിരച്ചിലിലായിരുന്നു. പ്രതിയായ രാജനെ കണ്ടെത്താൻ വേണ്ടി നടത്തിയ പൊലീസ് അന്വേഷണം രാജൻ എന്ന പേരുള്ളവരിലേക്കെല്ലാം എത്തി അക്കാലത്ത്. അടിയന്തരാവസ്ഥയുടെ സവിശേഷത. ആരെയും എന്തും ചെയ്യാൻ, എന്തു സംഭവിച്ചാലും ആരും ചോദിക്കാനില്ലാത്ത, പൊലീസ് സർവാധികാരികളായ കാലം.
1979 മുതൽ 84 വരെ വാരികയിൽ പ്രസിദ്ധീകരിച്ച വിജയന്റെ പംക്തികൾ വീണ്ടും പൂർണമായി സമാഹരിച്ചിരിക്കുകയാണ് പി.കെ.രാജശേഖരൻ, ഇന്ദ്രപ്രസ്ഥം എന്നു വിജയൻ തന്നെ പേരിട്ട പംക്തിയുടെ അതേ പേരിലുള്ള പുസ്തകത്തിൽ. ഈ പുസ്തകം ആദ്യമായി അപൂർണമായി സമാഹരിച്ചപ്പോൾ വിജയൻ ക്ഷമാപണം നടത്തിയിരുന്നു.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളും ചൈനയുടെ രഹസ്യാന്വേഷണ ഏജൻസികളും തമ്മിലുള്ള എലിയും പൂച്ചയും കളിയാണ് ഈ നോവലിന്റെ പ്രധാന ഘടകം. ഡാവിഞ്ചി കോഡ് പോലെ രഹസ്യ കോഡുകളും അവയുടെ ഡി കോഡിങ്ങും ഒക്കെയായി വായനക്കാരെ പിടിച്ചിരുത്തുന്ന ഒരുപാട് ഘടകങ്ങൾ ഈ നോവലിൽ ഉണ്ട്.
വർഷം 2004. പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയം ആഘോഷിക്കുന്നു. സൗരവ് ഗാംഗുലിയാണ് ക്യാപ്റ്റൻ. ഡ്രസിങ് റൂമിൽ ആഘോഷത്തിന്റെ ആരവം. വില കൂടിയ ഷാംപെയ്ൻ പതഞ്ഞു പൊങ്ങുന്നു. സൗരവ് സംസാരിക്കാൻ തുടങ്ങി. വിജയത്തിൽ പങ്കാളികളായ ഓരോരുത്തരെയും അദ്ദേഹം പേരെടുത്ത് അഭിനന്ദിച്ചു. നന്ദി പറഞ്ഞു.
അംബേദ്കറും അദ്ദേഹത്തിന്റെ മരിക്കാത്ത ആശയങ്ങളും വീണ്ടും ചർച്ചയാകാൻ കാരണം ശശി തരൂർ തയാറാക്കിയ ജീവചരിത്രമാണ്. ആശയ ചരിത്രവും. പരാമ്പരാഗത രീതിയിലോ ശൈലിയിലോ അല്ല തരൂർ അംബേദ്കറിന്റെ ജീവിതം പറയുന്നത്.
ഫലഫൂയിഷ്ടമായ ഹൈമതടങ്ങളും മലഞ്ചരിവുകളും കൃഷിയിടങ്ങളാക്കി മാറ്റിയ കാലുഷ്യമറിയാത്ത ഗ്രാമീണരിലൂടെ യാത്ര കടന്നു പോകുന്നത്. ഓരോ മുഖങ്ങളിലെയും ശൈശവ തുല്യമായ നിഷ്കളങ്കത അദ്ദേഹം സഹയാത്രികനായ ക്യാമറിൽ പകർത്തുന്നുമുണ്ട്.
ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം സ്വന്തം ജീവിതചിത്രങ്ങളും അദ്ദേഹം ചേർത്തുവയ്ക്കുന്നുണ്ട്. സമാന്തരമായ പാളങ്ങൾ തന്നെയാണവ. പരസ്പരം ഇഴുകിച്ചേർന്നും വേർപിരിഞ്ഞും മുന്നോട്ടുപോയവ. സഹോദരിമാരുടെ വിവാഹം നടത്താൻ ഉൾപ്പെടെ കഷ്ടപ്പെട്ടതിന്റെ കഥകൾ നിസ്വാർഥരായ തൊഴിലാളികളുടെ അവസാന തലമുറയുടെ കൂടി കഥയാണ്.
