Download Manorama Online App
അധ്യായം: നാല് ചാത്തുക്കുട്ടിക്ക് സ്വന്തമായി വീടോ നാടോ ഉള്ളതായി ആർക്കുമറിയില്ല. കാടാണവന്റെ താവളം. ഏത് കാട്, എവിടുത്തെ കാട് എന്നൊന്നും ചോദിക്കരുത്. കുറ്റിക്കാട് മുതൽ കൊടുംകാട് വരെയുള്ള ഏത് കാടും അവന് താവളമാക്കും. ഏറിയാൽ രണ്ടോ മൂന്നോ ആഴ്ച മാത്രമേ ഒരു കാട്ടിൽ നിൽക്കുകയുള്ളു. ഒരു മരഞ്ചാടിയെപ്പോലെ
അധ്യായം: മൂന്ന് വലിയ മുത്തശ്ശി മരത്തിന്റെ ചോട്ടിലിരുന്ന് മൂത്തേടവും സുരക്ഷ ഭടന്മാരും കാര്യമായ ചർച്ചയിലായതോടെ വണ്ടിയിൽ കാർത്തികയും സുഭദ്ര തമ്പുരാട്ടിയും മാത്രമായി. കുതിരക്കാരൻ അടുത്തുള്ള തോട്ടിൽ നിന്നും കുടത്തിൽ നിറയെ വെള്ളമെടുത്ത് കുതിരകൾക്ക് നൽകി. അവ ആർത്തിയോടെ വെള്ളം കുടിച്ചു. വണ്ടിയിൽ നിന്ന്
അധ്യായം: രണ്ട് "ചരകൻ, സുശ്രുതൻ, വാഗ്ഭടൻ.. വൈദ്യശാസ്ത്രത്തിലെ മഹാമനീഷികൾ. ഇവരിൽ വാഗ്ഭടൻ വടക്കു പടിഞ്ഞാറുള്ള സിന്ധുരാജ്യത്താണ് ജനിച്ചത്. പാരമ്പര്യമായി വൈദ്യകുടുംബം തന്നെ. മഹാവൈദ്യനായ മുത്തശ്ശന്റെ പേരും വാഗ്ഭടൻ എന്നു തന്നെയാണ് കേള്‍വി. പിതാവായ സിംഹഗുപ്തന്റെ ശിക്ഷണത്തിൽ വളർന്ന വാഗ്ഭടൻ താൻ
ചന്ദ്രവിമുഖി -അധ്യായം: 1 കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്‍
അധ്യായം: ഇരുപത്തിരണ്ട് അതേ ആനന്ദത്തോടെയാണ് മൈക്കിളിന്റെ കഴുത്തിലേക്ക് കൈകളമർത്തി അവനെയെയും മാർഗരറ്റ് ഇല്ലാതാക്കിയത്. വിറായാർന്ന ശരീരത്തോടെ അവൾ ആ സെല്ലിനരികില്നിന്ന് മെന്റൽ സാനിറ്റോറിയത്തിന്റെ വിറകുപുരയിലേക്കെത്തി. ദീർഘമായി ശ്വസിച്ചു കൊണ്ട് അവൾ മുഹാറിനോട് പറയുവാനുള്ള വാക്കുകൾ അവൾ
"ഹോസ്റ്റലിലെ കുട്ടികളിലേറെയും നാട് പിടിച്ചിരുന്നു. പല മുറികളും ശൂന്യമായിരുന്നു. എന്റെ മുറിയിൽ ഞാൻ മാത്രമായി മാറിയിരുന്നു. എന്റെ മുറി ഉപയോഗിച്ചുകൊള്ളാൻ ഞാൻ അവരോട് പറഞ്ഞു. അവർക്ക് സമ്മതമായി. രാത്രി ആദ്യം മുറിയിൽ വന്ന അവൾക്ക് ഞാൻ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. ബോധം മറഞ്ഞ അവൾക്കരികിലേക്ക്
അധ്യായം - ഇരുപത് സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിനുശേഷം മുറിയുടെ വാതിൽ തുറന്ന് മാർഗരറ്റ് പുറത്തിറങ്ങി. അവിടെ കീർത്തിയുടെ സഹപ്രവർത്തകർ അക്ഷമയോടെ നിലയുറപ്പിച്ചിരുന്നു. നിറമിഴികളോടെ അവളുടെ അമ്മയുമുണ്ടായിരുന്നു. അമ്മക്ക് മുന്നിൽ മാർഗരറ്റ് ഒരു നിമിഷം നിന്നു. വെറുതെ അവരെ നോക്കുക
മാർഗരറ്റ് അയാളെ പിന്തുടർന്ന് പിന്നെയും പിന്നെയും അയാളെ വെട്ടി. വെട്ടുകൾക്ക് ആഴമുണ്ടാകുന്നില്ല എന്ന് മനസ്സിലാക്കി അവർ സ്റ്റോർ റൂമിൽ നിന്നും മഴുവെടുത്ത് അയാളെ തുരുതുരാ വെട്ടി. അയാൾ ഒഴിഞ്ഞു മാറാനും കുതറിയോടാനും തിരിച്ചാക്രമിക്കാനുമൊക്കെ ശ്രമിച്ചു. എന്നാൽ അവൾ പറഞ്ഞത് പോലെ അയാളുടെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. അതിൽ നിന്നും അയാൾക്ക് മോചനമില്ലായിരുന്നു. യാതൊരു തെറ്റും ചെയ്യാതിരുന്ന ആ മനുഷ്യൻ മാഗീസ് നെസ്റ്റിൽ ചോരവാർന്ന് മരിച്ചു...!
അധ്യായം: പതിനെട്ട് "നീ തിരക്കുള്ള ആളാണെന്നറിയാം. തിരക്കില്ലായ്മയിൽ നിന്നും തിരക്കുകളിലേക്കുള്ള നിന്റെ വളർച്ച എന്റെ കൺമുന്നിലും കരുതലിലുമാണ്. അതുകൊണ്ട് പറയുന്നത് അനുസരിക്കുക. സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്." മുഹാജിര്‍ മാർഗരറ്റ് പറഞ്ഞത് അനുസരിച്ചു. അയാൾ ആ ഡയറി വാങ്ങി. അയാൾക്കൊന്നും
അവളെ എങ്ങനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നയാൾക്കറിയില്ലായിരുന്നു. ഈ സങ്കടം കാണാതിരിക്കാനാണ് അയാൾ അറിഞ്ഞ കാര്യങ്ങൾ അവളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചത്. പക്ഷെ എല്ലാം അറിഞ്ഞേ തീരൂ എന്നവൾ വാശി പിടിച്ചു...! "എന്റെ മുഹാജിർ... എന്തൊരു വിധിയാടാ തുടച്ചു കൊണ്ട് കീർത്തി പിന്നെ പതിയെ
അധ്യായം: പതിനാറ് അവൾ അൽപ്പനേരം നിശ്ശബ്ദയായി ഇരുന്നശേഷം പറഞ്ഞു: ദിലീപേട്ടാ... ഒരാഴ്ച മുൻപ് ഈ സിറ്റിയിലെ ഐ.ടി പാർക്കുകളിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ ഒരു രഹസ്യ റെയ്ഡുണ്ടായിരുന്നു. ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സ്പെഷ്യൽ ബ്രാഞ്ച് സി.ഐ
അധ്യായം: പതിനഞ്ച് കീർത്തിയുടെ വീടിന് മുന്നിൽ സെക്യൂരിറ്റി ഉണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ട് വീടെത്തുന്നതിനും ഒന്നര കിലോമീറ്റർ മുൻപ് ദേവാനന്ദ് അവളെ വഴിയരികിൽ ഇറക്കി വിട്ടു. അവൾ ചില ഇടവഴികളിലൂടെ നടന്ന് വീടിന് പിന്നാമ്പുറത്തെ പറമ്പിലൂടെ അടുക്കള ഭാഗത്തെത്തി. "നീ ഇതെവിടെയായിരുന്നു
അധ്യായം: പതിനാല് "പാവപ്പെട്ട ഒരാൾ അക്രമത്തിനിരയായത് അന്ന് പത്രമാധ്യമങ്ങളിലൊന്നും വലിയ വാർത്തയായില്ല. ആ മനുഷ്യൻ ജീവിച്ചോ മരിച്ചോ എന്നൊന്നും ഒരാളും അന്വേഷിച്ചില്ല. കേസും അന്വേഷണവുമൊന്നും ഉണ്ടായില്ല. ബോധമറ്റ്, രക്തം വാർന്ന് ചുരത്തിൽ കിടന്ന അച്ഛനെ ഏതോ ലോറിക്കാരാണ് അടുത്തുള്ള
ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. അന്നോളം അപരിചിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എവിടേക്കാണെന്നറിയില്ല. ആരൊക്കെയാണ് ഒപ്പമുള്ളതെന്നറിയില്ല. എന്താണ് അവരുടെ ഉദ്ദേശ്യമെന്നും അറിയില്ല. ആ യാത്രയെത്തുടർന്ന് എന്തൊക്കെയാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. എന്തൊരവസ്ഥയാണ്.! ഡ്രൈവറെ
അധ്യായം: പന്ത്രണ്ട് "എനിക്കറിയില്ലെടോ.... എന്തായാലും അയാളൊരു സാധാരണക്കാരനല്ല. മൂർച്ചയേറിയ വാക്കുകളാണ് അയാളുടേത്. വാക്കുകൾ അറിഞ്ഞുപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അവ മനസ്സിൽ തുളഞ്ഞു കയറും. ഒന്നിനേയും കൂസാത്ത ആ സംസാരത്തിന് മുന്നിൽ ആരും തോറ്റ് പോകും. എന്ത് പറയണമെന്നും എന്ത് ചെയ്യണമെന്നും വ്യക്തമായ
