വൈദികരുടെ പീഡനം മറച്ചുവച്ചതായി ആക്ഷേപം

തിരുവല്ല ∙ ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി സഭാനേതൃത്വം മറച്ചുവച്ചതായി ആക്ഷേപം. ഇതു സംബന്ധിച്ചു മേയ് ഏഴിനു യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ഭദ്രാസന ഓഫിസിലെത്തി പരാതിപ്പെട്ടപ്പോഴുള്ള സംഭാഷണമാണു പുറത്തുവന്നത്. പരാതി കൈപ്പറ്റിയതിനു രസീത് നൽകണമെന്നു കുടുംബം ആവശ്യപ്പെട്ടെങ്കിലും ഭദ്രാസന മെത്രാപ്പൊലീത്ത തയാറായില്ലെന്നാണു പരാതി. രസീത് നൽകിയാൽ പരാതി പൊലീസിനു കൈമാറേണ്ടിവരുമെന്നും നിയമനടപടികളുടെ പുറകെ നടക്കേണ്ടിവരുന്നതു ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി. പതിനാറാം വയസ്സ് മുതൽ പീഡനം നടക്കുന്ന പശ്ചാത്തലത്തിൽ കേസ് ഒതുക്കിവയ്ക്കാനാകില്ലെന്നും സംഭാഷണത്തിലുണ്ട്.