ഈ സമാഹാരത്തിലെ കവിതകൾ വായിക്കുമ്പോൾ ഉള്ളിൽ നിന്ന് ചോര പൊടിയും. സ്നേഹരാഹിത്യത്താൽ ശ്വാസം മുട്ടുന്ന പോലെ തോന്നും. എത്ര അടച്ചു കെട്ടി വച്ചതായാലും പിരിഞ്ഞു പോയവരുടെ ഓർമ പൂട്ട് തകർത്ത് പുറത്തു വരും. ഒരിക്കൽ മുറിവേറ്റവരാണെങ്കിൽ വീണ്ടും വീണ്ടും ആ മുറിവിൽ നിന്ന് രക്തമിറ്റും.
തലമുറകളിലേക്ക് ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ ആചാരങ്ങൾക്കപ്പുറം ആഘോഷമാവുന്ന കാഴ്ചകളാണ് മതപ്പാടുകൾ എന്ന പുസ്തകത്തിൽ അരുൺ എഴുത്തച്ഛൻ പരിചയപ്പെടുത്തുന്നത്. “വിശുദ്ധപാപങ്ങളുടെ ഇന്ത്യ” എന്ന പുസ്തകത്തിന്റെ തുടർച്ച.
ഓർമകളിൽ മുഞ്ഞ പടരുന്ന കാലത്ത് മനഃസാക്ഷിയെ പണയംവച്ചതെവിടെ എന്ന അന്വേഷണമാണ് ഈ നോവൽ. എന്നാൽ, നോവലുകളിൽ വായിച്ചു പരിചയിച്ച കഥയുടെ അടരുകളല്ല ഈ താളുകളിലുള്ളത്. കഥയേക്കാൾ സംഭവബഹുലമായ വർത്തമാനങ്ങളാണ്.
നിങ്ങളെപ്പോലെ വിദ്യാസമ്പന്നയായിട്ടുള്ള, ധാരാളം യാത്ര ചെയ്തിട്ടുള്ള, നല്ല വായനയുള്ള, പണത്തോട് ആർത്തി ഇല്ലാത്ത ഒരാൾ പാവങ്ങളെ സഹായിക്കില്ലെന്നുവെച്ചാൽ പിന്നെ അവർ മറ്റാരിൽ നിന്നും തന്നെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ജീവിതത്തിൽ നിങ്ങൾ എന്തു നേടാനാണ് കാത്തിരിക്കുന്നത്!
ശ്രീവിദ്യയുടെ പ്രണയത്തിനും ജീവിതത്തകർച്ചയ്ക്കും സാക്ഷി നിന്ന ബാബു അവരുടെ അവസാനകാലത്തിന്റെ ദുരന്തവും തീക്ഷ്ണമായി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ, തന്നെ വിശ്വസിച്ച് എല്ലാം തുറന്നുപറഞ്ഞവരെ വഞ്ചിക്കാൻ തയാറുമല്ല. അതുകൊണ്ടുതന്നെ പല അപ്രിയസത്യങ്ങളും തുറന്നുപറയാൻ തനിക്ക് കഴിയില്ലെന്ന് അന്തസ്സോടെ സമ്മതിക്കുന്നുമുണ്ട്.
വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു എല്ലാവരും. എന്നാൽ വേണുഗോപാലും സംഘവും പിൻമാറാൻ തയാറായിരുന്നില്ല. എബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പിൽപെട്ട ദാതാവിനെയായിരുന്നു അവർക്കാവശ്യം. ഇന്ത്യ ഗവൺമെന്റിന്റെ അനുമതിയും. 1994 ഓഗസ്റ്റ് 2. വേണുഗോപാൽ ഐസിയു പരിസരത്തു തന്നെയുണ്ടായിരുന്നു. പല ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫോൺ വിളികൾ. നീണ്ടുപോകുന്ന ചർച്ചകൾ. ഡോക്ടറുടെ മനസ്സിൽ പോലും സംശയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ചരിത്രനേട്ടം വഴിമാറിപ്പോകുമെന്ന ഭയം.
