കുത്തിയതോട്ടിൽ കുടുങ്ങി 1500 പേര്‍; ആറു മരണം, നീക്കിയത് രണ്ടു മൃതദേഹങ്ങൾ

പറവൂർ∙ മഹാപ്രളയത്തില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ കാഴ്ച ദയനീയമായി തുടരുന്നു. കെട്ടിടം തകര്‍ന്നു മരിച്ച ആറുപേരില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് ആറുദിവസം പിന്നിട്ടിട്ടും ഇവിടെനിന്നു നീക്കം ചെയ്തത്. 1500 പേരാണ് ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രക്ഷയില്ലാതെ വിലപിക്കുന്നവരുടേതും രക്ഷാപ്രവര്‍ത്തകരോടു രോഷാകുലരാവുന്ന നാട്ടുകാരുടെയും കാഴ്ചകളാണ് ഇവിടെ.