ചെന്നൈ∙ പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വീണ്ടും ആദായനികുതി പരിശോധന. ശശികലയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ സഹോദരന്റെ മരുമകൻ കാർത്തികേയന്റെ അഡയാറിലെ വീട്, കോയമ്പത്തൂരിലെ സ്വകാര്യ കോളജ്, ട്രഷററുടെ വീട് എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്.
കഴിഞ്ഞ മാസം നടന്ന റെയ്ഡിന്റെ തുടർച്ചയാണിതെന്ന് ആദായ നികുതി വകുപ്പ് അധികൃതർ പറഞ്ഞു. കണക്കിൽപ്പെടാത്ത 1430 കോടിയുടെ നിക്ഷേപമാണു മുൻ റെയ്ഡിൽ കണ്ടെത്തിയത്.