ന്യൂയോർക് ടൈംസ് ബെസ്റ്റ്സെല്ലെർ ലിസ്റ്റിൽ നൂറ്റിയേഴ് ആഴ്ചകളോളം ഇടം പിടിച്ച കട്ടിങ് ഫോർ സ്റ്റോൺ (Cutting for Stone) എന്ന നോവലിന്റെ രചയിതാവായ അബ്രഹാം വർഗീസിന്റെ 2023-ൽ പുറത്തിറങ്ങിയ നോവലാണ് ദ കവനന്റ് ഓഫ് വാട്ടർ (The Covenant of Water).
വിശ്വസിച്ചവരിൽ നിന്നും ആശ്രയിച്ചവരിൽ നിന്നും നേരിടേണ്ടിവന്ന മരണത്തേക്കാൾ മാരകമായ അനുഭവങ്ങളാണ് എച്ച്മുക്കുട്ടിയെ അറിയപ്പെടുന്ന എഴുത്തുകാരിയാക്കിയത്. സഹിച്ചും ക്ഷമിച്ചും പോരാടിയും ദുരിതക്കടൽ നീന്തിയ അവർ അനുഭവങ്ങൾ മറയില്ലാതെ എഴുതിയതോടെ ഞെട്ടിപ്പിക്കുന്ന അധ്യായങ്ങൾ വായിക്കാൻ മലയാളം നിർബന്ധിതമായി.
പല കാലത്ത് വായിച്ച പുസ്തകങ്ങളുടെ ചരിത്രം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത എഴുത്തുകാർ. എഴുതിയ പുസ്തകങ്ങൾ. ഇനി എഴുതാനിരിക്കുന്നവ. അവ സമാഹരിച്ചപ്പോഴാണ് പുസ്തകപ്പുഴു എന്ന പുസ്തകം പിറന്നത്. സക്കറിയ സാറിന് സ്നേഹപൂർവം സമർപ്പിച്ച ഈ പുസ്തകത്തിൽ ലേഖനങ്ങൾ, കുറിപ്പുകൾ, പരിഭാഷകൾ, വിവർത്തന കവിതകൾ എന്നിങ്ങനെ മലയാള, ലോക സാഹിത്യത്തിന്റെ ഏറ്റവും ഉജ്വലമായ ചില അധ്യായങ്ങൾ ചിതറിക്കിടക്കുന്നു.
ആനയുടെയും കടുവയുടേയുമൊക്കെ അതിശയം കലർന്ന ജീവിതം അധികമാരും പറഞ്ഞു കേട്ടിട്ടില്ല. കാട്ടിലെ ജീവികളെക്കുറിച്ച് നന്നായി പഠിച്ച് ആധികാരികമായി എഴുതിയിരിക്കുന്നതിനാൽ മുതിർന്നവർക്കും ഈ പുസ്തകം പുതിയ അറിവുകൾ സമ്മാനിക്കും.
കന്റോൺമെന്റ് കഥകൾ യഥാർഥ ജീവിതം തന്നെ കഥ പോലെ പറയുന്നു. അനുഭവങ്ങൾ തന്നെ ഒരു ഘട്ടം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ അവ അനുഭവിച്ചവർക്കുപോലും കഥകളാണല്ലോ. പൊട്ടിച്ചിരിപ്പിക്കുന്നവ മുതൽ ഉള്ളു പൊള്ളിക്കുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങൾ വരെ ഈ സമാഹാരത്തിലുണ്ട്. കണ്ടതും കേട്ടതും അനുഭവിച്ചതുമായ പച്ചയായ ജീവിതം.
മൂന്നു തലമുറയിലെ വ്യത്യസ്തമായ ജീവിതശൈലികളുള്ള ആറോ ഏഴോ സ്ത്രീകളും അവർക്ക് ചുറ്റും നമ്മൾ പരിചയപ്പെടുന്ന വളരെ ചെറിയ ഒരു കൂട്ടം പുരുഷന്മാരുമാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. മനുഷ്യമനസ്സുകളുടെ ഒരിക്കലും അറിയപ്പെടാതെ പോകുന്ന പല സങ്കീർണ്ണതകളും ഈ നോവലിൽ അനാവൃതമാകുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സ്..
