ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം: സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ

കേരള ഹൈക്കോടതി

കൊച്ചി∙ ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചു. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്. നിലയ്ക്കൽ, പമ്പ, ശബരി പീഠം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മിഷണർ കോടതിയിൽ ബോധിപ്പിച്ചു. 

മണ്ഡലകാലത്തു നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായും കമ്മിഷനർ ഹൈക്കോടതിയിൽ അറിയിച്ചു.