Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പാടിയുറക്കാൻ എന്താ അമ്മ വരാത്തത്?', മഞ്ജുഷയെ തേടി പൊന്നോമന

manjusha

കണ്ണാം തുമ്പീ പോരാമോ....

എന്നോടിഷ്ടം കൂടാമോ?

നിന്നെക്കൂടാതില്ലല്ലോ?

ഇന്നെന്നുള്ളിൽ പൂക്കാലം.......’

മഞ്ജുഷ, മകൾ ദേവൂട്ടിക്കു വേണ്ടി ആ പാട്ട് പാടുമായിരുന്നു. അതു കേട്ടാലേ അവൾ കുഞ്ഞുറക്കത്തിലേക്ക് വീഴുമായിരുന്നുള്ളു. അന്നു പക്ഷേ, ആ പാട്ടു പാടാൻ മഞ്ജുഷ വന്നില്ല. പകരം മഞ്ജുഷയുടെ അമ്മ ആനന്ദവല്ലി ശ്രുതിയും താളവുമൊപ്പിച്ച് അതേ പാട്ടു പാടിക്കൊടുത്തു. എന്നിട്ടും ദേവൂട്ടി ഉറങ്ങിയില്ല. രാത്രി മുഴുവൻ കരഞ്ഞു െകാണ്ടിരുന്നു.

പിന്നീടിങ്ങോട്ട് പത്തു പതിനഞ്ചു രാത്രികളിലായി ആനന്ദവല്ലി ആ പാട്ടു പാടി. പതിവു പോലെ േദവൂട്ടി കരയുകയും കരഞ്ഞു കരഞ്ഞു തളര്‍ന്ന് ഉറങ്ങുകയും െചയ്തു. തിരിച്ചറിവില്ലാത്ത ഏതോ യാഥാർഥ്യങ്ങൾ അവളും മനസ്സിലാക്കി െകാണ്ടിരുന്നു. ഇടയ്ക്കൊക്കെ വാശിയെടുക്കാതെ കാണുന്നവരോടൊക്കെ കുഞ്ഞിക്കണ്ണുകള്‍ െകാണ്ട് അവള്‍ ചോദിക്കുന്നുണ്ട്, ‘പാടിയുറക്കാൻ എന്താണ് അമ്മ വരാത്തത്...’ എന്ന്.

നൃത്തം നിലച്ചു പോയ അരങ്ങു പോലെ വളയൻചിറങ്ങരയിലെ വിമ്മല നാലുകെട്ട് എന്ന വീട്. ശ്രുതിയും താളവും ചിലങ്കയുടെ ചിരിയും ഇല്ലാതെ നെടുവീർപ്പുകളും കണ്ണീരും മാത്രം. ഇടയ്ക്കിടയ്ക്ക് ദേവൂട്ടിയുടെ ഒച്ച ഉയരും. വരുന്നവരോടൊക്കെ ചിരിച്ചും അവരോടൊക്കെ കൈവീശിയും അവർക്കൊക്കെ ഉമ്മ കൊടുത്തും അവളൊരു നൊമ്പരക്കാഴ്ചയാകുന്നു.

പാട്ടുകാരിയായും നർത്തകിയായും ഒരേ സമയം മലയാളികളുടെ മനസ്സിൽ കൂട്ടുകൂടിയ മഞ്ജുഷയുടെ നിഷ്കളങ്കമായ ചിരി ഇന്ന് നൊമ്പരമുയർത്തുന്ന ഒരോർമയാണ്. കലാകാരൻമാരുടെ നാടായ വിളയൻചിറങ്ങരയെന്ന ഗ്രാമത്തിൽ നിന്നു മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങിവന്നവൾ. എത്രയും വേണ്ടപ്പെട്ടവർക്ക് ശ്രീക്കുട്ടിയായിരുന്നു മഞ്ജുഷ. അതുകൊണ്ടുതന്നെ ശ്രീക്കുട്ടിയുടെ വേർപാട് അവർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുമില്ല.

റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച മുഖമായിരുന്നു മഞ്ജുഷ മോഹൻദാസ്. മ്യൂസിക്കൽ റിയാലിറ്റി ഷോകളുടെ നല്ല കാലത്ത് വീടുകളിൽ വിരുന്നിനെത്തിയ പെ ൺകുട്ടി. ആദ്യ സംഗീത മത്സരത്തിൽ പാടി പത്താമതെത്തിയ കൊച്ചുമിടുക്കി മാത്രമായിരുന്നില്ല മഞ്ജുഷ. മൂന്നര വയസു മുതൽ താനൊരു കലാകാരിയാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ പ്രതിഭ. കലയുടെ വലിയ ഉയരങ്ങൾ കീഴടക്കാനിരുന്ന, ഇന്ത്യയിലെ എണ്ണപ്പെട്ട നർത്തകിമാരിൽ ഒരാളാകാൻ ആഗ്രഹിച്ച കലാകാരി. വിധി പക്ഷേ, ചെയ്തത് മറ്റൊന്നായിരുന്നു; അപകടത്തിന്റെ രൂപത്തിൽ ആ ഗാനം നിലച്ചു. ആ ജീവിതനൃത്തത്തിന് തിരശീലയിട്ടു.

ബാലതാരമായി തുടക്കം

മഞ്ജുഷയുടെ മുഖം മലയാളികൾ ആദ്യം കണ്ടത് സിനിമയിലൂടെയാണ്. കലാഭവൻ മണി നായകനായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ പ്രവീണയുടെ ബാല്യകാലം അഭിനയിച്ചായിരുന്നു അരങ്ങേറ്റം. പിന്നീട് ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

അതിനു ശേഷമായിരുന്നു റിയാലിറ്റി ഷോയിലെത്തിയത്. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് അന്ന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ദൂരദർശൻ സംപ്രേഷണം ചെയ്ത ‘കാട്ടിലെ കണ്ണൻ’ എന്ന പരമ്പരയിൽ മുപ്പത്തിരണ്ടു പാട്ടുകൾ പാടിയതും അന്ന് ആറാം ക്ലാസ് വിദ്യാർഥിയായിരുന്ന മഞ്ജുഷയായിരുന്നു. അങ്ങനെ സ്വരവും ലയവും താളവും കുഞ്ഞുനാളിേല അനുഗ്രഹിച്ച കലാകാരിയായി മഞ്ജുഷ.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ തന്നെ മഞ്ജുഷ നൃത്തച്ചുവടുകള്‍ പറഞ്ഞു െകാടുക്കുന്ന ഗുരുനാഥയുമായി. ലാസ്യ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്നു പേരുമിട്ടു. വീടിന്റെ മുറ്റത്തായിരുന്നു ആദ്യം ക്ലാസുകൾ. സ്കൂളിലെ സഹപാഠികളും അധ്യാപകരുടെ മക്കളുമൊക്കെയായിരുന്നു ശിഷ്യഗണങ്ങൾ. ആ ഡാൻസ് ടീച്ചറെ പലരും തമാശയായി കണ്ടെങ്കിലും ക്രമേണ അവർക്ക് മഞ്ജുഷയെന്ന കലാകാരിയെ അംഗീകരിക്കേണ്ടി വന്നു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കഴി‍ഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും നർത്തകിയെന്ന പേരെടുത്തിരുന്നു മഞ്ജുഷ.

പിന്നീട് സ്വദേശത്തും വിദേശത്തുമായി എത്രയോ വേദിക ൾ. എന്നാൽ പഠനത്തിനായിരുന്നു എന്നും പ്രാധാന്യം. കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിലെ എം. എ വിദ്യാർത്ഥിനിയായിരുന്നു അപകടത്തിൽപ്പെടുമ്പോൾ. മൂന്നാം സെമസ്റ്ററിന്റെ പേപ്പറുകളുമായി രാവിലെ അധ്യാപകരെ കാണാൻ സുഹൃത്ത് അഞ്ജനയുമായി ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.

‘‘കാറിലായിരുന്നു എന്നും യാത്ര. അന്നു പക്ഷേ നേരത്തെ എത്താൻ ഇരുചക്രവാഹനം തിരഞ്ഞെടുത്തു. അതു പക്ഷേ അവസാനത്തെ യാത്രയായി. ആരോടും, എന്നോടു പോലും ഒന്നും പറയാതെ അവള്‍ പോയി..’ ജീവന്റെ പകുതിയായ പ്രിയദർശന്‍റെ ഒാര്‍മകളില്‍ പോലും കണ്ണീരിന്‍റെ നനവ്. മകള്‍ ദേവൂട്ടി െെകവലയത്തിലിരുന്ന് െവറുെത ചിണുങ്ങി.

പൂർണരൂപം വായിക്കാം