കലാകാരൻ എന്ന പുല്ലിംഗത്തിന്റെ സ്ത്രീലിംഗപരിഭാഷയല്ല കലാകാരി എന്ന് അവർ എഴുതുന്നുണ്ട്. ശിൽപ്പകല, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, മ്യൂറൽ പെയിന്റിങ്, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന ഒരു സ്ത്രീ എന്നു കേവലാർഥത്തിൽ എടുക്കാവുന്ന ഒന്നായിട്ടുമല്ല കവിത ബാലകൃഷ്ണൻ 'കലാകാരി' എന്ന വാക്ക് പ്രയോഗിക്കുന്നത്.
നിഷ്കളങ്ക നർമത്തിന്റെ അടിയൊഴുക്കാണ് പ്രത്യേകത. കൃത്രിമമല്ലാത്ത നാട്ടുഭാഷയുടെ ലാളിത്യം പകരുന്ന നവോൻമേഷവും വളരെ വലുതാണ്. എന്നാൽ, സാമൂഹിക പ്രശ്നങ്ങളെ കഥയിലേക്കു കൊണ്ടുവന്ന് അനായാസ വായനയ്ക്കു വിരുന്നൊരുക്കുന്നുണ്ടെങ്കിലും കഥകളെന്ന നിലയിൽ ഇവ വലിയ സാധ്യതകളുടെ വാതിൽ തുറക്കുന്നില്ല.
ബാലസാഹിത്യ വിഭാഗത്തിൽ ഇത്തവണ കേന്ദ്ര പുരസ്കാരം നേടിയ കൃതി. ഏതു പ്രായക്കാർക്കും വായിച്ചു രസിക്കാവുന്ന 20 കഥകളുടെ സമാഹാരമാണിത്. ഗ്രാമത്തിലെ തറവാട്ടിൽ കൊച്ചുമക്കളെ കാത്തിരിക്കുന്ന മുത്തശ്ശിയും മുത്തഛനും. അവധിക്കാലത്ത് കുട്ടികൾ എത്തുന്നു. കഥ കേൾക്കുക, മുത്തശ്ശി തയാറാക്കുന്ന അപൂർവ രുചിയുള്ള വിഭവങ്ങൾ രുചിക്കുക, ഗ്രാമത്തെ അറിയുക, അനുഭവിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യം. അവരെ പൂർണമായി സന്തോഷിപ്പിച്ചും മനസ്സു നിറച്ചും കഥയുടെ അക്ഷയ നിധി തുറക്കുകയാണ് മുത്തശ്ശി.
രോഗം, ഏകാന്തത, കുടുംബ പശ്ചാത്തലം തുടങ്ങിയവ ഒരാളെ വായനയിലേക്കും എഴുത്തിലേക്കും തള്ളിയിടാനുള്ള ഏറ്റവും കുറഞ്ഞ കാരണങ്ങളിൽ ചിലതാണ്.സുരേഷ് മേനോൻ താൻ കുട്ടിക്കാലത്തു തന്നെ വായനയിലേക്കെത്തിപ്പെട്ട ചില വിവരങ്ങളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്. എഴുത്തുകാരും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കൗതുകരമായ വിവരങ്ങളുടേയും സമൃദ്ധമായ വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്.
1888-ലെ വൈറ്റ്ചാപ്പലിലെ ജാക്ക് ദി റിപ്പർ കുറ്റകൃത്യങ്ങളും 2015-ൽ സ്വീഡനിലെ ഫാൽക്കൻബർഗിൽ നടന്ന കുറ്റകൃത്യങ്ങളും പരസ്പരബന്ധിതമായ ഒരു പരമ്പരയാണെന്ന് അവർ മനസിലാക്കുന്നത് ഞെട്ടലോടെയാണ്. അലക്സിസിനും എമിലിയ്ക്കും ഒടുവിൽ മാത്രമാണ് കൊലയാളിയുടെ ഐഡന്റിറ്റിയെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
‘ചതുരമല’ എന്ന രാഹുൽ ശങ്കുണ്ണിയുടെ കഥാസമാഹാരത്തിൽ ഇതുൾപ്പെടെ 8 കഥകളാണുള്ളത്. രാഹുൽ ശങ്കുണ്ണിയുടെ കഥകൾ മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി വിശകലനം ചെയ്യുന്നവയാണ്.
