'ഈ ആഭാസനു മുന്നിൽ നൃത്തം ചെയ്യില്ല', അമ്പരന്ന് ലാൽ ജോസ്

നാളത്തെ താരങ്ങളെ കണ്ടെത്താനുള്ള മഴവിൽ മനോരമയുടെ നായിക നായകൻ വേദിയിലായിരുന്നു വിധികർത്താക്കളെ അമ്പരപ്പിച്ച പ്രകടനം. ദേവാസുരത്തിലെ 'ഭാനുമതി'യായി ആയിരുന്നു തനിയാവർത്തനം റൗണ്ടിൽ മത്സരാർഥി വേദിയിലെത്തിയത്. അംഗോപാംഗം എന്ന ഗാനത്തിൽ ശാസ്ത്രീയമായ നൃത്താവിഷ്കാരവും നൽകി. ചിത്രത്തിൽ നൃത്തത്തിന് ശേഷം ഭാനുമതി നീലകണ്ഠനു മുന്നിൽ ചിലങ്ക എറിയുന്ന സീനും വേദിയിൽ മത്സരാർഥി പുനരാവിഷ്കരിച്ചു. മത്സരാർഥിയുടെ പ്രകടനം കണ്ട് വിധികർത്താക്കളും കാണികളും ഒരുപോലെ അമ്പരന്നു.

'നിങ്ങളെ പോലൊരു ആഭാസനു മുന്നിൽ നൃത്തം ചെയ്തപ്പോൾ കളങ്കപ്പെട്ടത് ദൈവദത്തമായ ഒരു കലയാണ്'. എന്ന് പറഞ്ഞ് മത്സരരാർഥി ചിലങ്ക വലിച്ചെറിഞ്ഞപ്പോൾ സത്യത്തിൽ അമ്പരന്നു പോയെന്ന് വിധികർത്താവായ ലാൽ ജോസ് പറഞ്ഞു. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ. ദേവാസുരത്തിലെ ഭാനുമതിയെ പുർണമായും പുനരാവിഷ്കരിക്കാൻ മാളവികയ്ക്ക് കഴിഞ്ഞു. അത്രയും മനോഹരമായിരുന്നു വേദിയിലെ പ്രകടനം.ഈ ആഭാസനു മുന്നിൽ നൃത്തം ചെയ്യില്ലെന്ന് മാളവിക പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇനി എന്നെയാണോ മാളവിക ആഭാസനെന്ന് വിശേഷിപ്പിച്ചതെന്ന് സംശയം തോന്നി. ലാൽ ജോസിന്റെ അഭിപ്രായ പ്രകടനം വേദിയിൽ ചിരിപടർത്തി. ഏതായാലും അവിസ്മരണീയ പ്രകകടനം കൊണ്ട് വേദിയിലുള്ളവരെയും വിധികർത്താക്കളെയും ഒരുപോലെ കയ്യിലെടുക്കാൻ മത്സരാർഥിയായ മാളവികയ്ക്ക് സാധിച്ചു.