കീർത്തി ഫോണിന്റെ സ്ക്രീനിൽ പലവട്ടം നോക്കി. ഒരു പരിചയവുമില്ലാത്ത നമ്പറായത് കൊണ്ട് തന്നെ അവൾ സംഭാഷണം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. നീണ്ട പൊട്ടിച്ചിരിക്ക് ശേഷമാണ് അയാൾ സംസാരിച്ച് തുടങ്ങിയത്. "നമ്മൾ തമ്മിൽ പരിചയമൊന്നുമില്ല. നേരിൽ കണ്ടിരിക്കാനും വഴിയില്ല. പക്ഷെ എനിക്ക്
അധ്യായം: 10 കവലയിലെ ഓവർ ബ്രിഡ്ജിന് സമീപത്തെ ബാഡ്മിന്റൺ കോർട്ടിന് പിന്നിലുള്ള മാനസികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് കീർത്തി കാർ നിർത്തിയിറങ്ങി. മാസത്തിൽ രണ്ടോ മൂന്നോ വട്ടം അവൾ അവിടെയെത്താറുണ്ട്. തന്റെ കോളജ്മേറ്റും അടുത്ത സുഹൃത്തുക്കളിലൊരാളുമായ മൈക്കിളിനെ കാണാനായിരുന്നു അത്. അവൾ ചെന്ന് കഴിഞ്ഞാൽ
അധ്യായം: ഒൻപത് "നീ എന്തിനവിടെ പോയി? ഡയറി അവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ? നിനക്കത് സംബന്ധിച്ച വല്ല ഇൻഫൊർമേഷനും എവിടെ നിന്നെങ്കിലും കിട്ടിയിരുന്നോ?" "ഡയറി അവിടെ ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ കാമ്പസിലെ യൂണിയൻ കലോത്സവം ഉദ്ഘാടനം ചെയ്തത്
ഊഷ്മളമായ സ്നേഹബന്ധത്തിന്റെ അനുകമ്പയും, പരിഗണനയും അവളിൽ നിന്നും പ്രതീക്ഷിച്ചു. ഏറ്റവും ചുരുങ്ങിയത് പോലീസിന്റെ മൂന്നാംമുറ പോലുള്ള സംഗതികളിൽ നിന്നെങ്കിലും അവൾ തന്നെ സംരക്ഷിച്ചു പിടിക്കും എന്ന് മാർഗരറ്റ് കരുതി. എന്നാൽ അടികിട്ടിയ നിമിഷം അവൾക്ക് മനസ്സിലായി, കീർത്തി ഒരു ഓഫീസറായി മാത്രമേ തനിക്ക് മുന്നിൽ നിൽക്കൂ. ഒരു കുറ്റവാളിയായി മാത്രമേ ഇനി അവൾ തന്നെ കാണൂ. മുഖം നോക്കാതെയുള്ള നടപടികളുമായി അവൾ മുന്നോട്ട് പോകും.
ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൂടി ആത്മഹത്യയിൽ ശരണം പ്രാപിച്ചതോടെ ശാരീരികവും മാനസികവുമായി ഉലഞ്ഞ അവസ്ഥയിലായിക്കഴിഞ്ഞിരുന്നു മാർഗരറ്റ്. താൻ ഈ വലിയ ലോകത്ത് ആർക്ക് വേണ്ടി ജീവിച്ചോ, അവർ തന്നോടൊന്ന് യാത്ര ചോദിക്കുക പോലും ചെയ്യാതെ പോയ്ക്കളഞ്ഞത് അവൾക്ക് കനത്ത ആഘാതമായി.
സ്വയം അസ്തമിക്കാൻ ഒലിവർ ഹൈറേഞ്ചിലേക്ക് യാത്രയായി. അഗാധമായ കൊക്കയുടെ ആമാശയത്തിലേക്കയാൾ ഒരു പഞ്ഞിക്കെട്ട് പോലെ താണ് പോയി. ഏതോ മെക്സിക്കൻ കവിയുടെ മരണത്തെക്കുറിച്ചുള്ള കറുത്ത വരികൾ രക്തത്താൽ കിടപ്പുമുറിയുടെ ചുമരിൽ കോറിയിട്ടതിന് ശേഷമാണയാൾ സ്വയംഹത്യയുടെ ആഴങ്ങളിലേക്കെടുത്ത് ചാടിയത്. വീക്കെന്റുകളിൽ ഔട്ടിങ്ങിന് പോകാതെ, ക്ലബുകളിൽ മിത്രങ്ങൾക്കൊപ്പം ആടിപ്പാടാതെ, ഉണ്ണാതെ, ഉറങ്ങാതെ, ചിരിക്കുകയോ, കരയുകയോ ചെയ്യാതെ മൗന മുദ്രിതമായ അധരങ്ങളോടെ, വാടിയ മുഖത്തോടെ സാദാ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവൻ മാത്രമായിരുന്നു അവസാന നാളുകളിൽ അയാൾ. ഒടുവിൽ അയാൾ തന്റെ പ്രശ്നങ്ങൾക്ക് കണ്ടെത്തിയ പ്രതിവിധിക്ക് പേര് മരണമെന്നായിരുന്നു.
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
ഏഴ് ദിവസം പോലീസിനെ വെട്ടിച്ചു നടക്കാൻ മാർഗരറ്റിനായി. ഈ ഏഴ് ദിവസവും തിരുവിതാംകൂർ-മലബാർ റൂട്ടിൽ തലങ്ങും വിലങ്ങും യാത്ര ചെയ്യുകയായിരുന്നു അവർ. ബസ്സുകളും തീവണ്ടികളും മാറി മാറിക്കയറിയും, പട്ടണങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ നാടോടികൾക്കൊപ്പം വിശ്രമിച്ചും മറ്റും. അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും പ്രസാധകയുമൊക്കെ ആയതിനാൽ ആളുകൾ എളുപ്പം തിരിച്ചറിയും എന്നത് കൊണ്ട് തലയിൽ സ്കാർഫ് ചുറ്റിയും മുഖത്ത് മാസ്ക്ക് ധരിച്ചുമൊക്കെയാണ് അവർ സഞ്ചരിച്ചത്. ഒടുവിൽ മലബാറിലെ ഒരു ബസ്റ്റാന്റിന് പിന്നിലുള്ള ചെറിയ വഴിവക്കിലുള്ള ടീഷോപ്പിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കെ അതുവഴി പോയ ചില പോലീസുകാർ അവരെ തിരിച്ചറിയുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിടികൂടുകയുമായിരുന്നു. അസഭ്യം പറഞ്ഞ് കുതറിയോടാൻ ശ്രമിച്ച അവരെ പോലീസ് കായികമായിത്തന്നെ കീഴടക്കി. മാർഗരറ്റ് പിടിയിലായ വിവരം അവിടത്തെ ഓഫീസർമാർ കീർത്തി സുധാകറിനെ അറിയിക്കുകയും അവളുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥർ അവിടെപ്പോയി അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
എന്റെ അനുജത്തിയുടെ ആത്മഹത്യക്കുത്തരവാദിയാണ് അവന്. പാവം എന്റെ സൂസൻ. അവനെ അവൾ അതിരറ്റ് സ്നേഹിച്ചു. എന്നാൽ അവനോ? അവളെ വഞ്ചിച്ചു. അത് കണ്ടെത്താനും അവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കീർത്തി പ്രതിനിധാനം ചെയ്യുന്ന ഫോഴ്സിന് കഴിഞ്ഞോ?
ഡാവിഞ്ചിയുടെ 'വിട്രൂവിയൻ മനുഷ്യ'നെ അനുസ്മരിപ്പിക്കുംവിധമാണ് തന്റെ എഴുത്തുമുറിയുടെ മാർബിൾ തറയിൽ ഡോ. മുഹാജിർ ചേതനയറ്റ് കിടന്നത്. അയാളുടെ ദേഹമാസകലം ആഴത്തിലുള്ളതും അല്ലാത്തതുമായ അൻപത്തിയൊന്നോളം വെട്ടുകൾ ഉണ്ടായിരുന്നു. അതൊരു അരുംകൊലയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു...!
"ഞാനാണ് അത് ചെയ്തത്! നിങ്ങളുടെ നിയമത്തിലെ പരമാവധി ശിക്ഷ കഴുമരമല്ലേ. അവനെ കൊന്ന കുറ്റത്തിന് സന്തോഷത്തോടെ ഞാനതേറ്റു വാങ്ങും." പതിഞ്ഞ, എന്നാൽ പതറാത്ത ശബ്ദത്തിൽ, തല ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അവളിത് പറഞ്ഞപ്പോൾ കീർത്തിയടക്കമുള്ളവർ അവരെ അവിശ്വസനീയതയോടെ നോക്കി."ആരെ സംരക്ഷിക്കാനാണ് മാർഗരറ്റ് ഈ കള്ളം പറയുന്നത്?" കീർത്തി ശബ്ദമുയർത്തി. അവളത് ചോദിച്ചില്ലായിരുന്നെങ്കിൽ അവിടെ സന്നിഹിതരായിരുന്നവരിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ ഈ ചോദ്യം ഉന്നയിച്ചേനേ. കാരണം മാർഗരറ്റ് എന്ന സ്ത്രീക്ക് തനിച്ച് ഇത്തരമൊരു കൊലപാതകം നടത്താനാകുമെന്ന് കീർത്തിയടക്കം അന്വേഷണ സംഘത്തിലെ ആരും തന്നെ വിശ്വസിച്ചിരുന്നില്ല. ആ സ്ത്രീക്ക് കൊലപാതകവുമായി നേരിട്ടോ അല്ലാത്തതോ ആയ ബന്ധമുണ്ടായിരിക്കാമെന്ന് മാത്രമാണ് അവർ ചിന്തിച്ചത്. തന്നേക്കാൾ ചെറുപ്പവും ഊർജസ്വലനുമായ ഡോ.മുഹാജിറിനെ മാർഗരറ്റിന് ആയാസപ്പെട്ട് പോലും കൊത്തിനുറുക്കാനാവില്ല എന്ന തീർച്ചയിലേക്ക് അന്വേഷണ സംഘം എത്തിയത് അങ്ങനെയാണ്.
