ആർഭാടം ഒഴിവാക്കി ഉണ്ണി മേനോന്റെ മകന്റെ വിവാഹം

ഗായകന്‍ ഉണ്ണി മേനോൻ തന്റെ മകന്റെ വിവാഹം ആർഭാടങ്ങളില്ലാതെ നടത്തും. കേരളത്തിലുണ്ടായ മഴക്കെടുതിയെ തുടർന്നാണ് ഉണ്ണി മേനോനും കുടുംബവും ഇത്തരത്തിലൊരു തീരുമാനം എടുത്തത്. സെപ്തംബർ ഇരുപതിനു തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു ഉണ്ണി മേനോന്റെ മകനായ അങ്കുർ മോനോന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. മഴക്കെടുതിയെ തുടർന്നു വിവാഹവേദിയും മാറ്റാൻ തീരുമാനിച്ചു. വിവാഹം നിശ്ചയിച്ച ദിവസം അതേ മുഹൂര്‍ത്തത്തിൽ ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ നടക്കും. 

2500 പേരെ പങ്കെടുപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അത് 200 പേരിലേക്ക് ചുരുക്കി. വിവാഹച്ചെലവിൽ നിന്നു മിച്ചം വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാനാണ് തീരുമാനം കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവാഹത്തിന്റെ ഒരുക്കങ്ങൾ നടന്നു വരികയായിരുന്നു. പ്രളയക്കെടുതിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇരു കുടുംബവും ഒന്നിച്ച് ആർഭാടമൊഴിവാക്കാൻ തീരുമാനിച്ചത്.