ന്യൂഡൽഹി ∙ വിവാദ ഓൺലൈൻ ഗെയിം ബ്ലൂവെയ്‌ൽ കളിച്ച് ആരെങ്കിലും ജിവനൊടുക്കിയതായി തെളിവില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് അഹിർ ലോക്സഭയെ അറിയിച്ചു. ബ്ലൂവെയ്‌ൽ മൂലം കുട്ടികൾ ജീവനൊടുക്കിയതായി വിവിധ സംസ്ഥാനങ്ങളിൽനിന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതേത്തുടർന്നു കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണു കണ്ടെത്തൽ. ഇത്തരത്തിൽ അപകടകരമായ കളികളെക്കുറിച്ചു നിരീക്ഷണം നടത്താനും നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.