ശാന്ത ശബ്ദമുണ്ടാക്കാതെ മെല്ലെ എണീറ്റു. പിന്നെ പുറത്തേക്ക് നടന്നു. മുന്നില്‍ വഴികള്‍ രണ്ടാണ്. ഒന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്ന നഗരചത്വരത്തിലേക്കുളള വഴി. മറ്റൊന്ന് നിഗൂഢതയുടെ കളിത്തൊട്ടിലായ ഉള്‍ക്കാട്ടിലേക്കുളള വഴി. പുറംകാഴ്ചയില്‍ അത് അനിശ്ചിതത്വത്തിന്റെ വഴിയാണ്. മനുഷ്യമാംസം മനസില്‍ ചുരമാന്തുന്ന കാട്ടുമൃഗങ്ങള്‍. വന്യതയും ക്രൗര്യവും മേയുന്ന ഉള്‍ക്കാട്. ശാന്ത അമാന്തിച്ചു നിന്നില്ല.
'മരവുരിയുടുത്ത് ധ്യാനമന്ത്രങ്ങളുമായി കായ്കനികള്‍ ഭക്ഷിച്ച് ഒരു ആശ്രമജീവിതം. അത് എനിക്ക് സാധ്യമാകുമോ ഭവാന്?' അവള് ആശങ്കയോടെ ചോദിച്ചു. 'എന്തുകൊണ്ട് സാധിച്ചു കൂടാ.. താപസന്റെ ഭാര്യയും താപസി. ശീലങ്ങള്‍ കൊണ്ട് വേരുറയ്ക്കാവുന്നതേയുളളു എന്തും... ഇന്നത്തെ ശീലം നാളെ മാറാം. നാളത്തെ ശീലം മറ്റന്നാളും...' ശാന്ത ഉത്തരം നല്കാനില്ലാതെ വിഷണ്ണയായി നിന്നു. ആശ്രമജീവിതം തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്താണ്. പക്ഷെ ഋഷ്യശൃംഗന് ഒരേ നിര്‍ബന്ധത്തിലാണ്. താത്പര്യക്കുറവ് അറിയിച്ചിട്ടും അദ്ദേഹം പിന്തിരിയുന്ന ലക്ഷണമില്ല.
ആ കുഞ്ഞിനെ ഒരുനോക്ക് കാണണം. ദശരഥന്റെ ചോരയില്‍ കൗസല്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞ്. എന്റെ നേരാങ്ങള. ശ്രീരാമചന്ദ്രന്. പക്ഷെ എങ്ങിനെ എന്ന ചോദ്യം ഉത്തരമില്ലാത്ത ഒന്നായി. പല വഴികളും മനസില്‍ തെളിഞ്ഞു. ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. നൂലുകെട്ട് കഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു. കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊഞ്ചികൊഞ്ചി സംസാരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കോസലരാജ്യത്തെങ്ങും ആഹ്ളാദം പതഞ്ഞുപൊങ്ങി.
'ഇനി എന്നാണ് എനിക്ക് ഒരു കുഞ്ഞിനെ തരിക? അതിന് എത്ര പുത്രകാമേഷ്ടികള് വേണ്ടി വരും.. എത്ര..?' അവസാനമെത്തിയപ്പോഴേക്കും എല്ലാ വീര്യവും ചോര്‍ന്ന് അവള് ഉറക്കെ പൊട്ടിക്കരഞ്ഞു പോയി. പിന്നെ തളര്‍ന്ന് താഴേക്ക് വീഴാന്‍ ഒരുങ്ങി. ഋഷ്യശൃംഗന് അവളെ തന്റെ കരങ്ങളില്‍ താങ്ങിപ്പിടിച്ചു.
'ഈ ജന്മം എനിക്ക് ഒരു വിവാഹമുണ്ടാവില്ല.' ശാന്ത അറുത്തുമുറിച്ച് പറഞ്ഞു. മറുപടിയുടെ സൂചന എവിടേക്കാണെന്ന് ലോമപാദനും വര്‍ഷിണിക്കും വളരെ വേഗം ബോധ്യമായി. 'ഇപ്പോഴും നീ ആ സൂതനെ മനസില്‍ കൊണ്ടുനടക്കുകയാണോ?' ലോമപാദന് തുറന്ന് ചോദിച്ചു. 'മരിച്ചവര്‍ മരിച്ചു. ജീവിച്ചിരിക്കുന്നവരുടെ ജീവിതം പാഴാക്കുന്നതില്‍ എന്ത് അര്‍ത്ഥം? വര്‍ഷിണി അത് ഏറ്റുപിടിച്ചു. 'അറിയില്ല. പക്ഷെ മുത്തുവിന്റെ സ്ഥാനത്ത് മറ്റൊരാള്‍...വയ്യ..' 'ആ നരാധമനെ പോലാണോ ഈ മുനിശ്രേഷ്ഠന്.. പ്രകൃതിയുടെ നിയമങ്ങള്‍ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുളള മഹാതപസ്വി.' 'ഒരാള്‍ ശ്രേഷ്ഠനായതുകൊണ്ട് മറ്റൊരാള്‍ അധമനാകുമോ?' ശാന്ത തിരിച്ചടിച്ചു. 'തര്‍ക്കിക്കാനും വാദിക്കാനും ഞാനില്ല. എന്റെ മകള്‍ക്ക് നന്മ വരണം. അത് മാത്രമേയുളളു മനസില്‍' 'മകളുടെ നന്മ അവളുടെ സന്തോഷമാണ്. അതാണ് അച്ഛന് ആഗ്രഹിക്കുന്നതെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടണം' ശാന്ത തന്നെ തോല്പ്പിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി. 'പിന്നെ എന്താണ് നിന്റെ ഉദ്ദേശം? ഇ–നോവൽ ശാന്ത – അധ്യായം പതിമൂന്ന്
ചൂടുളള ചുക്കുകാപ്പിയുമായി ശാന്ത അവിടേക്ക് ചെന്നു. പുഞ്ചിരിയോടെ അത് കയ്യില്‍ വാങ്ങി അല്‍പ്പാല്‍പ്പമായി നുണഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. 'മഴയ്ക്ക് എന്തൊരു ഭംഗി അല്ലേ?' ശാന്ത പതുക്കെ ചിരിച്ചു. 'എല്ലാം അവിടത്തെ അനുഗ്രഹം' 'അല്ല. ദൈവഹിതം' ഋഷ്യശൃംഗന് തിരുത്തി. ഒരുമിച്ച് നിന്നുളള ആ വര്‍ത്തമാനം എതിര്‍വശത്തെ ജനാലയിലൂടെ കണ്ട് ലോമപാദന് വര്‍ഷിണിയോട് പറഞ്ഞു. 'നമ്മുടെ മകള്‍ മുനികുമാരന്റെ മനസിലുടക്കിന്ന് തോന്നുന്നു.' 'അതിനല്ലേ പരിചാരകര്‍ ഏറെയുണ്ടായിട്ടും ചുക്കുകാപ്പിയുമായി ഞാന്‍ അവളെ തന്നെ അയച്ചത്.' 'വശീകരണവിദ്യയില്‍ നീയും മോശമല്ല.' വര്‍ഷിണി ലജ്ജയോടെ അദ്ദേഹത്തെ ചൂണ്ടുവിരല്‍ കൊണ്ട് കുത്തി.
ഒരിക്കല്‍ തനിക്ക് വന്നു ഭവിച്ച മനോചാഞ്ചല്യത്തിന്റെ ഇരയാണ് ഋഷ്യശൃംഗന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഠിനതപസില്‍ മുഴുകിയിരുന്ന തന്നെ ധ്യാനത്തില്‍ നിന്നുണര്ത്താന് ദേവേന്ദ്രന് അയച്ചുവെന്ന് പറയപ്പെടുന്നു ഉര്‍വശിയെ. സത്യം എന്തായിരുന്നാലും ഏകാഗ്രതയുടെ ആണിക്കല്ല് ഇളകി. മനസ് ചഞ്ചലമായി. പെണ്ണിന്റെ ചൂടും ഗന്ധവും അംഗലാവണ്യവും തപസിളക്കി. ഋഷ്യശൃംഗന് എന്ന കുഞ്ഞിനെ സമ്മാനിച്ച് അവള് ദേവലോകത്ത് മറഞ്ഞു. അന്ന് എടുത്ത ഉഗ്രശപഥമാണ്. ഇനി ഒരിക്കലും ഒരു ശക്തിയും മനസിനെ കീഴ്പെടുത്താന്‍ അനുവദിക്കില്ല. ഏത് കര്‍മ്മത്തിന്റെയും ആധാരശില മനസാണ്. ഏകാഗ്രവും സമര്‍പ്പിതവുമായ കര്‍മ്മമാണ്.
