സംവൃത തിരികെ വരുന്നത് വെറുതെ അല്ല !

മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തിരിക്കാൻ ഒരുപിടി നല്ല ചിത്രങ്ങളും പ്രഗൽപരായ നടീനടന്മാരെയും സമ്മാനിച്ച ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേക്ക് 'നായികയെയും നായക'നെയും അന്വേഷിക്കുന്നു. പതിവിൽ നിന്നും വ്യതസ്തമായി മാറ്റത്തിന്റെ പുതിയ മുഖങ്ങളെ തേടി ലാൽ ജോസ് എത്തുന്നത് മഴവിൽ മനോരമ ഒരുക്കുന്ന പുതിയ റിയാലിറ്റി ഷോയായ 'നായികാ നായകനു'മായാണ്.

പതിനായിരത്തിൽ പരം അപേക്ഷകളിൽ നിന്നും മൂന്നു ഘട്ട ഓഡിഷനിൽ ഏറ്റവും മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ ഇനി മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിലെ വിജിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്.

മെയ് 28 തിങ്കളാഴ്ച സംപ്രേക്ഷണം ആരംഭിക്കുന്ന 'നായികാ നായകനി'ലൂടെ മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും പ്രിയ നായികാ സംവൃത സുനിലും ആദ്യമായ് മിനിസ്ക്രീനിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ലാൽ ജോസ് വിധികർത്താവായ് എത്തുന്ന വേദിയിൽ കുഞ്ചാക്കോ ബോബനും സംവൃത സുനിലും മത്സരാർത്ഥികളുടെ മെന്റർസായാണ് എത്തുന്നത്.
പുതുതലമുറ വളർന്നു വരുന്ന വേദിയിൽ തന്റെ അഭിനയ ജീവിതത്തിലെ പരിചയം മത്സരാർത്ഥികളുമായ് പങ്കുവെക്കാനു൦, ഒപ്പം കൂടുതൽ കാര്യങ്ങൾ പഠിക്കാനുമാണ് ചാക്കോച്ചൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. പ്രിയ സംവിധായകനും സുഹൃത്തുമായ ലാൽ ജോസിനൊപ്പം വേദി പങ്കിടാൻ സാധിച്ചത്തിന്റെ സന്തോഷത്തിലാണ് ചാക്കോച്ചൻ. തന്റെ ഗുരു സ്ഥാനീയനായ ലാൽ ജോസിനൊപ്പമുള്ള തിരിച്ചുവരവിന്റെ ത്രില്ലിലാണ് സംവൃത.

മലയാള സിനിമ കാത്തിരിക്കുന്ന ആ പുതിയ നായികയും നായകനും ആരെന്നറിയാൻ കാണുക 'ഈസ്റ്റേൺ നായികാ നായകൻ' മെയ് 28 മുതൽ തിങ്കൾ-ബുധൻ വരെ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.