പ്രതീക്ഷിച്ച കോണുകളിൽ നിന്ന് സഹായം ലഭിക്കാതിരുന്നപ്പോഴും ചോട്ട എന്ന ആനയെ സംരക്ഷിക്കുകയും ആ ജീവിക്കുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച് സാഹസികമായി കടൽ കടക്കാൻ തയാറായ ജഹാന്റെ ജീവിതം, മൂല്യങ്ങളും പ്രായോഗിക ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം കൂടിയാണ്.
ഭാവിയെന്നത് ആസാധ്യമാകുമോ എന്നു പോലും പേടിച്ച നാളുകൾ. പിന്നിട്ട ആ കാലത്തിന്റെ അനുരണനങ്ങളുണ്ട് മലയാളത്തിന്റെ കൃതഹസ്തനായ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ ഒരുക്കിയ സ്വയംവരം എന്ന നോവലിൽ. ബഹിരാകാശത്തെത്തിയ സഞ്ചാരികളുടെ ജീവിതത്തിൽ വൈറസ് സൃഷ്ടിക്കുന്ന അപായ സൂചനകളിലൂടെ വരും കാലത്തിനുള്ള സൂചനകൾ കൂടി നൽകുന്ന പ്രവചന പുസ്തകം.
അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് വില്പനക്കാരന്റെ ത്വര തിരിച്ചറിഞ്ഞ ജോണ് എന്ന അധ്യാപകനാണ് കോട്ടയത്തെ സമ്പൂര്ണ സാക്ഷരമാക്കുന്നതിന്റെ പ്രവര്ത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം സമ്പൂര്ണ സാക്ഷരയിലേക്ക് വരുന്നതിന് വിലങ്ങുതടിയായി നിന്നുവെന്ന് കരുതപ്പെടുന്നത് കുട്ടപ്പന് എന്ന തെങ്ങുകയറ്റ തൊഴിലാളിയാണ്. അങ്ങനെ രാജുവും കുട്ടപ്പനും ഈ അന്വേഷണത്തിലെ രണ്ട് ധാരകളായിത്തീരുന്നു. സദാനന്ദന്റെ ഓര്മ്മകൾ അത്ര നിഷ്കളങ്കമല്ലെന്നു മനസ്സിലാക്കുന്നതോടെ എഴത്തുകാരനും സുഹൃത്ത് രണ്ജിത്തും രാജുവിനെയും കുട്ടപ്പനെയും തിരക്കി കുറ്റാന്വേഷകരെപ്പോലെ പുറപ്പെടുന്നു.
28–ാം വയസ്സിൽ പട്ടാപ്പകൽ നടുറോഡിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ട മൂസവാലയുടെ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും പഞ്ചാബ് മുക്തമായിട്ടില്ല; രാജ്യവും. ഊർജിതമായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. അവയ്ക്ക് ഉത്തരം നൽകാൻ ഭരണകൂടങ്ങൾക്കു കഴിയുന്നില്ല. ബാൽക്കൂറിന്റെ വാക്കുകളിലുള്ളത് ഓരോ പഞ്ചാബുകാരനും ഉറക്കെപ്പറയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ തന്നെയാണ്. എന്നാൽ, എത്ര ഉറക്കെ മുഴങ്ങുമ്പോഴും ആ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പശ്ചാത്തലത്തിലാണ് അന്വേഷണാത്മക പത്രപ്രവർത്തകൻ ജുപീന്ദർജിത് സിങ് മൂസവാലയെ കൊന്നതാര് എന്ന പുസ്തകവുമായി എത്തുന്നത്.