ശാന്തയ്ക്ക് എത്ര ശ്രമിച്ചിട്ടും അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. പിന്നിട്ട സുദിനത്തില്‍ തന്റെ കരവലയത്തില്‍ അമര്‍ന്നു കിടന്ന് സ്നേഹനിശ്വാസങ്ങള്‍ കൊണ്ട് പൊളളിച്ച മുത്തു കഥാവശേഷനായിരിക്കുന്നു പോലും. വനത്തില്‍ നായാട്ടിന് പോയപ്പോള്‍ പുലി പിടികൂടുകയായിരുന്നു പോലും. പലതായി ചിതറിയ ശരീരഭാഗങ്ങള്‍ പൊതിഞ്ഞുകെട്ടി എത്തിച്ചു തരികയായിരുന്നു ഒപ്പമുളള ഭടന്മാര്. എന്താണ് സംഭവിച്ചത്, എങ്ങനെയാണ് ഒന്നും അറിഞ്ഞൂടാ.
അധ്യായം 9: സാഹസം മാലിനിയെയും വൈശാലിയെയും അവരുടെ സങ്കേതത്തില്‍ ചെന്ന് കണ്ടെത്തിയത് മുത്തു തന്നെയാണ്. മറ്റാരേക്കാള്‍ വേഗത്തില്‍ അവന് ആ കര്‍ത്തവ്യം നിര്‍വഹിച്ചത് രാജാവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ആദ്യം കൊട്ടാരത്തില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. രാജാവ് തന്നെ നേരിട്ട് കാര്യങ്ങള്‍ അവരെ
ഇനിയും മഴ പെയ്തില്ലെങ്കില്‍ പല ജീവനും പൊലിയും. അതിന് രാജാവെന്നോ പ്രജയെന്നോ ഭേദമില്ല. പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല. ബ്രാഹ്മണനെന്നോ ചണ്ഡാലനെന്നോ ഇല്ല. ജീവന് എല്ലാവര്ക്കും ഒരു പോലെയാണ്. ജലം എല്ലാവര്ക്കും അനിവാര്യവുമാണ്.
പക്ഷെ ചതുരംഗന്റെ ജനനം തന്റെ കഴുത്തിന് മീതെ തൂങ്ങുന്ന വാളാണെന്ന് അവള്‍ക്ക് തോന്നി. രണ്ട് അപകടങ്ങളാണ് അവള് അതില്‍ കണ്ടത്. ഒന്ന് വര്‍ഷിണിക്ക് സ്വന്തം കുഞ്ഞുണ്ടായ സ്ഥിതിക്ക് കൗസല്യയും ദശരഥനും തന്നെ തിരികെ ആവശ്യപ്പെടാം. വര്‍ഷിണിയമ്മ അതിന് സമ്മതം മൂളിയാല്‍ ഇത്രയും കാലം കെട്ടിപ്പൊക്കിയതെല്ലാം വിഫലമാകും. കുഞ്ഞുങ്ങളുണ്ടാവില്ല എന്ന ഒരേയൊരു കാരുണ്യത്തിന്റെ ആനുകൂല്യത്തിലാണ് അംഗദേശത്ത് താന്‍ വാത്സല്യഭാജനമായി വാഴുന്നത്.
ശാന്തയ്ക്ക് സ്നേഹവും സുരക്ഷിതത്വവും ലഭിച്ചത് അംഗദേശത്തു നിന്നാണ്. ഇവിടം വിട്ട് പോകാന്‍ അവളോട് പറയുന്നത് തന്നെ മൃതതുല്യമാണ്. അല്ലെങ്കിലും അതൊക്കെ തീരുമാനിക്കാനുളള അവകാശം അവളില്‍ നിക്ഷിപ്തമാണ്. ഈ കൊട്ടാരത്തിലും താന്‍ ഒരു അനാവശ്യവസ്തുവാണെന്ന് തോന്നിയതു കൊണ്ടാവുമല്ലോ ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ അവള് പലായനം ചെയ്തത്. ആലോചിച്ചപ്പോള്‍ വല്ലാത്ത ആത്മനിന്ദയും കുറ്റബോധവും തോന്നി ലോമപാദന്.
ഒരാളെ പിന്തുടർന്നു കാക്ക ആക്രമിക്കുന്ന സംഭവങ്ങൾ ഞാൻ ഇന്റർനെറ്റിലൂടെ കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. പക്ഷേ അതിനൊക്കെ ഓരോ റീസൺ ബിഹൈൻഡ് ദാറ്റ്. പക്ഷേ ഇവിടെ താന്‍ പറഞ്ഞതുവച്ചു ക്രോ കമ്യൂണിറ്റിയുമായി ഒരുവിധ ഉരസലും ഉണ്ടായിട്ടില്ല. സംതിങ് സസ്പീഷ്യസ്. ഇതിന് ഒരു സൊലൂഷൻ എനിക്കറിയില്ല.
അധ്യായം 5: തിരോധാനം കോസലരാജ്യത്ത് ഒരു ഉത്സവപ്രതീതിയായിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷം ലോമപാദനും വര്‍ഷിണിയും ഒരു വാരം മുന്‍പേ കോസലയിലെത്തി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നേതൃത്വം നല്കി. ശാന്തയുടെ ദുര്‍മുഖം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഒപ്പം വരാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല
അനന്തരം അവർ തുണിസഞ്ചിയിൽ നിന്നും കവടിപ്പലകയും കരുക്കളും പുറത്തെടുത്തു. അപ്പോൾ തന്നെ സഞ്ചി ശുഷ്കമായത് മൂവരും ശ്രദ്ധിച്ചു. "താളിയോലകൾ കൊണ്ടു വന്നില്ലേ?"വിനോദ് ചോദിച്ചു. " ഏയ്. ഇതിനൊക്കെ എന്തിനാ താളിയോല? നിങ്ങക്ക് കാര്യം നടന്നു കിട്ടിയാ പോരേ? അമ്മയത് ഭംഗിയായി ചെയ്തു തരാം. "ദാക്ഷായണി നിലത്തിരുന്നു കവടിപ്പലകയും കരുക്കളും എടുത്തു വച്ചു. മൂവരും അന്തം വിട്ടു നിൽക്കുകയാണ്.
പക്ഷെ വര്‍ഷിണിക്ക് അത് ശാന്തയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ധൈര്യം പോര. ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്ന പെണ്ണാണ് അവള്. വിവാഹമാണോ പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമെന്ന് ചോദിച്ച് കലഹിക്കും. എനിക്ക് അതിലും പ്രധാനമായി പലതും ചെയ്യാനുണ്ടെന്ന് പറഞ്ഞു കളയും. വേണ്ടി വന്നാല്‍ രാജ്യഭരണം തന്നെ ഏറ്റെടുക്കുന്ന മട്ട് കാണുന്നുണ്ട്. അത്രയ്ക്കുണ്ട് തന്റേടം.
രഘു അമ്പരന്നു: പുലിയോ, ഇവിടെയോ?. വനപ്രദേശം അത്ര അകലെയല്ലല്ലോ?. ഡോക്ടർ തലയുടെ ഇരുവശങ്ങളിലും അസ്വസ്ഥതയോടെ അമർത്തി തടവി. പക്ഷേ പുലിയെന്നും എനിക്കു ഉറപ്പിച്ചു റയാനാവില്ല, ആ ജീവികളൊന്നും ഇത്രയും ബ്ളഡ് സക്കിംഗ് കഴിവുകളുള്ളവയല്ല. പിന്നെ ഇത് ചെയ്തത് ഒരു കുളയട്ടയാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങളെനിക്കു
അതിനവര്‍ ദാരിദ്ര്യത്തിൽ കഴിയുകയാണെന്ന് നിന്നോടാരാ പറഞ്ഞത്? അവർക്കാവശ്യത്തിന് സാമ്പത്തികമൊക്കെയുണ്ട്. പിന്നെ കോടികൾ ഉണ്ടാക്കണം എന്ന അതിമോഹം അവർക്കില്ലെങ്കിലോ?"സുഭാഷ് പ്രദീപിനെ കൗണ്ടർ ചെയ്തു. പ്രദീപ് അനുകൂലമട്ടിൽ തലയാട്ടി. "കാര്യത്തിലേക്ക് വരാം. നമുക്ക് മൂവർക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ആ താളിയോലകൾ അതിനൊരു പരിഹാരമാവും എന്നെനിക്കുറപ്പുണ്ട്. "വിനോദ് പറഞ്ഞു
പളളിനീരാട്ട് കഴിഞ്ഞ് സ്വകാര്യമുറിയിലെ കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നിന്ന് സ്വരൂപം നോക്കുകയായിരുന്നു ശാന്ത. അവള്‍ക്ക് തന്നോട് തന്നെ എന്തെന്നില്ലാത്ത മതിപ്പ് തോന്നി. കാലം വരച്ച ചിത്രങ്ങള്‍ കണ്ട് അവള് അത്ഭുതപ്പെട്ടു. മഹാനായ ഏതോ ശില്‍പ്പി കൊത്തിയെടുത്തതു പോലുളള ശരീരം. ഉരുണ്ട് കൊഴുത്ത് ത്രസിപ്പോടെ തുളളിച്ചാടി നില്ക്കുന്ന മാറിടങ്ങള്‍. സദാ ചുവന്ന് നനഞ്ഞ അധരങ്ങള്‍. വിറകൊളളുന്ന മൂക്ക്. വിയര്‍പ്പ് പൊടിഞ്ഞ മേല്‍ച്ചുണ്ടുകള്‍.
