പാലക്കാട്∙ മണ്ടൂരിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി. സംസ്ഥാന പാതയോരത്തോടു ചേര്‍ന്ന പുഴയിലാണ് ആനകളുള്ളത്. പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കി. ആനകളെ കാട്ടിലേക്കു തുരത്താൻ വനം–റവന്യൂ അധികൃതർ നടപടി ആരംഭിച്ചു.
പുലർച്ച മൂന്നോടെ ഭാരതപ്പുഴയുടെ പറളിക്കടവിലെത്തിയ ആനകൾ വനംവകുപ്പ് പടക്കം പൊട്ടിച്ചതോടെ തൊട്ടടുത്തുളള ശ്മശാനത്തിലേയ്ക്കു കയറുകയായിരുന്നു. തിരുവില്വാമല അയ്യർമലയിലേയ്ക്കു കയറ്റിവിടാനാണ് ശ്രമം. ഇതു മൂന്നാംതവണയാണു പാലക്കാട്ട് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്.