തെളിവായി നല്‍കിയ ചിത്രം പുറത്തായി; ഞെട്ടലോടെ ടെയ്‌ലര്‍ സ്വിഫ്റ്റ്

ലൈംഗികമായി അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്ന് ആരോപിച്ച് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ഡേവിഡ് മുള്ളറിനെതിരെ തെളിവായി നല്‍കിയ ചിത്രം പുറത്തായി. 2013ല്‍ എടുത്ത ചിത്രമാണിത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ചിത്രം പ്രസിദ്ധീകരിച്ചു വന്നത്. ചിത്രം രഹസ്യമായി സൂക്ഷിക്കുവാനുള്ള അവകാശം കഴിഞ്ഞ മാസം സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നതുമാണ്.

ഡിസ്‌കോ ജോക്കിയായ മുള്ളര്‍ ചിത്രമെടുക്കാന്‍ ഒപ്പം നിന്ന നേരം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ശരീരത്തില്‍ കയ്യോടിച്ചുവെന്നാണ് ടെയ്‌ലര്‍ പരാതിയില്‍ പറഞ്ഞത്. താന്‍ ജീവിതത്തില്‍ ഏറ്റവും ഞെട്ടിപ്പോയ സംഭവം എന്നാണു ടെയ്‌ലര്‍ സ്വിഫ്റ്റ് ഇതിനെ വിശേഷിപ്പിച്ചത്.

നിരപരാധിയാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുള്ളര്‍ ഇപ്പോഴും. വ്യാജ പരാതി കാരണം തനിക്കു ജോലി നഷ്ടപ്പെട്ടുവെന്നും മുള്ളര്‍ ആരോപിച്ചു. കേസുമായി ശക്തമായി മുന്നോട്ടു പോകുവാനാണ് സ്വിഫ്റ്റിന്റെ തീരുമാനം. കേസ് നടത്തി വിജയിച്ചാല്‍ ആ പണം ലൈംഗിക ഉപദ്രവങ്ങഴില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ള സംഘടനകള്‍ക്കു കൈമാറുമെന്നും അവര്‍ പറഞ്ഞു.