കെഎസ്ആർടിസി കൺട്രോളിങ് ഓഫിസർ മരിച്ച നിലയിൽ

ആറുമുഖൻ

പെരുവെമ്പ് (പാലക്കാട്)∙ കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ കൺട്രോളിങ് ഓഫിസർ ആറുമുഖനെ (49) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമിതജോലി മൂലമുള്ള  മാനസിക വിഷമമാണു കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. 

  കുറച്ചു ദിവസങ്ങളായി ആറുമുഖൻ ജോലി സംബന്ധമായ സമ്മർദത്തിലായിരുന്നത്രെ. ഉറക്കമില്ലാതെ വന്നതോടെ രചിറ്റൂർ ഡിപ്പോയിൽ നിന്നു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്ന ആറുമുഖന്  അത് ലഭിക്കുകയും ഇന്നലെ പാലക്കാട് ഡിപ്പോയിൽ ജോലിയിൽ പ്രവേശിക്കേണ്ടതുമായിരുന്നു. 

മൃതദേഹത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഡീഷനൽ എസ് ഐ ചന്ദ്രൻ പറഞ്ഞു. ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംസ്ക്കാരം ഇന്നു രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.  മക്കൾ: അജയ്, അജിൻ.