തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ ലിയാസോൻ ഓഫിസറെ അടിയന്തരമായി സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പത്തു വർഷത്തിലേറെയായി സ്ഥാനത്തു തുടരുന്ന സുനിൽ ജേക്കബിനെതിരെയാണ് ഇന്റലിജൻസ് മേധാവി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു റിപ്പോർട്ട് നൽകിയത്.
സുനിൽ ജേക്കബിന്റെ പല നടപടികളും സംശയാസ്പദമാണെന്നു റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ആസ്ഥാനത്തു മൂന്നു വർഷത്തിലേറെയായി ജോലി നോക്കുന്നവരെ ഉടൻ നീക്കണമെന്നു സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിൽ സുനിൽ ജേക്കബിനെ ഉടൻ മാറ്റുമെന്നാണു സൂചന.