ദാക്ഷായണി കൊലയിലെ പ്രതികളായ സുഭാഷും വിനോദും പ്രദീപും രാത്രി വിജനമായ റോഡിലെ കലുങ്കിലിരുന്നും നിന്നും കൂടിയാലോചനയിലായിരുന്നു. 'ഇതൊന്നും പൊങ്ങാൻ പോവുന്നില്ലെന്ന്.' വിനോദ് തറപ്പിച്ചു പറഞ്ഞു. ' അങ്ങനെ തോന്നാൻ കാരണം? ' പ്രദീപ് പുച്ഛത്തോടെ ചോദിച്ചു. 'ഒന്നാമത് അവരൊരു കെളവി. മക്കൾക്ക് വലിയ
ആ ദിക്കിലേക്ക് നോക്കി ലോമപാദന് പുരോഹിതനോടായി പറഞ്ഞു. 'മട്ടും ഭാവവും കണ്ടിട്ട് പേര് പോലെ തന്നെ ശാന്തശീലയാണെന്ന് തോന്നുന്നു. പെണ്ണിന് അതാണ് യോജിച്ച രീതി. നാളെ ഭര്‍ത്തൃഗൃഹത്തിലേക്ക് പോകേണ്ടവളാണ്. അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ അവള്‍ക്ക് നന്ന്' നടന്ന് നീങ്ങുന്നതിനിടയിലും ആ വാക്കുകള്‍ ഒരു അശരീരി പോലെ ശാന്ത കേട്ടു.
മരങ്ങളില്‍ അവനെ ചാരക്കണ്ണിട്ടു നോക്കി കാക്കക്കൂട്ടം നിരന്നിരുന്നു. അവന് മതിൽ കടക്കാനായി തുടങ്ങിതും, ഒരെണ്ണം പാറിയെത്തി അതിന്റെ നഖം അവന്റെ തലയിൽ ഉടക്കി വലിച്ചു. അവൻ തിരക്കിട്ടു തിരികെ നടന്നു. അമ്മയും അമ്മാവനും താടിക്കു കൈകൊടുത്തു പരസ്പരം മുഖത്തോടുമുഖം നോക്കി. അവൻ ചെരിപ്പ് മുറ്റത്തു ചവിട്ടി ഊരിയിട്ടശേഷം അവരുടെ നേരേ മുഖം കൊടുക്കാതെ അകത്തേക്കു കയറി. മുകളിലേക്കുള്ള പടിയിലേക്കു അവൻ കയറുന്ന കാലടി ശബ്ദം അവിടെയാകെ മുഴങ്ങി.
പരിചയമുള്ളവരും ഇല്ലാത്തവരും ആ ഞായറാഴ്ച രാവിലെ റോഡിലൂടെ ഓടുന്നത് കണ്ട് വീട്ടുമുറ്റത്ത് നിന്ന ഗോപൻ അമ്പരന്നു. എന്താണ് സംഭവിക്കുന്നത്? പരിക്കുപറ്റി വെച്ചുകെട്ടുള്ള വയ്യാത്ത കാലും വലിച്ചു കൊണ്ടു സ്പീഡിൽ പോകുന്ന ശശിയെ കണ്ടപ്പോൾ ഗോപൻ വിളിച്ചു ചോദിച്ചു. "എങ്ങോട്ടാടാ നീയടക്കം എല്ലാവനും ഓടുന്നത്?
സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ- അതും കേവലം എട്ട് വയസ് മാത്രം പ്രായമുളള ആദ്യജാതയെ നിഷ്കരുണം മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു. അതും ജന്മം നല്കിയ അച്ഛനും അമ്മയും ചേര്‍ന്ന്. അവരുടെ മനസ് എന്നേ കണ്ടവളാണ് താന്‍. അതുകൊണ്ട് അത്ഭുതം തീരെയില്ല. തീരുമാനം ഇത്രയും കാലം വൈകിച്ച മഹാമനസ്കതയ്ക്ക് നന്ദി. അവള് മനസില്‍ പറഞ്ഞു.
പിന്നെയൊരു കാര്യം. അമ്മ മെല്ലിച്ചിരിക്കുന്നുവെന്നൊന്നും കരുതണ്ട. അമ്മേടെ ശരീരത്തു കയറിക്കൂടുന്ന ശക്തിയെക്കുറിച്ച് നമുക്കൊന്നുമറിയില്ല. ആയതിനാൽ അമ്മ ചോദിക്കുന്നതിനു കൃത്യമായി മറുപടി കൊടുത്തേക്കണം. ചെലപ്പോ കയ്യീ ചൂരല്‍ കാണും.നല്ല പെട കിട്ടിയിട്ട് പിന്നെ അയ്യോ പൊത്തോ വെച്ചിട്ട് യാതൊരു കാര്യവുവില്ല
ശാന്ത...എത്ര പരിചിതമാണ് നമുക്ക് ആ പേര്. പൗരാണിക കാലം മുതല്‍ക്ക് തന്നെ മലയാളികള്‍ക്കിടയില്‍ സര്‍വസാധാരണമായ നാമധേയം. എന്നാല്‍ നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു ശാന്തയുണ്ട്. വാത്മീകിയുടെ ശാന്ത. രാമായാണത്തിലെ ശാന്ത. ശാന്തയെക്കുറിച്ച് പുരാണങ്ങളില്‍ പോലും നാമമാത്രമായ പരാമര്‍ശങ്ങള്‍ മാത്രമേയുളളു
അന്നത്തോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു ഒരു ദിനം നിറുകയിൽത്തന്നെ ഒരു കാക്ക കൊത്തി.അതു അത്ര വലിയ സംഭവമാണോയെന്നു ചോദിക്കാൻ വരട്ടെ. കാരണം തുടർന്നുള്ള ദിവസങ്ങള്‍ സംഭവ ബഹുലമായിരുന്നു. ഗോപാലകൃഷ്ണനെ എവിടെ കണ്ടാലും കാക്കകൾ പിന്തുടർന്ന് ആക്രമിക്കും. ഒപ്പം നിൽക്കുന്നവർക്കിട്ടും കിട്ടും കൊത്ത്, ഒരു കാക്ക കാരണം ഗോപാലകൃഷ്ണന്റെ ജീവിതംതന്നെ കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍ ഒറ്റക്കാല്മണ്ഡപത്തില് തീര്‍ത്ത ഗൃഹം. ആര്‍ക്കും ഒരു ശക്തിക്കും ഇവിടേക്ക് കടന്നു വരാനാവില്ല. നമ്മെ സ്പര്‍ശിക്കുന്നത് പോയിട്ട് ഒന്ന് കാണാന്‍ പോലും സാധിക്കില്ല'. അതും പറഞ്ഞ് പരീക്ഷിത്ത് ഉറക്കെ ചിരിച്ചു. മാദ്രിക്ക് വല്ലാത്ത ഭയാശങ്ക തോന്നി. എന്തും പ്രാപ്യമെന്ന അഹംബോധം വീണ്ടും അദ്ദേഹത്തെ ഗ്രസിച്ചിരിക്കുന്നു. അത് വിനാശത്തിന്റെ തുടക്കമാണ്.
പലതും ആലോചിച്ച് ഒഴിഞ്ഞു മാറി നില്‍ക്കെ സര്‍പ്പം പതുക്കെ ചിരിക്കാന്‍ തുടങ്ങി. മഹര്‍ഷിക്ക് അതിശയം തോന്നി. സര്‍പ്പങ്ങള്‍ പുഞ്ചിരിക്കുമോ?'ആരാണ് നീ? എന്താണ് വേണ്ടത്?'സര്‍പ്പം അതിന് മറുപടി നല്‍കാതെ പുഞ്ചിരി തുടര്‍ന്നു.' മായവിദ്യകള്‍ കാട്ടി മനുഷ്യനെ ഭയപ്പെടുത്തുന്ന ഒടിയനല്ലേ നീ..അതോ രൂപം മാറി വന്ന ദിവ്യപുരുഷനോ?' പരീക്ഷണം ഏത് ദിശയില്‍ നിന്നെന്ന് കശ്യപന് ഉറപ്പുണ്ടായിരുന്നില്ല. സര്‍പ്പം പതിയെ ചുണ്ടുകള്‍ പിളര്‍ന്നു. നാവ് ചലിപ്പിച്ചു. ശേഷം പ്രതിവചിച്ചു. 'അങ്ങ് കേട്ടിട്ടുണ്ടാവും. ഞാന്‍ തക്ഷകന്. നാഗങ്ങളുടെ രാജാവ്. ഈ കാടിന്റെ അധിപതി '
ദൈവനിശ്ചയത്തെ തോല്‍പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യമുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനം ദൈവത്തിന്റെ മനസിലുണ്ടോയെന്ന് ആര്‍ക്കും ഉറപ്പില്ല. അല്ലെങ്കിലും ഭഗവാന് തന്റെ അന്തര്‍ഗതം ആര്‍ക്കു മുന്നിലും വെളിപ്പെടുത്താറില്ലല്ലോ? നേരം പുലരുവോളം മൃത്യൂഞ്ജയമന്ത്രം ജപിച്ചുകൊണ്ടേയിരുന്നു. പുലര്‍ച്ചെ ചെറുതായൊന്നു മയങ്ങി ഉണരുമ്പോള്‍ മിന്നായം പോലെ മനസില്‍ ഒരു പോംവഴി തെളിഞ്ഞു.
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.
