തമിഴ്നാട്ടിൽ പടക്കശാല തീപിടിത്തം: 4 മരണം

ചെന്നൈ ∙ വിരുദു നഗറിലും സേലത്തും പടക്കനിർമാണ ശാലകൾക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരുക്കേറ്റു. ദീപാവലി വിപണി ലക്ഷ്യമാക്കി പടക്കനിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം. 

വിരുദുനഗറിലെ കാക്കിവാടൻപട്ടിയിലെ പടക്കനിർമാണ ശാലയിൽ തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു. 70 മുറികളിലായി ഇരുന്നൂറോളം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഒരു മുറിയിലാണ് അപകടമുണ്ടായത്. സേലത്ത് ആത്തൂരിലെ പടക്കനിർമാണശാലയിലാണു രണ്ടാമത്തെ അപകടം. അനധികൃതമായാണ് ഇതു പ്രവർത്തിച്ചിരുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.