നാളെ വരെ കനത്ത മഴ

തിരുവനന്തപുരം ∙ മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തും ലക്ഷദ്വീപിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 22 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ട്. മലയോരത്തു ചില കേന്ദ്രങ്ങളിൽ ഇടവിട്ടു കനത്ത മഴയുണ്ടാകും. വൈത്തിരിയിൽ പെയ്ത ഏഴു സെന്റിമീറ്റർ മഴയാണ് ഇന്നലെ സംസ്ഥാനത്തു ലഭിച്ചതിൽ കൂടിയ മഴ. മാനന്തവാടി (നാല് സെമീ), കണ്ണൂർ, ഇരിക്കൂർ, തളിപ്പറമ്പ് (മൂന്നു സെമീ), ഹൊസ്ദുർഗ്, അമ്പലവയൽ, നിലമ്പൂർ (രണ്ടു സെമീ) എന്നിങ്ങനെയാണു മറ്റിടങ്ങളിൽ ലഭിച്ച മഴ.