Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ തള്ള് കഥ പരസ്യമാക്കി ചാക്കോച്ചന്‍

chakochan-fahad

മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍.  മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനും ഫഹദും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോള്‍ താരം പറഞ്ഞ കാര്യം ഏറെ രസകരമായിരുന്നു. 

നക്ഷത്രത്തിളക്കം | എപ്പി 04 - അനുഭവങ്ങളും അമളികളുമായി താരങ്ങൾ! | മഴവിൽ മനോരമ

നല്ല ഉയരമുള്ള, തലയില്‍ ഒരുപാട് മുടിയുള്ള നന്നായി നൃത്തം ചെയ്യുന്നയാളാണ് ഇദ്ദേഹം. ഇത്രയും സൂചനകള്‍ നല്‍കിയതിന് ശേഷമാണ് ഫഹദ് ഫാസിലിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചാക്കോച്ചനും ഹരീഷ് കണാരനും ഉണ്ടായിരുന്നു.

എന്നാൽ താൻ പറഞ്ഞത് ഫഹദിന്റെ തള്ളിന്റെ അത്ര വരില്ലെന്നും ചാക്കോച്ചൻ പറഞ്ഞു. പിന്നീട് ആ തള്ളൽ കഥയും അദ്ദേഹം പറയുകയുണ്ടായി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്‍ അത് പറഞ്ഞത്. സിംഗപ്പൂരില്‍ നിന്നും വാപ്പച്ചി വന്നപ്പോള്‍ ബ്രീഫ്‌കെയ്‌സില്‍ കുറേ പൈപ്പ് കഷണങ്ങള്‍. വാപ്പച്ചി കുളിക്കാന്‍ പോയപ്പോള്‍ അവൻ അത് തുറന്നുനോക്കി. ആ പൈപ്പ് കഷണങ്ങളെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ എകെ 47 ആയെന്നുമായിരുന്നു അന്നവന്‍ പറഞ്ഞത്.

ഫഹദിനെക്കുറിച്ച് മാത്രമല്ല സഹോദരന്‍ ഫർഹാനെക്കുറിച്ചും രസകരമായ ഓർമകൾ ചാക്കോച്ചൻ പങ്കുവച്ചു. ഫഹദും ഫര്‍ഹാനും ലൊക്കേഷനിലേക്ക് വരാറുണ്ട്. സിനിമയുടെ ചിത്രീകരണ തിരക്കുകളിലായതിനാല്‍ താന്‍ അധികം കളി തമാശയ്‌ക്കൊന്നും പോയിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍ ഓര്‍ക്കുന്നു. ഒരു ദിവസം വച്ചു (ഫർഹാൻ) ലൊക്കേഷനിലെത്തിയപ്പോഴാണ് മറ്റൊരു രസകരമായ കാര്യം നടന്നത്.

‘വച്ചു ചെറുപ്പത്തിൽ നല്ല കുറുമ്പനായിരുന്നു. ലൊക്കേഷനിലെത്തിയ വച്ചു എന്റെ കോസ്റ്റ്യൂമൊക്കെ നോക്കിയതിന് ശേഷമാണ് വാച്ചില്‍ നോട്ടമിട്ടത്. വാച്ച് തരുമോയെന്ന് ചോദിച്ചു. ഊരിക്കൊടുക്കുന്നതിനിടയിലാണ് എന്തിനാണ് ഇതെന്ന് ചോദിച്ചത്. അപ്പോഴാണ് തല്ലിപ്പൊട്ടിച്ചിട്ട് തരാമെന്ന് പറഞ്ഞത്. ഉടന്‍ തന്നെ വാച്ച് എന്റെ കയ്യിൽ തന്നെ തിരിച്ചിടുകയായിരുന്നു.’ ചാക്കോച്ചന്‍ പറഞ്ഞു.