മൊഴിമാറ്റ ഗാനവുമായി ധർമജനും പിഷാരടിയും; ചിരിയുടെ മാലപ്പടക്കം

വ്യത്യസ്തമായ ഗാനാലാപനവുമായി  ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിലായിരുന്നു പിഷാരടിയുടെയും ധർമജന്റെയും പ്രകടനം.  പ്രേക്ഷകരെ കയ്യിലെടുത്ത കോമഡി സ്കിറ്റിലായിരുന്നു ഇരുവരുടെയും ആലാപനം.

വിവിധ ഭാഷയിലുള്ള ഗാനങ്ങൾ മലയാളത്തിലേക്കു തർജമ ചെയ്താൽ എങ്ങനെയിരിക്കുമെന്നു വേദിയിൽ അവതരിപ്പിക്കുകയായിരുന്നു ഇരുവരും. ഗായകരായ ഭാര്യയും ഭർത്താവുമായാണ് ധർമജനും പിഷാരടിയും വേദിയിലെത്തിയത്. ചെന്നൈ എക്സ്പ്രസ്, ബോഡിഗാർഡ് എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഇരുവരും മൊഴിമാറ്റിപ്പാടിയതു സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. 

സംഗീതരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് പുരസ്കാരം. മോഹൻലാലിന്റെയും മഞ്ജുവാര്യരുടെയും ആലാപനവും ചടങ്ങിനു മാറ്റുകൂട്ടി.