കൊട്ടാരത്തിലെ അതിഥി മുറിയില്‍ പരീക്ഷിത്തിനെ കാത്തിരിക്കുകയായിരുന്നു പൃഥ്വി. പറയാന്‍ വിമുഖതയുളള വാക്കുകള്‍ അവന്റെ നാവില്‍ ഇരുന്ന് വിറപൂണ്ടു. ഉത്തരയോടും മാദ്രിയോടും സഭാംഗങ്ങളോടും വിവരം ഉണര്ത്തിച്ചെങ്കിലും മഹാരാജാവിനെ നേരില്‍ കണ്ട് അറിയിക്കണമെന്നായിരുന്നു ശൃംഗിയുടെ കര്‍ശനനിര്‍ദ്ദേശം. ഉത്തര ഒന്നും
തോര്‍ത്ത് പോലൊന്ന് തോളില്‍ ഞാന്നു കിടക്കുന്നത് ദൂരത്തു നിന്നേ ശൃംഗി കണ്ടു. എന്താണെന്നു വ്യക്തമായില്ല. അച്ഛന്റെ അടുത്തെത്തിയ അവന് ഒന്ന് നടുങ്ങി. സര്പ്പത്തിന് ജീവനില്ലെന്ന് തോന്നിയെങ്കിലും സംശയനിവൃത്തി വരുത്താനായി പുറത്തു നിന്നും ഒരു കമ്പെടുത്ത് പതുക്കെ തട്ടി നോക്കി. ശൃംഗിക്ക് ഒരു കാര്യം വ്യക്തമായി. സര്‍പ്പം എന്തായാലും തോളില്‍ കയറി മരിക്കില്ല. ഇത് ആരോ അച്ഛനെ അപമാനിക്കാനായി മനപൂര്‍വം ചെയ്തതാണ്.
സാർ എന്താണിത്, നമ്മുടെ നിമ്മിയെ.... അയാൾ?. സംസാരിക്കാനാവാതെ ദീപ വിഷമിച്ചു. ചെറിയാൻ ചുണ്ടിൽ വിരൽ ചേർത്തു. നിങ്ങൾ കണ്ടില്ലേ .അയാൾ ഇൻഫെക്ടഡ്...ആണ്.. ടിഎസ്ഇ.അയാളുടെ നേര്‍വസ് സിസ്റ്റത്തെ ബാധിച്ചു കഴിഞ്ഞു. നിമ്മിയെ പ്രെപ്പോസ് ചെയ്തപ്പോഴൊന്നു എനിക്കത് തിരിച്ചറിയാനായില്ല, പക്ഷേ റീസെൻലി ഇയാളുടെ ബിഹേവിയർ
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന് കണ്ണു തുറന്നില്ല. തോള് പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി...
അധ്യായം 3 : മൃഗയാ വിനോദം ആ രാത്രി പതിവുളള സമാഗമത്തിന്റെ ആലസ്യത്തില്‍ മാദ്രി മയങ്ങുമ്പോള്‍ പരീക്ഷിത്ത് മണിയറ വാതില്‍ കടന്ന് പുറത്തിറങ്ങി വീണാമുറിയിലെ ആട്ടുകട്ടിലില്‍ പോയിരുന്നു. ആലോചനകള്‍ ഏറുന്ന ഘട്ടങ്ങളില്‍ ആട്ടുകട്ടിലിനെ ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. അനായാസമായി ഊയലാടിക്കൊണ്ട് പരശ്ശതം
പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു മൃതദേഹം കിടന്നു.അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു.ഡോക്ടർ?.. ഉപകരണങ്ങൾ തിരിയുകയായിരുന്ന ചെറിയാൻ തിരിഞ്ഞുനോക്കി.
ഭയം ഒരു തോന്നല്‍ മാത്രമാണെന്ന് പരീക്ഷിത്തിന് തോന്നി. വിദൂരതയിലിരുന്ന് ഒരു ദൗത്യത്തെ കാണുമ്പോഴുണ്ടാവുന്ന അജ്ഞതയാണ് ഭയത്തിന് നിദാനം. കരഗതമാവുമ്പോള് അത് അവസാനിക്കുന്നു. ഇത്രയും കാലം അധികാരം ഒരു സ്വപ്നമായിരുന്നു. ഇന്ന് തികഞ്ഞ യാഥാര്‍ത്ഥ്യവും. ഇപ്പോള്‍ തന്റെ മനസില്‍ ആകുലതകളില്ല. കുരുക്ഷേത്രജനതയുടെ
പരീക്ഷിത്തിന്റെ കഥ നമ്മോട് പറയുന്നത്... (ആമുഖം) മരണത്തിന്റെ അനിവാര്യതയും അതിനെ അതിജീവിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളും നിസഹായതയും സാര്‍വജനീനമായ വിഷയമാണ്. എത്രയോ സഹസ്രവര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദവ്യാസന് ഇത്തരമൊരു ജീവിതാവസ്ഥ പരീക്ഷിത്തിന്റെ ജീവിതകഥയിലൂടെ പ്രതിപാദിച്ചു എന്നത് എന്നും അത്ഭുതപ്പെടുത്തുന്ന
നീട്ടി ഹോണടിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി ഗേറ്റു തുറന്നു. ആ ആഢംബര കാർ അകത്തേക്ക് ഒഴുകി നീങ്ങി. റഹിം തന്റെ സിറ്റൗട്ടിൽ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ദീപ്തിയും നരേന്ദ്രനും വാഹനത്തിൽ നിന്നിറങ്ങി. ദീപ്തിയെ വിസിറ്റിംഗ് റൂമിലിരുത്തിയശേഷം നരേന്ദ്രന് അകത്തേക്കുകയറി, വെള്ളിത്തിരയിൽ
കമ്മീഷണർ ജിനദേവ് ഐപിഎസ് വീഡിയോ ദൃശ്യങ്ങളിലേക്കു ശ്രദ്ധിച്ച് നോക്കിയിരുന്നു. ദീപകും വീണയും വിറങ്ങലിച്ച് അടുത്ത് നിന്നു. 10 ക്യാമറകളിലെ ഫുട്ടേജുകള്‍, പക്ഷേ ഒരിടത്ത്പോലും ആ ബെഡിന്റെ മറുവശം കാണാൻ പറ്റുന്നില്ല, ദീപക് നിങ്ങള്‍ അൽപ്പം കഷ്ടപ്പെടേണ്ടി വരും, ദീപക് ദയനീയമായി വീണയെ നോക്കി. സർ ലെഫ്റ്റ് സൈഡ്
ഒരു ചെന്നായ. കോട്ടയുടെ ചരിഞ്ഞ മേൽക്കൂരയുടെ മുകളിലെ ഇരുട്ടുമൂടിയ ഇടത്തിലിരുന്നു ഓരിയിട്ടു കൊണ്ടിരുന്നു. പതിയെ ആ ചെന്നായ ഒരു മനുഷ്യന്റെ രൂപത്തിലേക്കു മാറി. പെട്ടെന്നു ആകെ ഇരുട്ടായി. ഒരു മിന്നൽപ്പിണർ. അന്തരീക്ഷം പഴയപടിയായി, ഏവരും ശ്വാസം വിട്ടു. 'നൈസ് ഐഡിയ,ആന്റ് അഡാപ്റ്റേഷന് റ്റൂ റിയലിസ്റ്റിക്' ആരോ
ഇരുപത് വർഷങ്ങൾ നീണ്ട ബന്ധനത്തിന്റെ മോചനവിധിയും ബുള്ളറ്റ് സ്വന്തമാക്കലും ഒരേ ദിവസം തന്നെ നടന്നത് തികച്ചും യാദൃച്ഛികം. ഷോറൂമിൽ നിന്ന് ബുള്ളറ്റിറക്കും മുമ്പ് എന്നെ അതോടിക്കുവാൻ പഠിപ്പിച്ച പ്രദീപിനോട് ഞാൻ പറഞ്ഞു. "എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരേയൊരു മോഹത്തിനാണ് നീയിപ്പോ സാക്ഷിയാവുന്നത്. താങ്ക്യു .
റിയാസ് കുടിക്കില്ല , പുകയ്ക്കില്ല , പെണ്ണുങ്ങളുടെ പുറകെ പോവില്ല. കാശു വച്ചുള്ള ചീട്ടുകളിയുണ്ടോന്ന് ചോദിച്ചാൽ ചീട്ടുകളി അറിയുക കൂടിയില്ല. അഞ്ചു നേരം നിസ്കരിച്ച് നിസ്കരിച്ച് ചെറുപ്രായത്തിൽ തന്നെ നെറ്റിയിൽ തഴമ്പ് വീണിട്ടുണ്ട്. പിന്നെ എന്താണ് റിയാസിന്റെ പ്രശ്നം? മനുഷ്യനായി പിറന്നാൽ എന്തെങ്കിലുമൊരു
എന്തിനാണ് മനുഷ്യമനസ്സുകളിൽ മോഹങ്ങൾ അങ്കുരിക്കുന്നത്? മോഹമായി മാത്രം അവശേഷിക്കുവാനോ? പൂവണിയാത്ത മോഹങ്ങളുടെ നീണ്ട പട്ടികയുമായി ഈ പ്രപഞ്ചത്തോട് വിട പറയുന്ന എത്രയോ മനുഷ്യർ. മനുഷ്യന്റെ മോഹ സാക്ഷാത്കാരത്തിനു തടസ്സം നിൽക്കുന്നതെന്താണ്? അത് അവനവൻ തന്നെയല്ലേ? ഇന്ന് മുതൽ എല്ലാ ശനിയാഴ്ചയും വായിക്കാം മനോരമ
ആ ഗോഡൗണിനുള്ളിൽ അന്തരീക്ഷ വായുവിൽ പോലും പൊടിയായിരുന്നു. എസ്ഐയും സംഘവും അകത്തേക്ക് ടോർച്ച് തെളിച്ചു. ഒരു ഫാൻ കറങ്ങിക്കൊണ്ടിരുന്നു. മുറിയുടെ വശത്തെ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച പൊലീസുകാരിലൊരാൾ താക്കോലിന്റെ അഗ്രം കൊണ്ടു സ്വിച്ചമർത്തി ലൈറ്റ് ഓണാക്കി. നിരവധി മദ്യക്കുപ്പികളും സിറിഞ്ചുകളും മുറിക്കുള്ളിൽ
ജീപ്പിൽ പോകുമ്പോൾ ലോക്ക് ചെയ്ത റൂമുകളിലെ കൊലപാതകകഥ പറയുന്ന അഗതാക്രിസ്റ്റിയുടെയും അലൻപോയുടെയും നിരവധി നോവലുകളായിരുന്നു പ്രദീപിന്റെ മനസ്സിൽ. നൂറുകണക്കിന് മാർഗ്ഗങ്ങൾ ആലോചിച്ചാൽ കിട്ടും.
