നൃത്തത്തിനു വേണ്ടതു 'സെക്സി ലുക്ക്' അല്ല കരീന; മാധുരിയുടെ മാന്ത്രികചുവടുകള്‍

മാധുരി ദീക്ഷിതും കരീന കപൂറും നല്ല നർത്തകിമാരാണെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. പക്ഷേ, രണ്ടുപേരുടെയും ശൈലി രണ്ടാണെ മാത്രം. ഫെമിന മിസ് ഇന്ത്യ 2018ലെ മാധുരിയുടെയും കരീനയുടെയും നൃത്തത്തിനു അഭിപ്രായ പ്രകടനങ്ങളുമായി എത്തിയിരിക്കുകയാണു ആരാധകർ. 

ഇരുവരുടെയും നൃത്തത്തിനു വ്യത്യസ്ത രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണു സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മാധുരിയുടെ മാന്ത്രിക നൃത്തമെന്നാണു പലരുടെയും അഭിപ്രായം. കരീനയ്ക്കു വിമർശനവുമായി എത്തുന്നവരുടെ എണ്ണവും ചെറുതല്ല. 'നൃത്തത്തിനു വേണ്ടതു സെക്സി ലുക്ക് അല്ല, മാധുരിയെ കണ്ടു പഠിക്കൂ' എന്ന രീതിയിലുള്ള കമന്റുകളും ഉണ്ട്. 

നിരവധി ഗാനങ്ങൾ കോർത്തിണക്കിയുള്ള ഡാൻസ് പെർഫോർമന്‍സുമായാണു മാധുരിയും കരീനയും വേദിയിലെത്തിയത്. 'ഓ രേ പിയാ' എന്ന ഗാനത്തിനു മനോഹരമായ മാധുരിയുെട വരവ്. തുടർന്ന് മാധുരിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റായ 'ഡോലാരേ'. മാധുരിയുടെ നൃത്തത്തിനു ശേഷം തകർപ്പൻ പെർഫേോർമൻസുമായി വേദിയിലെത്തുകയായിരുന്നു കരീന. ഹോട്ട് ലുക്കിൽ ഐറ്റം നമ്പറുമായായിരുന്നു കരീനയുടെ വരവ്.  ഈ നൃത്തത്തിനാണ് ഇപ്പോൾ വിമർശനവുമായി ആരാധകർ തന്നെ എത്തിയത്.