ഈറോഡ്∙ ശാസ്ത്രിനഗറിൽ ബുധനാഴ്ച പടക്കക്കടയിൽ ഉണ്ടായ സ്ഫോടനത്തിൽ മകൻ ഉൾപ്പെടെ മൂന്നു പേർ മരിച്ച സംഭവത്തിൽ കടയുടമ സുകുമാരനെ (48) ശൂരംപ്പട്ടി പൊലീസ് അറസ്റ്റു ചെയ്തു. കടയിൽ എല്ലാ വർഷവും അനുമതിയില്ലാതെ നാലു ദിവസം ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനാലാണ് അറസ്റ്റ്.
ആഘോഷത്തിനായി പടക്കങ്ങൾ വിൽക്കാൻ ജില്ലാ ഭരണകൂടം അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് അപകടസ്ഥലം സന്ദർശിച്ച ജില്ലാ ഡിആർഒ മനോരമയോടു പറഞ്ഞു. ബുധനാഴ്ച സേലത്തു നിന്നു പടക്കം കയറ്റിവന്ന പെട്ടിഓട്ടോയിൽ നിന്നു രാവിലെ കെട്ടുകൾ ഇറക്കുമ്പോഴായിരുന്നു സ്ഫോടനം.
സുകുമാരന്റെ മകൻ കാർത്തിക് രാജ, പെട്ടിഓട്ടോ ഡ്രൈവർ മുരുകൻ, സഹായി സിന്ദൂരപാണ്ടിയ എന്നിവരാണു മരിച്ചത്.