Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാഡ് പിറ്റിനെതിരെ വീണ്ടും ആഞ്ജലീന

PEOPLE-JOLIE/PITT

വിവാഹമോചിതരായ ശേഷവും വിവാദങ്ങളിൽ നിന്നകലാതെ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആഞ്ജലീന.

വിവാഹമോചനത്തിന് ശേഷം ബ്രാഡ്പിറ്റ് കുട്ടികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാണ് ആഞ്ജലീനയുടെ ആരോപണം. കുട്ടികളുടെ ചിലവിനായുള്ള പണവുമായി ബന്ധപ്പെട്ട് ബ്രാഡ്പിറ്റുമായി ആഞ്ജലീന അനൗദ്യോഗികമായി ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതിലും ബ്രാഡ്പിറ്റ് വീഴ്ച വരുത്തിയതോടെ നിയമപരമായി നീങ്ങാനാണ് ആഞ്ജലീനയുടെ തീരുമാനം.

അതേസമയം ആരോപണങ്ങളെ തള്ളി പിറ്റിന്റെ അഭിഭാഷകൻ രംഗത്തെത്തി. അടിസ്ഥാനരഹിതമായ പരാതികളാണ് ഇപ്പോൾ ഉന്നയിക്കപ്പെടുന്നതെന്നും പിറ്റ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നുണ്ടെന്നും അഭിഭാഷകൻ പ്രതികരിച്ചു.

ഇരുവർക്കും ആറ് മക്കളാണുള്ളത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. ആറ് പേരും ആഞ്ജലീനക്കൊപ്പമാണുള്ളത്.  10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുവർഷത്തെ വിവാഹജീവിതത്തിന് പിന്നാലെ 2016 സെപ്തംബറിലാണ് ആഞ്ജലീനയാണ് വിവാഹമോചനഹർജി നല്‍കിയത്.