വെല്ലുവിളി നേരിട്ടു, പ്രേത ബംഗ്ളാവിൽ താമസിക്കാൻ അവർ തയാറായി; ഇനിയെന്തായിരിക്കും! വിശാലമായ ചതുപ്പു പ്രദേശത്തോടു ചേർന്നു സ്ഥിതി ചെയ്യുന്നു പുരാതന കോട്ടപോലെയുള്ള കെട്ടിടം –കൊച്ചിൻ ഫിലിം സിറ്റി എന്നു വലിയ ബോർഡ്. അതിനു മുകളിൽ ഒരു പരുന്തിന്റെ ശിൽപം. ഗേറ്റിനടുത്തേക്കു വാഹനങ്ങൾ എത്തി. വശത്തെ ചെറിയ
ഒരു സ്ത്രീയുടെ അറുത്തെടുത്ത കൈപ്പത്തിയാണ്. അലക്ഷ്യമായി മുറിച്ചെടുത്തതിനാൽ മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത് പിടിച്ചു നോക്കി.
നൊടിയിട പോലും വേണ്ടിവന്നില്ല, തീരുമാനമെടുക്കാനും പ്രവർത്തിക്കാനും. മൃതദേഹത്തിനടുത്തേക്കോടിയെത്തിയ പൊലീസുകാരില്‍ ചിലർ ടോർച്ച് വെട്ടത്തിൽ വെള്ളത്തിൽ കുമിളപൊട്ടിച്ചിതറുന്നതും ഓളംവെട്ടുന്നതും കണ്ട് അമ്പരന്നു. നീർനായയെപ്പോലെ കായലിലൂടെ അവൻ വേഗം നീന്തി. തരകന്റെ ബോട്ട് ജെട്ടിയിലെ ടോർച്ചുകളും നിഴലനക്കവും
ശബ്ദവും വെളിച്ചവും കേട്ടപ്പോൾ ഒടിച്ചിട്ടതുപോലെ കിടന്ന തല അയാൾ ആയാസപ്പെട്ടു നിവർത്തി. സാജന്റെ ഉള്ളൊന്നാന്തി . സണ്ണിയായിരുന്നു അത്. ചേട്ടായി.. സാജൻ അടുത്തേക്കോടിച്ചെന്നു. തടുക്കാനായി ഓടിയെത്തിയ ഒരാളെ അവൻ നെഞ്ചിൽ കൈകുത്തി ആഞ്ഞുതള്ളി. അയാൾ തറയിലേക്കു തെറിച്ചു വീണപ്പോൾ നിലത്തെ പൊടി ഇളകിപ്പറന്നു,
സൈക്കിൾ മാവിൻചുവട്ടിൽ വച്ചശേഷം ഒതുക്കുകല്ലുകൾ കടന്നു സിനി മുറ്റത്തേക്കു കയറി. സാംകുട്ടി അവിടെ വഴി വിലങ്ങി നിൽപ്പുണ്ടായിരുന്നു. അവൻ അവളെ തുറിച്ചു നോക്കി. അവള് എളിയിൽ കൈകുത്തി അവനെ തിരികെ ഗൗരവത്തോടെ നോക്കി. എന്താ അനിയാ രാവിലെ കോപത്തിലാണല്ലോ?. അവൻ അവളുടെ മുഖത്തിനുനേരേ നാടകീയമായി വിരൽചൂണ്ടി. മോളേ
സൈറൺ മുഴങ്ങിയതിനു പിന്നാലെ, കമ്പനിയോടു ചേർന്നുള്ള മെസ്സിലേക്കു നടക്കുകയായിരുന്നു സാജൻ. അവിടവിടെ കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തിൽ ചവിട്ടി ഷൂവിൽ അഴുക്കു പുരളാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടയിൽ അവൻ വശത്തെ പഴയ ഗേറ്റിലേക്കു പാളി നോക്കി. വെള്ള നിറത്തിലെ സാരിയും അതിനു മുകളിലെ ഇളം റോസ് കവണിയുമാണ്
അരവിന്ദ് കായകൽപ്പസേവ തുടങ്ങി. ക്ഷീണം കുറഞ്ഞവന്നു. നഷ്ടപ്പെട്ട വിശപ്പ് ചില നേരങ്ങളിൽ വയറ്റിൽ ആളി. രുചികരമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതായി സ്വപ്നം കണ്ടു. ദിവസം ചെല്ലുന്തോറും ശരീരം വേഗത്തിൽ പുഷ്ടിപ്പെട്ടുവന്നു. കൊഴിഞ്ഞുപോയ മുടികളുടെ സ്ഥാനത്ത് പുതിയവ മുളച്ചു. കൈകാലുകളിലെ ആൺ മാംസപേശികൾ മൃദുമേദസായി
നാല്പത്തിയേഴാം വയസില്‍ ഛദ്ദയില്‍ ഉണര്‍ന്ന ലോകകൗതുകങ്ങളെ കവിത ശമിപ്പിച്ചു. അടുത്ത മൂന്നുവര്‍ഷം കവിതയുടെ പഠനത്തിനും പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനും അയാള്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്കി. ഹ്രസ്വമായിരുന്നു ആ ബന്ധം. കവിതയുടെ സൗന്ദര്യം സ്വന്തമാക്കി വയ്ക്കാന്‍ ഛദ്ദയോ അത്യാവശ്യത്തിനല്ലാതെ അയാളുടെ പണം കൈക്കലാക്കാന്‍ കവിതയോ ശ്രമിച്ചില്ല. കുരുക്കുകളില്ലാത്ത ഒരു വൈകാരിക വിനിമയം.
എന്തായാലും വേഷംകെട്ടി. അപ്പോ അതിന്റെ മാന്യത കാണിക്കണമല്ലോ?. ആ ചാക്കപ്പൻ ചേട്ടൻ എക്സ്പോർട്ടിങിന്റെ എന്തോ പ്രശ്നത്തെക്കുറിച്ചു പറഞ്ഞു. മുതലാളി വിചാരിച്ചാ നടക്കുമെന്നും. അതു റെഡിയായാൽ അവർക്കും നേട്ടമാണത്രെ.
ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു.
അരവിന്ദ് മുകളേത്ത് തറവാടിന്റെ ഗേറ്റ് കടന്നത് ശ്യാമള ടീച്ചറെ ദഹിപ്പിക്കാന്‍ വെട്ടിയ മാവ് വീണ ശബ്ദം കേട്ടുകൊണ്ടാണ്.ചാരുകസാരയില്‍ നിർവികാരതയോടെ കിടന്ന അച്ഛനു പിന്നില്‍ ആശച്ചേച്ചിയുടെ ചെറിയ കുട്ടികള്‍ മരണമെന്നതിന്റെ അര്‍ഥം മനസിലാവാതെ ഒാടിക്കളിക്കുന്നു. അകത്ത് അറവാതിലിനു മുന്നില്‍ ശ്യാമള ടീച്ചറുടെ
തന്റെ കാലിൽ വീണ സിനിയെ പിടിച്ചെഴുന്നേൽപ്പിച്ചശേഷം തരകൻ, കസേരയുടെ വശത്തു ബലമായി കൈഅമർത്തി എണീറ്റ് ഇരുവരെയും പുണർന്നു. അവരുടെ തോളിൽ പിടിച്ചു പതിയെ പിച്ച വെച്ചു നടക്കുന്നതുപോലെ തരകൻ അകത്തേക്കു പോയി. കണ്മുന്നിലെ കാഴ്ചയുടെ പൊരുളറിയാതെ സാംകുട്ടി അമ്പരന്നു നിന്നു. സാംകുട്ടി പുറത്തേക്കു നോക്കി, സിഗരറ്റു
രാഖിയെ രണ്ടുപേര്‍ ചേര്‍ന്ന് ഷെഡിനകത്തേക്ക് എടുത്തുകൊണ്ടുപോയി. വായില്‍ തുണിതിരുകിയിട്ടുണ്ട്. പുറത്തേക്ക് പോവാത്ത അലര്‍ച്ചകൊണ്ട് അവളുടെ തൊണ്ട വിങ്ങി.
കാമാഖ്യ എക്സ്പ്രസ് ബിഹാറിലെ ഹാജിപൂർ സ്റ്റേഷനിൽ സിഗ്നൽകാത്ത് കിടക്കാൻതുടങ്ങിയിട്ട് കാൽമണിക്കൂർ ആയിക്കാണണം. അരവിന്ദിന് നന്നായി വിശന്നു. പ്ലാറ്റ്ഫോമിലെ ലഘുഭക്ഷണ ശാലയിൽനിന്ന് ലിട്ടി ചോഖ വാങ്ങി. ബിഹാറിന്റെ തനത് ഭക്ഷണമാണ് ആട്ടമാവിൽ ഗരംമസാലക്കൂട്ട് നിറച്ച് നെയ്യൊഴിച്ച് കനലിൽ ചുട്ടെടുക്കുന്ന ലിട്ടി ചോഖ.
