ആശങ്ക നേരത്തേ ഉണ്ടായിരുന്നു: ആന്റണി

ന്യൂഡൽഹി ∙ ചെങ്ങന്നൂരിൽ പ്രചാരണത്തിനു പോയപ്പോൾ തന്നെ ചില ആശങ്കകളുണ്ടായിരുന്നതായി കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. അടുത്ത ചിലരുമായി ഇതു പങ്കുവച്ചിരുന്നു. മോദിയും അമിത് ഷായും പയറ്റുന്ന വർഗീയത കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു. അവസാന അടവെന്ന നിലയിൽ സിപിഎം നടത്തിയ സംഘടിതമായ വർഗീയക്കളിയായിരുന്നു ചെങ്ങന്നൂരിലേത്.

യുഡിഎഫ് സ്ഥാനാർഥിയെ ആർഎസ്എസുകാരനായി ചിത്രീകരിച്ചു ന്യൂനപക്ഷങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. കെ.എം.മാണിയുടെ പിന്തുണ സഹായിച്ചിട്ടുണ്ടെന്നു തന്നെയാണു കരുതുന്നത്. പ്രതിപക്ഷ നേതൃത്വത്തിൽ മാറ്റത്തിന്റെ ആവശ്യമില്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നാൽ രാജ്യത്തു ബിജെപി നിലംതൊടില്ലെന്നതിന്റെ തെളിവാണു രാജ്യത്തെ മറ്റു ഉപതിരഞ്ഞെടുപ്പുകളിലെ ഫലമെന്നും അദ്ദേഹം പറഞ്ഞു.