‘പാതാളപ്പിടപ്പ്’ എന്ന കഥ വായിച്ചു കഴിയുമ്പോൾ മനസ്സിലൊരു പിടച്ചിലുറപ്പാണ്. അനൂപ് വിന്യസിച്ചിരിക്കുന്ന വാക്കുകളിലും സൂചനകളിലും പിടിച്ചു കഥയ്ക്കുള്ളിലേക്കു തൂങ്ങിയിറങ്ങുന്ന വായന അവസാനനിമിഷം, അപ്രതീക്ഷിതമായി പിടിവിട്ടു താഴേക്കുപതിക്കും. ഏതൊരു സിനിമയും വെബ്സീരിസും തരുന്നതിനേക്കാൾ വലിയൊരു ഉന്മാദവും ദൃശ്യപ്പൊലിമയും പകർന്നു തരും കഥയിലെ വാവാച്ചണ്ണന്റെയും വയസ്സിത്തള്ളയുടെയും ജീവിതവായന. കഥയുടെ വളവുകളിലും തിരിവുകളിലും പകപ്പിന്റെ ഒരു ആവിവണ്ടി കൂകിപ്പായുന്നതു വാവാച്ചണ്ണന്റെ മനസ്സിലൂടെ മാത്രമല്ല, വായനക്കാരുടെയും ഉള്ളിലൂടെയാണ്.
തന്റെ സ്വപ്നത്തിനായി തന്റെ ഉയിരും ഉണർവും നൽകിയ ബൊളിവർ, ഒടുവിൽ അധികാരത്തിൽ നിന്നും തുരത്തപ്പെട്ട്, കൊലയാളികളാൽ വേട്ടയാടപ്പെട്ട്, അകാലവാർദ്ധക്യംകൊണ്ടും മാരകമായ അസുഖംകൊണ്ടും ദുർബലനായി പോകുന്നു. തന്റെ പ്രിയപ്പെട്ടവർ തന്നെ, പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരായി മാറുമ്പോൾ എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ച് അവസാനയാത്രയ്ക്ക് പുറപ്പെടുകയാണ് അദ്ദേഹം.
'രോഗാതുര'മായ മനസ്സുകൾ ഈ കഥകളിൽ പൂക്കളായി വിരിയുന്നുണ്ട്. സഹതാപത്തിനല്ല, ജീവന്റെ അവകാശങ്ങൾക്കായി അവ നിശ്ശബ്ദം വിലപിക്കുന്നുണ്ട്. അതേസമയം പ്രത്യാശയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുന്നുമുണ്ട്. "റാബിറ്റ് സിൽഡ്രോം" കുറേ പാവം മനുഷ്യരുടെ ആത്മഗതങ്ങളാണ്.
കരിയന്റെ സ്വന്തം ഭാഷയിലാണ് ഈ ജീവിതപുസ്തകം എഴുതിയിരിക്കുന്നത്. ആത്മഭാഷണം. അച്ചടിഭാഷയേക്കാൾ സംസാരഭാഷയിൽ പറഞ്ഞ ജീവിതകഥ. ഇതിൽ കാലമുണ്ട്, ജീവിതമുണ്ട്. സംസ്കാരവും ചരിത്രവുമുണ്ട്. വർത്തമാനവും ഭാവിയുമുണ്ട്. ഒപ്പം നക്സലൈറ്റുകളെക്കുറിച്ചും വയനാട്ടിൽ പാർട്ടിയുടെ വളർച്ചയെക്കുറിച്ചുമുള്ള സത്യസന്ധമായ വിവരണവും. വർഗീസിനെക്കുറിച്ച് ഇതിനോടകം പല പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്ര അടുത്തുനിന്നും എന്നാൽ കാൽപനികതയുടെ അതിഭാവുകത്വമില്ലാതെയും എഴുതപ്പെട്ട വിവരണങ്ങൾ കുറവാണ്. ഹൈസ്കൂൾ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് കരിയൻ വർഗീസിനെ കാണുന്നത്. വർഗീസും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമാണ് ജീവിതം മാറ്റിമറിക്കുന്നതും. എന്നാൽ വിദ്യാഭ്യാസം തുടരാനായില്ല. അതിനെക്കുറിച്ച് ഖേദമുണ്ടോ എന്ന ചോദ്യത്തിനു കരിയനു മറുപടിയില്ല. ഉള്ളിൽനിന്നുള്ള വേദനയുടെ ചീള് കണ്ണിലൂടെ കടന്നുപോകുന്നതു കാണാമെന്നു മാത്രം.
Results 1-100 of 742