ഭിത്തിയിലെ സ്റ്റഫ്ഡ് കാളത്തലയുടെ താഴെ ഭദ്രമായി ഉറപ്പിച്ചിരുന്ന തോക്കെടുത്ത് സിനിമാ സ്റ്റൈലിൽ തരകൻ ജീപ്പിലേക്കു ചാടിക്കയറി. വണ്ടി എടടാ. അയാൾ അലറി. ഓടിയെത്തിയ സാം കുട്ടിയും തുമ്പിയുമൊക്കെ ജീപ്പിന്റെ വശത്തു തൂങ്ങി നിന്നു. ജീപ്പ് വീട്ടുമുറ്റം കഴിഞ്ഞു പുറത്തേക്കിറങ്ങി. തുമ്പി ജീപ്പിന്റെ വശത്തു ഒരു
ഹോട്ടല്‍ മുറിയിലെത്തി വീണ്ടുമൊന്ന് ഉറക്കം പിടച്ചതാണ്, രാഖി അരവിന്ദിന്റെ ഫോണുമായി ഒാടിവന്നു. ‘അരവിന്ദ് നിന്നെ അമ്മ വിളിക്കുന്നു’ അവളോട് മിണ്ടെരുതെന്ന് ആംഗ്യംകാട്ടി ഫോണ്‍ അറ്റന്‍ഡ്ചെയ്തു. ‘അരവിന്ദാ നീ ഇന്ന് എപ്പോള്‍ വരും. എനിക്ക് ശ്വാസം മുട്ടല്‍ കൂടുതലാണ്. കാലിലെ നീരും കുറയുന്നില്ല. എറണാകുളത്ത്
സാജന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. എടോ എന്നെ കൊല്ലല്ലേ...ഒരുപാട് ആഗ്രഹങ്ങളുള്ളതാ..ദേ നിന്നെ കണ്ടകാര്യം ഞാൻ ആരോടും പറയില്ല. എവിടേലും പോയി പിഴച്ചോളാം.. അവൾ വിരൽ കാഞ്ചിയിൽ വച്ചു. അവൻ കണ്ണുകളിറക്കിയടച്ചു. ഇരുകൈകളും നിലത്തുപതിപ്പിച്ചവൻ ശ്വാസം ഇറുക്കി കിടന്നു. കുറച്ചു നേരമായിട്ടും വെടിപൊട്ടാതെ
ക്ലാസ്മേറ്റായ അനുവിന്റെ വിവാഹം കൂടി കഴിഞ്ഞതോടെ അടുത്ത സുഹൃത്തുക്കളിൽ അരവിന്ദും രാഖിയും മാത്രമായി അവിവാഹിതര്‍. തിരുവനന്തപുരത്ത് വച്ച് നടന്ന അനുവിന്റെ കല്യാണത്തിനിടെ അരവിന്ദിന്റെയും രാഖിയുടേയും ഇതുവരെ നടക്കാത്ത വിവാഹമായിരുന്നു പ്രധാന സംഭാഷണ വിഷയം. കോഴ്സ് കഴിഞ്ഞു മൂന്നുവര്‍ഷമായി. അരവിന്ദിന്റെ
ഇനി നാമം ജപിക്കാൻ തുടങ്ങിയാലോ മുത്തശ്ശി ചൊല്ലുന്ന നാമം തിത്തിമി ജപിക്കില്ല. മുത്തശ്ശി ഇങ്ങനെ ചൊല്ലും– ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ… ഉടനെ തിത്തിമി – സുബ്ര ഹ്മണ്യം സുബ്രഹ്മണ്യം... ഹര ഹര ഹര ഹര സുബ്രഹ്ണ്യം എന്നു തുടങ്ങും. നാമം ചൊല്ലലിനിടെ മുത്തശ്ശി പരിഭവത്തോടെ താൻ ചൊല്ലുന്നതുപോലെ
റെയിൽവേ ട്രാക്കിൽ ആരോ വലിച്ചെറിഞ്ഞ കൂടിനുള്ളിൽ മുഖമമർത്തി നിന്ന നായ മെറ്റലിൽ പാദപതന ശബ്ദം കേട്ടു മുരണ്ടുകൊണ്ടു തലയുയർത്തി. രണ്ടുപേർ ട്രാക്കിലൂടെ വേഗം മറുപുറം കടന്നെത്തി, ഒരാൾ മറ്റൊരാളെ വലിച്ചിഴയ്ക്കുന്നത് പോലെയായിരുന്നു കൊണ്ടുപോയിരുന്നത്. ആ യുവതിയുടെ തോളിൽ ബലമായി പിടിച്ചുകൊണ്ടു സാജൻ റെയിൽ
തലേ രാത്രി, ശവശരീരങ്ങൾ എരിയുന്ന മണികർണികാ ഘട്ടിൽ ഒരു അഘോരിബാബ അയാൾക്കുനേരേ കൈചൂണ്ടി ‘കാമാഖ്യ ചലോ, കാമാഖ്യ ചലോ’ എന്ന് ആവർത്തിച്ച് അക്രോശിച്ചു. അരവിന്ദിന്റെ മുഖത്തെ പകപ്പ് കണ്ടിട്ടാവണം പിന്നെ അദ്ദേഹം ശാന്തനായി....Lajjagowri, Novel, Tantric Novel, Sreekumar V.S
കുന്നുകൾ പറക്കുന്നത് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ?’’ പാലമരത്തിന്റെ ഉയരത്തിലുള്ള കവരത്തിലിരുന്ന് വിശ്വജിത്ത് ഉറക്കെ ചോദിച്ചു. പാർവതി മുകളിലേക്കു നോക്കി ചിരിച്ചു. ‘‘മണ്ടത്തരം പറയാതെ വിശ്വാ. കുന്നുകൾക്കെന്താ പറക്കാൻ ചിറകുണ്ടോ?’’ തൂക്കിയിട്ട കാലുകൾ ആട്ടിക്കൊണ്ട് ജ്ഞാനിയെപ്പോലെ വിശ്വജിത്ത്
ഏഴിലമ്പാലയുടെ ചുവട്ടിലെത്തിയപ്പോൾ പാർവതിയും ദീപയും കണ്ണനും വിസ്മയിച്ചുപോയി. ഒരു സ്വപ്നത്തിനുള്ളിലാണോയെന്ന സംശയത്തോടെ അവർ കണ്ണു തിരുമ്പി വീണ്ടും വീണ്ടും നോക്കി. സ്വപ്നമല്ല! കൂറ്റനായ ഏഴിലമ്പാല മരത്തിന്റെ താഴ്ന്ന കവരങ്ങളിലൊന്നിലിരുന്ന് വിശ്വജിത്ത് പച്ചോല ചീകുകയാണ്. ചുറ്റുമുള്ള കവരങ്ങളിൽ പച്ചോല
തിത്തിമിക്ക് പരമാവധി സമയം മുത്തശ്ശിയുടെ കൂടെ ചുറ്റിപ്പറ്റി നടക്കാനാണ് ഇഷ്ടം. രാവിലെ എഴുന്നേറ്റാലുടൻ മുത്തശ്ശി മുറ്റത്ത് ചെന്ന് കിഴക്കോട്ട് നോക്കി തൊഴുന്നതു കാണാം, പിന്നെ നാലുദിക്കിലേക്കും നോക്കി തൊഴും. തിത്തിമി ഇതൊന്നും ചോദിക്കാതെ വിടില്ല. എന്തിനാ മുത്തശ്ശീ ഇങ്ങനെ തൊഴുന്നത് എന്നായി തിത്തിമി. അതേയ്
മിഷയുടെ ഓരോ പേജും നല്ല കട്ടിയുള്ളതാണ്. കുട്ടികൾ ഗഞ്ചിറ അമ്മാവന്റെ കടയിൽ നിന്നു മിഷ വാങ്ങുന്നത് പുസ്തകവും നോട്ട്ബുക്കും അതുകൊണ്ട് പൊതിയാനാണ്. മിഷ കൊണ്ട് നോട്ട്ബുക്ക് പൊതിയുന്നതിനു മുൻപ് അതിലെ ഓരോ പേജും നിറങ്ങളും നോക്കിയിരിക്കും.
ഒരു ദിവസം കുക്കു തിത്തിമിയോട് പറയ്വാ, അവളുടെ അച്ഛൻ ആകാശത്തും അമ്മ ഭൂമിയിലുമാണ് താമസം എന്ന്. തിത്തിമി അമ്പരന്ന് ചോദിച്ചപ്പം കുക്കു വലിയ കുക്കുച്ചേച്ചി ചമഞ്ഞ് തിത്തിമിക്ക് പറഞ്ഞു കൊടുക്കുന്നത് തിത്തിമീടമ്മ മാറി നിന്നു കേട്ടു.
പിറ്റേന്ന് തിത്തിമി സ്കൂളിൽ നിന്നു വന്നിട്ട് ചായയും ബിസ്കറ്റുമൊക്കെ കഴിച്ചിട്ട് ഒരു നോട്ടബുക്കുമായി എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മിക്കവാറും കുറെ ചായപ്പെൻസിലുകളുമായി വരയ്ക്കാനിരുന്നിട്ട് അവിടെയൊക്കെ നിരത്തിയിട്ടിട്ട് പോവുകയാണ് തിത്തിമിയുടെ രീതി . ഇന്നും അതുതന്നെയായിരിക്കും ഏതായാലും ശല്യം
Results 1-100 of 315